മറ്റൊരാളെ ചതിച്ചിട്ടല്ല ഞാന്‍ ശ്രീകുട്ടന്റെ ജീവിതത്തിലേക്ക് വന്നത്, ഞങ്ങള്‍ക്ക് ഒളിച്ചോടി പോകേണ്ട ആവശ്യമുണ്ടായിരുന്നില്ല: ലേഖ

പതിനഞ്ച് വര്‍ഷത്തോളം ലിവിങ് ടുഗദറായി ജീവിച്ചതിന് ശേഷമാണ് ഗായകന്‍ എംജി ശ്രീകുമാറും ലേഖയും വിവാഹിതരായത്. തങ്ങളുടെ പ്രണയത്തെ കുറിച്ച് മോശമായി സംസാരിക്കുന്നവര്‍ക്ക് മറുപടി നല്‍കുകയാണ് ലേഖ ഇപ്പോള്‍. ‘വേറൊരുത്തനെ ചതിച്ചിട്ട് ഇയാളുടെ കൂടെ ഓടി പോന്നതല്ലേ’ എന്നുള്ള ആക്ഷേപങ്ങള്‍ താന്‍ ഇപ്പോഴും കേള്‍ക്കുന്നുണ്ട് എന്നാണ് ലേഖ പറയുന്നത്.

എന്നാല്‍ മറ്റൊരാളെ ചതിച്ചിട്ടല്ല താന്‍ എംജിയുടെ ജീവിതത്തിലേക്ക് വന്നത് എന്ന വ്യക്തമാക്കുകയാണ് ലേഖ. എംജിയുമായുള്ള പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമാണ് ലേഖ സംസാരിച്ചിരിക്കുന്നത്. ”ഞങ്ങള്‍ക്ക് ഒളിച്ചോടി പോകേണ്ട ആവശ്യമുണ്ടായിരുന്നില്ല. ഞങ്ങള്‍ രണ്ടുപേരും വെല്‍സെറ്റില്‍ഡ് ആയിരുന്നു. ഒരു ആവശ്യങ്ങള്‍ക്കും വേണ്ടിയല്ല വിവാഹം കഴിച്ചത്.”

”പരിശുദ്ധമായ പ്രണയമാണ് വിവാഹത്തിലെത്തിയത്. ഇത് കേള്‍ക്കുമ്പോള്‍ ഇപ്പോഴും വേറൊരുത്തനെ ചതിച്ചിട്ട് ഇയാളുടെ കൂടെ ഓടി പോന്നതല്ലേ എന്നു പറയാന്‍ ആളുകളുണ്ടാവും. ഇവിടെ നമ്മള്‍ മാത്രമേ ഉള്ളോ? ഇവിടെയിങ്ങനെ എത്ര കല്യാണങ്ങളാണ് നടക്കുന്നത്? നമുക്ക് മാത്രം എന്താണ് പ്രത്യേകത?”

”100 ശതമാനം പെര്‍ഫെക്റ്റായ ഭര്‍ത്താവാണ് എംജി ശ്രീകുമാര്‍. എന്റെ ആഗ്രഹങ്ങളെല്ലാം സാധിച്ച വ്യക്തിയാണ് ശ്രീകുട്ടന്‍. ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണ് ഞാന്‍ ശ്രീക്കുട്ടനെ കണ്ടുമുട്ടിയത്. സ്‌നേഹിക്കുന്നൊരു പുരുഷനെ ഞാന്‍ കണ്ടു. എന്നെ വിവാഹം കഴിക്കട്ടെ എന്ന് പ്രൊപ്പോസ് ചെയ്ത ഡേ എനിക്ക് മറക്കാനാവില്ല.”

”ഒരുപാട് പ്രശ്‌നങ്ങളുണ്ട്, ഇത് വേണ്ടെന്ന് പറഞ്ഞ് ഞാന്‍ 3-4 മാസം യുഎസില്‍ പോയി നിന്നതാണ്. ആ സമയത്ത് എന്നും എനിക്ക് ഫോണ്‍ ചെയ്യും. നീയെത്ര എന്നില്‍ നിന്നും മാറി നിന്നാലും ഞാന്‍ നിനക്ക് വേണ്ടി കാത്തിരിക്കുമെന്ന് പറഞ്ഞു. അതൊന്നും എനിക്ക് മറക്കാനാവില്ല” എന്നാണ് ലേഖ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

Latest Stories

എം സ്വരാജ് നിലകൊള്ളുന്നത് മത സൗഹാര്‍ദ്ദത്തിന് വേണ്ടി; പ്രസ്ഥാനത്തെ വഞ്ചിച്ച വ്യക്തിക്ക് മറുപടി നല്‍കാനുള്ള അവസരമാണ് ഉപതിഞ്ഞെടുപ്പെന്ന് എംഎ ബേബി

നാലാമത് നാടക് എ ശാന്തകുമാര്‍ സ്മാരക സംസ്ഥാനതല നാടക പ്രതിഭപുരസ്‌കാരം സജി തുളസിദാസിന്

ടെഹ്‌റാന്‍ ഉടന്‍ ആക്രമിക്കും, സാധാരണ ജനങ്ങളെ കൊന്നൊടുക്കാന്‍ ആഗ്രഹിക്കുന്നില്ല; എത്രയും വേഗം നഗരം വിടാന്‍ ആവശ്യപ്പെട്ട് ബെഞ്ചമിന്‍ നെതന്യാഹു

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മൊബൈല്‍ ഫോണിന് വിലക്കേര്‍പ്പെടുത്തി; വോട്ടര്‍മാര്‍ക്ക് മൊബൈല്‍ ഫോണ്‍ സൂക്ഷിക്കാന്‍ പ്രത്യേക സംവിധാനം

യുവരാജ് ഉൾപ്പെടെ ഏഴ് താരങ്ങളുടെ കരിയർ ബിസിസിഐ നശിപ്പിച്ചു, ധോണിയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റാൻ ശ്രമിച്ചു, ​ഗുരുതര ആരോപണങ്ങളുമായി യോ​ഗ്രാജ് സിങ്

'മുന്ന' പ്രയോഗം ലക്ഷ്യം വെച്ചത് ജോർജ്ജ് കുര്യനെ, സുരേഷ് ഗോപി പെട്ടുപോയതാണ്; തുറന്ന് പറഞ്ഞ് ജോൺ ബ്രിട്ടാസ്

ഈ വലയം’ ഫിലിം- കുട്ടിക്കാലത്തിൻ്റെ നന്മകൾ അസ്തമിക്കുകയാണോ?

പിവി അന്‍വറിനെ യുഡിഎഫ് റോഡിലിട്ട് പോയി; എല്‍ഡിഎഫ് വേണ്ടരീതിയില്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് എ വിജയരാഘവന്‍

പത്ത് തലയാ തനി രാവണൻ! ബുംറ മാത്രമാണ് അവന് മുന്നിലുളളത്, എല്ലാ ടീമിനും ഭീഷണിയായ ലോകോത്തര പേസറെ കുറിച്ച് മൈക്കൽ‌ വോൺ

ഉടനെത്തും ഈ ചുണക്കുട്ടികൾ ! ഇന്ത്യയിൽ ഉടൻ പുറത്തിറങ്ങുന്ന 5 പുതിയ ഇലക്ട്രിക് വാഹനങ്ങൾ..