'മാഡി, നിയന്ത്രണങ്ങളില്ലാതെ എന്നെ പറക്കാൻ പഠിപ്പിച്ചതിന് നന്ദി, അല്ലെങ്കിൽ ഈ സംവിധായിക അവളുടെ ജനനത്തിനു മുമ്പേ മരിച്ചുപോയേനെ; മാധവന് നന്ദി പറഞ്ഞ് സുധ കൊങ്കര

തമിഴകത്തെ സ്ത്രീ സംവിധായകരിലെ ശ്രദ്ധേയ താരമാണ് സുധ കൊങ്കര. 2010 ൽ .‘ദ്രോഹി’ എന്ന ചിത്രത്തിലൂടെയാണ് സുധ കൊങ്കര തമിഴിൽ അരങ്ങേറ്റം കുറിച്ചതെങ്കിലും സിനിമ വൻ പരാജയമായിരുന്നു. ‘ഇരുധി സുട്ര്’ എന്ന തന്റെ വിജയചിത്രത്തിന് പിന്നിലെ കഷ്ടപ്പാടുകളുടെയും കഠിനാധ്വാനത്തിന്റെയും കുറിച്ച് അധ്യാപകദിനത്തിൽ സുധ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മാധവൻ ഇല്ലായിരുന്നുവെങ്കിൽ തനിക്ക് ആ ചിത്രം ചെയ്യാൻ കഴിയുമായിരുന്നില്ല എന്നാണ് താരം പറയുന്നത്.

സുധ തന്റെ ആദ്യ ചിത്രമായ ദ്രോഹി ബോക്‌സ് ഓഫീസിൽ തകർന്ന ശേഷം ആറ് വർഷത്തോളം ഒരു സിനിമയും ചെയ്തിരുന്നില്ല. “മോശം എഴുത്ത്, മാന്യമായ സംവിധാനം, പക്ഷേ പോരാ. സിനിമയെക്കുറിച്ച് ആലോചിക്കുമ്പോൾ എനിക്ക് നാണക്കേട് തോന്നുന്നില്ല, പക്ഷേ ആ അവസരത്തിൽ മികച്ച പ്രകടനം നടത്താത്തതിൽ സ്വയം ലജ്ജിക്കുന്നു. മാധവൻ കാരണം സിനിമ ഉപേക്ഷിക്കാനുള്ള ആഗ്രഹത്തിന്റെ വക്കിൽ നിന്ന് എങ്ങനെ തിരിച്ചെത്തി എന്നതിനെകുറിച്ചാണ് സുധ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചത്.

‘ഈ സിനിമയുടെ യാത്ര ഓർക്കുകയാണ്… എന്റെ ആദ്യ സിനിമ ദ്രോഹി പരാജയപ്പെട്ടു. എഴുത്ത് മോശമായിരുന്നു, മാന്യമായി സംവിധാനം ചെയ്‌തു, പക്ഷേ പോരായിരുന്നു. ആ സിനിമയിൽ എനിക്ക് ലജ്ജയില്ല, പക്ഷേ ആ അവസരത്തിൽ മികച്ച പ്രകടനം നടത്താത്തതിൽ ഞാൻ ശരിക്കും ലജ്ജിക്കുന്നു. തീർച്ചയായും, എനിക്ക് സിനിമ വിടാൻ ആഗ്രഹമുണ്ടായിരുന്നു. മാഡി, ഞാൻ നിങ്ങളുടെ സ്ഥലത്ത് വന്ന് സിനിമയുടെ അന്നത്തെ പേരായ ZARA യുടെ നാല് വരികൾ വിവരിച്ച ദിവസം നിങ്ങൾ ഓർക്കുന്നുണ്ടോ? നിങ്ങൾ പറഞ്ഞു, എല്ലാം ഉപേക്ഷിച്ച് ഇത് ചെയ്യുക, ഇതാണ് നിങ്ങളുടെ കോളിംഗ് കാർഡ്. ഈ കാര്യങ്ങളെല്ലാം നിങ്ങൾ ഊന്നി പറഞ്ഞുകൊണ്ടേയിരുന്നു. നിങ്ങളിൽ നിന്ന് ലഭിച്ച ഊർജവുമായി ഞാൻ വീട്ടിലേക്ക് മടങ്ങി. ഏഴ് മാസമെടുത്ത് ഞാൻ അത് എഴുതി. അത് നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എന്നും ചെയ്യാമെന്നും പറഞ്ഞു…

അവിടെ നമ്മുടെ പോരാട്ടം തുടങ്ങി. പിന്തുണയ്ക്കാൻ ഒരു നിർമ്മാതാവോ ഇത് ചെയ്യാൻ ഒരു നടിയോ തയ്യാറായില്ല, നമ്മൾ ശരിക്കും ബുദ്ധിമുട്ടി. ആ നാല് വർഷത്തിനുള്ളിൽ ഞാൻ നിങ്ങളോട് പലതവണ പറഞ്ഞത് ഓർക്കുന്നു. നിങ്ങൾക്ക് ഒരു മികച്ച സംവിധായകനെ കണ്ടെത്തിക്കോളൂ, ഞാൻ ഈ കഥ നിങ്ങൾക്ക് തരാം. ഞാൻ നിങ്ങളുടെ വെള്ള ആനയാണ്. എനിക്ക് വ്യക്തിപരമായ പ്രശ്‌നങ്ങളുണ്ടായിരുന്നു, കുറച്ച് മാസത്തേക്ക് പുറപ്പെടേണ്ടതുണ്ടായിരുന്നു, നിങ്ങൾ മുന്നോട്ട് പോകൂ എന്ന് ഞാൻ പറഞ്ഞു. എന്നാൽ ‘നിങ്ങൾ ഇത് ചെയ്യുന്നില്ലെങ്കിൽ, ഞാൻ ആരുമായും ഇത് ചെയ്യില്ല. ഈ സിനിമ നിങ്ങളാണ്.’ എന്ന് നിങ്ങൾ പറഞ്ഞു.

പിന്നെ തീർച്ചയായും എണ്ണമറ്റ അഭിപ്രായങ്ങളും വിമർശനങ്ങളുമായിരുന്നു ചുറ്റും. സിനിമയുടെ പേര് നെഗറ്റീവ് ആണ്, മാറ്റുക. ആദ്യ രംഗം അധാർമികമാണ്. ആളുകൾ ഒരിക്കലും കഥാപാത്രത്തെ ഇഷ്ടപ്പെടില്ല, അത് മാറ്റുക. വളരെയധികം മോശം ഡയലോഗുകൾ ഉണ്ട്, അവ ഒഴിവാക്കുക. ഒരു പ്രശസ്തയായ നടിയെ കൊണ്ടുവരിക. ഇത് ഹിന്ദിയിൽ വിജയിച്ചേക്കാം, പക്ഷേ തമിഴിൽ ഒരു ദുരന്തമാകും തുടങ്ങി നിരവധി അഭിപ്രായങ്ങൾ കേട്ടു.

‘നീ ഒരു ഇതിഹാസമാണ് ചെയ്യാൻ പോകുന്നത്, അത് ഒരിക്കലും മറക്കരുത്, നിങ്ങളുടെ മനസ് പറയുന്നതെല്ലാം ശരിയാണ്, ഞാൻ നിങ്ങളോടൊപ്പമുണ്ട്’ എന്ന് പറഞ്ഞത് നിങ്ങൾ മാത്രമാണ്! എന്റെ ആത്മാവിനെ വിൽക്കാനോ വിട്ടുവീഴ്ച ചെയ്യാനോ നിങ്ങൾ എന്നോട് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. നിങ്ങളെ പോലെ കൂടെ നിന്ന മറ്റൊരാൾ നമ്മളുടെ നിർമ്മാതാവ് ആയിരുന്നു.

ഇന്ന് മഴയത്ത് മദിയെയും പ്രഭുവിനെയും പ്രോത്സാഹിപ്പിക്കുന്ന പ്രേക്ഷകരെ കാണുമ്പോൾ എനിക്ക് പറയാനുള്ളത് ഇത്രമാത്രം. ‘മാഡി, എന്റെ സുഹൃത്തേ, നിയന്ത്രണങ്ങളില്ലാതെ പറക്കാൻ എന്നെ പഠിപ്പിച്ചതിന് നന്ദി. എന്നെ അനിയന്ത്രിതമായി പറക്കാൻ അനുവദിച്ചതിന് നന്ദി ശശി. ഒരു പരാജയപ്പെട്ട സംവിധായിക മാത്രമായിരുന്ന ഈ പെൺകുട്ടിയിൽ വിശ്വാസം അർപ്പിച്ചതിന് നന്ദി. അല്ലെങ്കിൽ ഈ സംവിധായിക അവളുടെ ജനനത്തിനു മുമ്പേ മരിച്ചുപോയേനെ’ സുധ പറഞ്ഞു.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി