പത്മ പുരസ്‌കാരം ഏറ്റുവാങ്ങാനാവാതെ അപ്രതീക്ഷിത വിയോഗം; ആ മധുരം സ്വരം ഇനി ഓര്‍മ്മകളില്‍

എന്നും യുവത്വത്തിന്റെ ഊര്‍ജം കാത്തു സൂക്ഷിച്ച ആലാപനശൈലി… 19 ഭാഷകളില്‍ പതിനായിരത്തോളം ഗാനങ്ങള്‍.. തമിഴ്നാട്ടിലെ വെല്ലൂരിലായിരുന്നു വാണി ജയറാമിന്റെ ജനനം. സംഗീതജ്ഞയായ അമ്മയില്‍ നിന്നാണ് സംഗീതത്തിന്റെ ആദ്യ പാഠങ്ങള്‍ ഹൃദ്യസ്ഥമാക്കിയ വാണി തന്റെ എട്ടാം വയസ്സില്‍ ആകാശവാണിയുടെ മദ്രസ് സ്റ്റേഷനില്‍ പാടി തുടങ്ങി.

കലൈവാണി എന്നായിരുന്നു വാണിയുടെ പേര്. ഇക്കണോമിക്സില്‍ ബിരുദം നേടിയ വാണിക്ക് എസ്ബിഐയില്‍ ഉദ്യോഗസ്ഥയായി ജോലി ലഭിച്ചിരുന്നു. ഹിന്ദി സിനിമയില്‍ പാടി തുടങ്ങിയപ്പോള്‍ ഭര്‍ത്താവിന്റെ പേര് കൂട്ടിച്ചേര്‍ത്ത് അത് വാണി ജയറാം എന്നാക്കി മാറ്റിയത്.

പ്രഫഷനല്‍ ഗായിക എന്ന നിലയിലുള്ള വാണിയുടെ വളര്‍ച്ചയ്ക്ക് താങ്ങും തണലുമായത് സംഗീതസ്നേഹിയും സിത്താര്‍ വിദഗ്ധനുമായ ഭര്‍ത്താവ് ജയറാം ആയിരുന്നു. 1971ല്‍ ‘ബോലേ രേ പപ്പി ഹരാ…’ എന്ന ഗാനവുമായി ഹിന്ദി ചലച്ചിത്രഗാനലോകത്ത് തുടക്കം കുറിച്ച കലൈവാണി എന്ന വാണി ജയറാം സ്വപ്നം എന്ന സലില്‍ ചൗധരി ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തുന്നത്.

‘സൗരയൂഥത്തില്‍ വിടര്‍ന്നോരു കല്യാണ സൗഗന്ധിക’ ആയിരുന്നു ആദ്യഗാനം. മലയാളത്തില്‍ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്കാണ് വാണി ജയറാം സ്വരം നല്‍കിയത്. ‘ആഷാഢമാസം ആത്മാവില്‍ മോഹം’, ‘ഏതോ ജന്മ കല്‍പ്പനയില്‍’, ‘സീമന്ത രേഖയില്‍’, ‘നാദാപുരം പള്ളിയിലെ’, ‘തിരുവോണപ്പുലരിതന്‍’, ‘പകല്‍ സ്വപ്നത്തിന്‍ പവനുരുക്കും’, ‘വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി…’ തുടങ്ങി ഒട്ടനവധി ഗാനങ്ങള്‍ ആലപിച്ചു. 2014ല്‍ ഒരു നീണ്ട ഇടവേളക്ക് ശേഷം 1983 എന്ന ചിത്രത്തില്‍ ഗോപി സുന്ദറിന്റെ സംഗീതത്തില്‍ പി. ജയചന്ദ്രനൊപ്പം ‘ഓലഞ്ഞാലി കുരുവീ…’ എന്ന ഗാനം ആലപിച്ചു കൊണ്ടാണ് വാണി ജയറാം മലയാളത്തിലേക്ക് മടങ്ങി വന്നത്.

19 ഭാഷകളിലായി പതിനായിരത്തിലധികം ഗാനങ്ങള്‍ അവര്‍ ആലപിച്ചിട്ടുണ്ട്. 1975 ല്‍ തമിഴ് ചിത്രമായ അപൂര്‍വ്വരാഗത്തിലെ ‘ഏഴുസ്വരങ്ങളുക്കുള്‍’ എന്ന ഗാനത്തിനും, 1980ല്‍ ‘ശങ്കരാഭരണ’ത്തിലെ ഗാനങ്ങള്‍ക്കും, 1991 ‘സ്വാതി കിരണത്തിലെ’ ഗാനങ്ങള്‍ക്കും ദേശീയ പുരസ്‌കാരം നേടി. വാണി ജയറാമിന്റെ 30 കവിതകള്‍ ‘ഒരു കുയിലിന്‍ കുരള്‍ കവിതൈ വടിവില്‍’ എന്ന പേരില്‍ പുസ്തകമായിട്ടുണ്ട്.

ഈ വര്‍ഷം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ പുരസ്‌കാര ജേതാക്കളുടെ കൂട്ടത്തില്‍ വാണി ജയറാമും ഉണ്ടായിരുന്നു. എന്നാല്‍ പത്മ പുരസ്‌കാരം ഏറ്റു വാങ്ങാനാവാതെയാണ് വാണി ജയറാമിന്റെ മടക്കം. സംഗീത ലോകത്തിന് അത്രവേഗം അംഗീകരിക്കാനാകാത്ത വിയോഗമാണ് വാണി ജയറാമിന്റേത്. പല തലമുറകളുടെ സംഗീതാസ്വാദനത്തിന് മധുരം പകര്‍ന്ന സ്വരം അപ്രതീക്ഷിതമായി നിലച്ചു പോയതിന്റെ വേദന താങ്ങാനാവാത്തതാണ്.

Latest Stories

'അഞ്ചുവർഷം ജനങ്ങൾക്ക് ഒന്നും കൊടുക്കാത്തവരാണ്, ബജറ്റ് ഭരണ പരാജയത്തിന്റെ ഫസ്റ്റ് ഡോക്യുമെന്റ്'; പി കെ കുഞ്ഞാലിക്കുട്ടി

ഒറ്റ ദിവസം കൂടിയത് 8640 രൂപ, പിടിവിട്ടു സ്വര്‍ണവില; ഒരു പവന് 1,31,160 രൂപ; ഒന്നര ലക്ഷമില്ലാതെ ഒരു പവന്റെ സ്വര്‍ണാഭരണം വാങ്ങാനാവില്ല; ഒറ്റ മാസത്തില്‍ വന്ന വ്യത്യാസം 31,000ല്‍ അധികം രൂപ; വില്‍പന ഇടിഞ്ഞു

ശബരിമല സ്വർണക്കൊള്ള കേസ്; കെ പി ശങ്കരദാസ് വീണ്ടും റിമാൻഡിൽ, എസ് ശ്രീകുമാറിന് ജാമ്യം

സ്വപ്നങ്ങളെ കൊല്ലുന്ന വ്യവസായം

ഞാൻ വിരമിക്കൽ പ്രഖ്യാപിച്ചത് ആ ഒരു കാരണം കൊണ്ടാണ്, എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അത്: യുവരാജ് സിങ്

'പൂച്ച പെറ്റുകിട‌ക്കുന്ന ഖജനാവ്'; ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുത്, പത്ത് വർഷം ചെയ്യാതിരുന്ന കാര്യങ്ങൾ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയാണ്; ആളുകളെ കബളിപ്പിക്കാനുള്ള ബജറ്റെന്ന് വി ഡി സതീശൻ

'രണ്ടു മണിക്കൂറും 53 മിനിട്ടും'; തോമസ് ഐസക്കിനും ഉമ്മൻചാണ്ടിക്കും ശേഷം കേരള നിയമസഭയിലെ ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റ് അവതരിപ്പിച്ച് കെഎൻ ബാലഗോപാൽ

Kerala Budget 2026: ക്ഷേമ പെൻഷനായി 14500 കോടി വകയിരുത്തി സർക്കാർ; സ്ത്രീ സുരക്ഷ പെൻഷന് 3820 കോടി

Kerala Budget 2026: 'എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ വലിയ ആശങ്ക ഉണ്ടാക്കുന്നു'; പരിഹരിക്കാനായി എല്ലാ പൗരന്മാർക്കും കേരളത്തിൽ നേറ്റിവിറ്റി കാർഡ്

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു