മറ്റൊരാളെ ചതിച്ചിട്ടല്ല ഞാന്‍ ശ്രീകുട്ടന്റെ ജീവിതത്തിലേക്ക് വന്നത്, ഞങ്ങള്‍ക്ക് ഒളിച്ചോടി പോകേണ്ട ആവശ്യമുണ്ടായിരുന്നില്ല: ലേഖ

പതിനഞ്ച് വര്‍ഷത്തോളം ലിവിങ് ടുഗദറായി ജീവിച്ചതിന് ശേഷമാണ് ഗായകന്‍ എംജി ശ്രീകുമാറും ലേഖയും വിവാഹിതരായത്. തങ്ങളുടെ പ്രണയത്തെ കുറിച്ച് മോശമായി സംസാരിക്കുന്നവര്‍ക്ക് മറുപടി നല്‍കുകയാണ് ലേഖ ഇപ്പോള്‍. ‘വേറൊരുത്തനെ ചതിച്ചിട്ട് ഇയാളുടെ കൂടെ ഓടി പോന്നതല്ലേ’ എന്നുള്ള ആക്ഷേപങ്ങള്‍ താന്‍ ഇപ്പോഴും കേള്‍ക്കുന്നുണ്ട് എന്നാണ് ലേഖ പറയുന്നത്.

എന്നാല്‍ മറ്റൊരാളെ ചതിച്ചിട്ടല്ല താന്‍ എംജിയുടെ ജീവിതത്തിലേക്ക് വന്നത് എന്ന വ്യക്തമാക്കുകയാണ് ലേഖ. എംജിയുമായുള്ള പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമാണ് ലേഖ സംസാരിച്ചിരിക്കുന്നത്. ”ഞങ്ങള്‍ക്ക് ഒളിച്ചോടി പോകേണ്ട ആവശ്യമുണ്ടായിരുന്നില്ല. ഞങ്ങള്‍ രണ്ടുപേരും വെല്‍സെറ്റില്‍ഡ് ആയിരുന്നു. ഒരു ആവശ്യങ്ങള്‍ക്കും വേണ്ടിയല്ല വിവാഹം കഴിച്ചത്.”

”പരിശുദ്ധമായ പ്രണയമാണ് വിവാഹത്തിലെത്തിയത്. ഇത് കേള്‍ക്കുമ്പോള്‍ ഇപ്പോഴും വേറൊരുത്തനെ ചതിച്ചിട്ട് ഇയാളുടെ കൂടെ ഓടി പോന്നതല്ലേ എന്നു പറയാന്‍ ആളുകളുണ്ടാവും. ഇവിടെ നമ്മള്‍ മാത്രമേ ഉള്ളോ? ഇവിടെയിങ്ങനെ എത്ര കല്യാണങ്ങളാണ് നടക്കുന്നത്? നമുക്ക് മാത്രം എന്താണ് പ്രത്യേകത?”

”100 ശതമാനം പെര്‍ഫെക്റ്റായ ഭര്‍ത്താവാണ് എംജി ശ്രീകുമാര്‍. എന്റെ ആഗ്രഹങ്ങളെല്ലാം സാധിച്ച വ്യക്തിയാണ് ശ്രീകുട്ടന്‍. ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് ഞാന്‍ ശ്രീക്കുട്ടനെ കണ്ടുമുട്ടിയത്. സ്‌നേഹിക്കുന്നൊരു പുരുഷനെ ഞാന്‍ കണ്ടു. എന്നെ വിവാഹം കഴിക്കട്ടെ എന്ന് പ്രൊപ്പോസ് ചെയ്ത ഡേ എനിക്ക് മറക്കാനാവില്ല.”

”ഒരുപാട് പ്രശ്‌നങ്ങളുണ്ട്, ഇത് വേണ്ടെന്ന് പറഞ്ഞ് ഞാന്‍ 3-4 മാസം യുഎസില്‍ പോയി നിന്നതാണ്. ആ സമയത്ത് എന്നും എനിക്ക് ഫോണ്‍ ചെയ്യും. നീയെത്ര എന്നില്‍ നിന്നും മാറി നിന്നാലും ഞാന്‍ നിനക്ക് വേണ്ടി കാത്തിരിക്കുമെന്ന് പറഞ്ഞു. അതൊന്നും എനിക്ക് മറക്കാനാവില്ല” എന്നാണ് ലേഖ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

Latest Stories

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ