റഹ്‌മാന് ബഹുമാനമില്ല, പത്മ പുരസ്‌കാര ജേതാക്കളെ കാത്തിരിപ്പിക്കുന്നത് മൂന്ന് മണിക്കൂറോളം, കണ്ട് ഞെട്ടിപ്പോയി: അഭിജീത് ഭട്ടാചാര്യ

പദ്മഭൂഷണ്‍, പദ്മശ്രീ ബഹുമതികള്‍ നേടിയ ആര്‍ട്ടിസ്റ്റുകളെ സംഗീതസംവിധായകന്‍ ബഹുമാനിക്കാറില്ലെന്ന് ഗായകന്‍ അഭിജീത് ഭട്ടാചാര്യ. പുരസ്‌കാരങ്ങളും ബഹുമതികളും നേടിയ പ്രമുഖരായ ആര്‍ട്ടിസ്റ്റുകളെ രണ്ടും മൂന്നും മണിക്കൂറുകള്‍ തനിക്ക് എആര്‍ റഹ്‌മാന്‍ കാത്തിരിപ്പിക്കാറുണ്ട് എന്നാണ് അഭിജീത് ഭട്ടാചാര്യ പറയുന്നത്.

199ല്‍ പുറത്തിറങ്ങിയ ‘ദില്‍ ഹി ദില്‍’ എന്ന ചിത്രത്തില്‍ റഹ്‌മാന്റെ സംഗീതത്തില്‍ അഭിജീത് ഒരു ഗാനം ആലപിച്ചിട്ടുണ്ട്. അന്ന് റെക്കോര്‍ഡിങ്ങിനായി പോയപ്പോള്‍ പത്മഭൂഷണ്‍, പത്മശ്രീ അവാര്‍ഡ് ജേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രശസ്തരായ കലാകാരന്മാര്‍ മൂന്ന് മണിക്കൂര്‍ വരെ റഹ്‌മാനെ കാത്തിരിക്കുന്നത് കണ്ടതായാണ് അഭിജീത് പറയുന്നത്.

”റഹ്‌മാന്‍ സാബ് പദ്മഭൂഷണും പദ്മശ്രീയുമൊക്കെ നേടിയ പ്രമുഖരെ ഒരു ബെഞ്ചില്‍ ഇരുത്തിയിരിക്കുകയാണ്. അത് കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. രണ്ട്-രണ്ടര മണിക്കൂറോളം റഹ്‌മാന്‍ താഴേക്ക് ഇറങ്ങി വന്നില്ല. സമയം കളയാനായി എല്ലാവരും സംസാരിച്ചു കൊണ്ടിരുന്നു. ഞാന്‍ എന്റെ വാച്ചിലേക്ക് നോക്കി കൊണ്ടിരുന്നു. റഹ്‌മാന്‍ താഴേക്ക് വന്നതേയില്ല.”

”ഞാന്‍ പാട്ട് പാടി, റഹ്‌മാന്റെ അസിസ്റ്റന്റ് അത് റെക്കോര്‍ഡ് ചെയ്തു, ഞാന്‍ പോവുകയും ചെയ്തു” എന്നാണ് അഭിജീത് എഎന്‍ഐയോട് പ്രതികരിച്ചിരിക്കുന്നത്. അതേസമയം, നേരത്തെയും ഗായകന്‍ റഹ്‌മാനെതിരെ രംഗത്തെത്തിയിരുന്നു. റെക്കോര്‍ഡിങ്ങിനായി തന്നെ പുലര്‍ച്ചെ സ്റ്റുഡിയോയില്‍ വിളിപ്പിച്ചു എന്നായിരുന്നു അഭിജീത് പറഞ്ഞത്.

ക്രിയേറ്റിവിറ്റിയുടെ പേരില്‍ പുലര്‍ച്ചെ റെക്കോഡ് ചെയ്യാന്‍ പറയുന്നതിന്റെ യുക്തി മനസിലാകുന്നില്ല. 3.33ന് ആണ് തന്നോട് ഗാനം റെക്കോര്‍ഡ് ചെയ്യാന്‍ പറഞ്ഞത്. അതില്‍ എന്ത് ക്രിയേറ്റിവിറ്റിയാണ് ഉള്ളതെന്ന് തനിക്ക് മനസിലാകുന്നില്ല എന്നായിരുന്നു അഭിജീത് ഒരു അഭിമുഖത്തിനിടെ പറഞ്ഞത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ