മറ്റൊരാളെ ചതിച്ചിട്ടല്ല ഞാന്‍ ശ്രീകുട്ടന്റെ ജീവിതത്തിലേക്ക് വന്നത്, ഞങ്ങള്‍ക്ക് ഒളിച്ചോടി പോകേണ്ട ആവശ്യമുണ്ടായിരുന്നില്ല: ലേഖ

പതിനഞ്ച് വര്‍ഷത്തോളം ലിവിങ് ടുഗദറായി ജീവിച്ചതിന് ശേഷമാണ് ഗായകന്‍ എംജി ശ്രീകുമാറും ലേഖയും വിവാഹിതരായത്. തങ്ങളുടെ പ്രണയത്തെ കുറിച്ച് മോശമായി സംസാരിക്കുന്നവര്‍ക്ക് മറുപടി നല്‍കുകയാണ് ലേഖ ഇപ്പോള്‍. ‘വേറൊരുത്തനെ ചതിച്ചിട്ട് ഇയാളുടെ കൂടെ ഓടി പോന്നതല്ലേ’ എന്നുള്ള ആക്ഷേപങ്ങള്‍ താന്‍ ഇപ്പോഴും കേള്‍ക്കുന്നുണ്ട് എന്നാണ് ലേഖ പറയുന്നത്.

എന്നാല്‍ മറ്റൊരാളെ ചതിച്ചിട്ടല്ല താന്‍ എംജിയുടെ ജീവിതത്തിലേക്ക് വന്നത് എന്ന വ്യക്തമാക്കുകയാണ് ലേഖ. എംജിയുമായുള്ള പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമാണ് ലേഖ സംസാരിച്ചിരിക്കുന്നത്. ”ഞങ്ങള്‍ക്ക് ഒളിച്ചോടി പോകേണ്ട ആവശ്യമുണ്ടായിരുന്നില്ല. ഞങ്ങള്‍ രണ്ടുപേരും വെല്‍സെറ്റില്‍ഡ് ആയിരുന്നു. ഒരു ആവശ്യങ്ങള്‍ക്കും വേണ്ടിയല്ല വിവാഹം കഴിച്ചത്.”

”പരിശുദ്ധമായ പ്രണയമാണ് വിവാഹത്തിലെത്തിയത്. ഇത് കേള്‍ക്കുമ്പോള്‍ ഇപ്പോഴും വേറൊരുത്തനെ ചതിച്ചിട്ട് ഇയാളുടെ കൂടെ ഓടി പോന്നതല്ലേ എന്നു പറയാന്‍ ആളുകളുണ്ടാവും. ഇവിടെ നമ്മള്‍ മാത്രമേ ഉള്ളോ? ഇവിടെയിങ്ങനെ എത്ര കല്യാണങ്ങളാണ് നടക്കുന്നത്? നമുക്ക് മാത്രം എന്താണ് പ്രത്യേകത?”

”100 ശതമാനം പെര്‍ഫെക്റ്റായ ഭര്‍ത്താവാണ് എംജി ശ്രീകുമാര്‍. എന്റെ ആഗ്രഹങ്ങളെല്ലാം സാധിച്ച വ്യക്തിയാണ് ശ്രീകുട്ടന്‍. ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് ഞാന്‍ ശ്രീക്കുട്ടനെ കണ്ടുമുട്ടിയത്. സ്‌നേഹിക്കുന്നൊരു പുരുഷനെ ഞാന്‍ കണ്ടു. എന്നെ വിവാഹം കഴിക്കട്ടെ എന്ന് പ്രൊപ്പോസ് ചെയ്ത ഡേ എനിക്ക് മറക്കാനാവില്ല.”

”ഒരുപാട് പ്രശ്‌നങ്ങളുണ്ട്, ഇത് വേണ്ടെന്ന് പറഞ്ഞ് ഞാന്‍ 3-4 മാസം യുഎസില്‍ പോയി നിന്നതാണ്. ആ സമയത്ത് എന്നും എനിക്ക് ഫോണ്‍ ചെയ്യും. നീയെത്ര എന്നില്‍ നിന്നും മാറി നിന്നാലും ഞാന്‍ നിനക്ക് വേണ്ടി കാത്തിരിക്കുമെന്ന് പറഞ്ഞു. അതൊന്നും എനിക്ക് മറക്കാനാവില്ല” എന്നാണ് ലേഖ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

Latest Stories

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത