'എല്ലാവരും എന്നെ തള്ളിമാറ്റി മുന്നോട്ട് വന്നു, എന്നെ കണ്ടിട്ടാണ് ബഹളം വച്ചതെന്ന് വിചാരിച്ചു, പക്ഷേ അത് യോ​ഗി ബാബുവിനെ കാണാനായിരുന്നു': ഷാരൂഖ്

ജവാൻ ചിത്രത്തിന്റെ ഭാ​ഗമായതിന് യോഗി ബാബുവിന് നന്ദി പറഞ്ഞ് ഷാരൂഖ് ഖാൻ. അറ്റ്ലിയുടെ സംവിധാനത്തിലൊരുങ്ങിയ ജവാന്റെ ഓഡിയോ ലോഞ്ചിനിടെയാണ് ഹാസ്യതാരം യോ​ഗി ബാബുവിനെക്കുറിച്ച് ഷാരൂഖ് സംസാരിച്ചത്. യോഗി ബാബു വളരെ ലജ്ജയുള്ള ശാന്തനായ വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു.

‘യോഗി ബാബു വളരെ ലജ്ജയുള്ള, ശാന്തനായ ഒരു വ്യക്തിയാണ്. ഞാന്‍ ഓര്‍ക്കുന്നു, സിനിമയുടെ പ്രമോഷനുവേണ്ടി ഞാൻ ചെന്നെെയിൽ വന്നപ്പോൾ തിയേറ്ററിൽ ഉണ്ടായിരുന്ന എല്ലാവരും ആവേശത്തോടെ ഒച്ച വയ്ക്കുകയും കയ്യടിക്കുകയും ചെയ്തു. അവര്‍ എന്നെ കണ്ടിട്ടാണ് ബഹളം വച്ചതെന്ന് കുറച്ച് സമയത്തേക്കു വിചാരിച്ചു. പിന്നീടാണ് എനിക്ക് മനസ്സിലായത്. എല്ലാവരും എന്നെ തള്ളിമാറ്റി മുന്നോട്ട് വന്നു. അവര്‍ ബഹളം വച്ചത് യോഗി ബാബുവിനെ കാണാനായിരുന്നു. ജവാന്റെ ഭാ​ഗമായതിന് നന്ദി’ ഷാരൂഖ് ഖാൻ പറഞ്ഞു.

ജവാനിൽ സംഗീതമൊരുക്കിയ അനിരുദ്ധിനെക്കുറിച്ചും താരം വാചാലനായി. അനിരുദ്ധ് തനിക്ക് സ്വന്തം മകനെപ്പോലെയാണ് എന്നും തന്റെ ഫോൺ കോളുകൾ മിസ് ചെയ്യുമെന്ന് അനിരുദ്ധ് പറയാറുണ്ടെന്നും ഷാരൂഖ് പറഞ്ഞു.

തമിഴിലെ ഒരുകാലത്തെ ഹിറ്റ് ഗാനങ്ങളിൽ ഒന്നായിരുന്ന ‘വെെ ദിസ് കൊലവെറി’ ഇറങ്ങിയ സമയം മുതൽ അനിരുദ്ധിനെ കാണാൻ ആ​ഗ്രഹിക്കുകയാണ്. ചിത്രത്തിലെ ഒരു ​ഗാനം അനിരുദ്ധിനെക്കൊണ്ട് ചെയ്യിപ്പിച്ചാലോ എന്ന് അറ്റ്ലി ചോദിച്ചു. എല്ലാ ​ഗാനങ്ങളും അനിരുദ്ധിനെക്കൊണ്ട് ചെയ്യിപ്പിക്കാമെന്ന് താൻ പറഞ്ഞുവെന്നും ഷാരൂഖ് കൂട്ടിച്ചേർത്തു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക