'സൂപ്പർ സ്റ്റാർ ആകേണ്ടിയിരുന്ന നടനാണ്, ഇത്രയും റേഞ്ചുള്ള ഒരു നടനില്ലെന്ന് മമ്മൂട്ടി വരെ പറഞ്ഞു, പക്ഷെ പുള്ളിക്ക് ഒരു അബദ്ധം പറ്റി': ബൈജു അമ്പലക്കര

സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിലെത്തിയ റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച് കൊണ്ട് സിനിമയിൽ ചുവടുവച്ച താരമാണ് സായ് കുമാർ. പിന്നീട് മോ​ഹൻലാൽ, മമ്മൂട്ടി സിനിമകളിൽ ഒപ്പത്തിനൊപ്പം നിൽക്കുന്ന വില്ലനായും മറ്റും നിരവധി സിനിമകളിൽ തിളങ്ങി.

മമ്മൂട്ടി, മോഹൻലാലിൽ എന്നിവരെപോലെ സൂപ്പർ താരമായി മാറേണ്ടിയിരുന്ന നടനായിരുന്നു സായ് കുമാർ എന്ന് പറയുകയാണ് നിർമാതാവ് ബൈജു അമ്പലക്കര. മാസ്റ്റർ ബിൻ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ റാംജി റാവു സ്‌പീക്കിങ് എന്ന് സിനിമയെക്കുറിച്ചും സായ് കുമാറിനെക്കുറിച്ചും സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അയാൾ ഒരു കലാകാരനാണ്, വലിയൊരു കലാകാരന്റെ മകൻ കൂടിയാണ്. മോഹൻലാലിനൊക്കെ ഒപ്പമെത്തേണ്ട നടനായിരുന്നു. ഇത്രയും റേഞ്ചുള്ള ഒരു നടൻ എന്ന് മമ്മൂക്ക വരെ എന്നോട് പറഞ്ഞിട്ടുണ്ട്. ശരീരം നല്ല രീതിയിൽ നോക്കി, നല്ല സംവിധായകരുടെ സിനിമകളിൽ അഭിനയിച്ചിരുന്നെങ്കിൽ സൂപ്പർ സ്റ്റാർ ആയേനെ’

‘ഡയലോഗ് ഒന്ന് ചുമ്മാ പറഞ്ഞു കൊടുത്താൽ മതി, അതു കഴിഞ്ഞ് പുള്ളി പെർഫോം ചെയ്യുന്ന കണ്ടാൽ നമ്മൾ തന്നെ അത്ഭുതപ്പെട്ടു പോകും. ഇത് എവിടെ നിന്ന് വരുന്നു എന്നതാണ്. അത്രയും റേഞ്ചുള്ള ഒരു നടനാണ് .പുള്ളിക്ക് പറ്റിയ അബദ്ധം എന്തെന്നാൽ അദ്ദേഹത്തിന്റെ ശരീരം നോക്കിയില്ല, നല്ല സംവിധായകരുടെ സിനിമകളിൽ കഥാപാത്രം നോക്കാതെ പോയി അഭിനയിച്ചു. അതോടെ ആ രീതിയങ്ങ് മാറി’

‘വാരിവലിച്ച് കുറെ സിനിമകൾ ചെയ്തതാണ് അദ്ദേഹത്തിന് പറ്റിപ്പോയത്. അത് കൺട്രോൾ ചെയ്യാൻ ആളില്ലാതെ പോയി. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ജയറാം ഇവരൊക്കെ വളരെ നോക്കിക്കണ്ടാണ് സിനിമകൾ ചെയ്തത്. അങ്ങനെ കുറെ സിനിമകൾ ചെയ്ത് കഴിഞ്ഞപ്പോൾ പിന്നെ വില്ലൻ കളിക്കേണ്ടി വന്നു. നായക പരിവേഷം മാറി. ശരീരപ്രകൃതി മാറി, ആഹാരത്തിൽ ഒന്നും പുള്ളിക്ക് നിയന്ത്രണം ഉണ്ടായിരുന്നില്ല’ ബൈജു അമ്പലക്കര പറഞ്ഞു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ