തനി നാടന്‍ വയലന്‍സ്, ഒപ്പം സൗഹൃദവും; 'മുറ' റിവ്യൂ

കപ്പേള എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം മുഹമ്മദ് മുസ്തഫ ഒരുക്കിയ ചിത്രമാണ് ‘മുറ’. ആക്ഷനേക്കാള്‍ ഏറെ ട്വിസ്റ്റുകള്‍ക്ക് ആയിരുന്നു കപ്പേളയില്‍ പ്രധാന്യം, എന്നാല്‍ മുറ നേരെ ഓപ്പോസിറ്റ് ആണ്. ആക്ഷനുകള്‍ക്ക് ഏറെ പ്രധാന്യം. ബോളിവുഡില്‍ ‘കില്‍’ എങ്കില്‍ മോളിവുഡില്‍ ‘മുറ’ ഉണ്ടെന്ന് പറയാം. മൊത്തത്തില്‍ വയലന്‍സിന്റെ അയ്യേറുകളി. അതിനിടയില്‍ സൗഹൃദവും. തിരുവനന്തപുരം നഗരത്തിലെ ഒരു ഗുണ്ടാ സംഘവും, അതിനെ ആരാധനയോടെ കണ്ട് ആ സംഘത്തില്‍ ചേരുന്ന നാല് യുവാക്കളുടെ കഥയാണ് സിനിമയുടെ പ്രമേയം. വയലന്‍സ് മാത്രമല്ല, ഇമോഷണല്‍ ആയും പ്രേക്ഷകര്‍ക്ക് സ്വീകരിക്കാനാവുന്ന ചിത്രമാണ് മുഹമ്മദ് മുസ്തഫയുടെ സംവിധാനത്തില്‍ എത്തിയ മുറ എന്ന സിനിമ.

തിരുവനന്തപുരത്തെ പ്രധാന ഗുണ്ടാ സംഘത്തിന്റെ നേതാവാണ് അനി. ഇയാള്‍ക്കെതിരെ നില്‍ക്കാനോ എതിര്‍ക്കാനോ ധൈര്യപ്പെടുന്നവര്‍ ആരുമില്ല. ഗ്യാങ്സ്റ്ററായ രമയുടെ സഹായിയാണ് അനി. അനന്തു, സജി, മനു, മനാഫ് എന്നിവര്‍ ഈ ഗുണ്ടാ സംഘത്തില്‍ ചേരുന്നതു മുതലാണ് കഥയുടെ ആരംഭം. ഒരു ക്വട്ടേഷന്‍ ഏറ്റെടുക്കുന്നതോടെ അവരുടെ ജീവിതം മാറി മറിയുകയാണ്. തുടര്‍ന്നുള്ള പ്രതികാരമാണ് ചിത്രത്തെ കൂടുതല്‍ ഉദ്വോഗജനകമാക്കി മാറ്റുന്നത്. വളരെ ഡീറ്റെയ്‌ലിങ് ആയാണ് ചിത്രത്തില്‍ വയലന്‍സ് അവതരിപ്പിച്ചിരിക്കുന്നത്. ഇത് ഡയറക്ടര്‍ ബ്രില്യന്‍സ് തന്നെയാണ്. ഒരു വലിച്ചു നീട്ടലും മടുപ്പിക്കലോ ഇല്ലാതെയാണ് സംവിധായകന്‍ സിനിമ എടുത്തിരിക്കുന്നത്. യുവ പ്രേക്ഷകരെയാണ് സിനിമ ലക്ഷ്യം വയ്ക്കുന്നത്. എന്നാല്‍ കുടുംബപ്രേക്ഷകര്‍ക്കും ആസ്വദിക്കാനാവുന്ന പ്ലോട്ട് ആണിത്. വളരെ ത്രില്ലിങ് ആയാണ് സിനിമ സഞ്ചരിക്കുന്നതും.

സുരാജ് വെഞ്ഞാറമൂട്, മാലാ പാര്‍വതി, എടുത്തു പറയേണ്ട ഗംഭീര പെര്‍ഫോമന്‍സ് തന്നെ ആയിരുന്നു. രണ്ടുപേരും ഇതുവരെ ചെയ്തുവെച്ച കഥാപാത്രങ്ങളില്‍ നിന്നും എല്ലാം ഒരുപാട് വ്യത്യസ്തകളുള്ള കഥാപത്രങ്ങളാണ് സംവിധായകന്‍ നല്‍കിയിരിക്കുന്നത്. ഏറെ കാലത്തിന് ശേഷം സുരാജ് വെഞ്ഞാറമൂട് തിരോന്തരം സ്ലാങ്ങില്‍ സംസാരിച്ച സിനിമ കൂടിയാണിത്. വളരെ സീരിയസ് ആയ റോളില്‍ സംഭാഷണങ്ങളിലെ മോഡുലേഷന്‍ കൊണ്ടും വളരെ പക്വമായ അഭിനയമാണ് സുരാജ് കാഴ്ചവച്ചിരിക്കുന്നത്. സിന്ദൂരക്കുറിയണിഞ്ഞ് മുണ്ടും ഷര്‍ട്ടുമായി ഒരു ഗ്യാങ്‌സ്റ്ററിന്റെ എല്ലാ മാനറിസങ്ങളും സുരാജ് ഡീറ്റെയ്ല്‍ ആയി അവതരിപ്പിച്ചിട്ടുണ്ട്. വില്ലത്തരം തനിക്ക് ഈസിയായി വഴങ്ങുമെന്ന് സുരാജ് തെളിയിക്കുന്നുമുണ്ട്.

വയലന്‍സ് മാത്രമല്ല, ഇമോഷണല്‍ ആയും പ്രേക്ഷകര്‍ക്ക് സിനിമയെ സ്വീകരിക്കാനാവും. ഹൃദു ഹാറൂണ്‍, അനുജിത്ത് കണ്ണന്‍, യദു കൃഷ്ണന്‍, ജോബിന്‍ ദാസ് എന്നിവരുടെ കഥാപാത്രങ്ങള്‍ ഇമോഷണലായി പ്രേക്ഷകര്‍ക്ക് കണക്ട് ചെയ്യാനാകും. തുടക്കകാരുടെ സങ്കോചങ്ങളില്ലാതെ അഭിനയിച്ച ഈ നാല് പേര്‍ക്കും മലയാള സിനിമയില്‍ ഭാവിയുണ്ട്. ഇവരെ കൂടാതെ കണ്ണന്‍ നായര്‍, കനി കുസൃതി, പി.എല്‍ തേനപ്പന്‍, വിഘ്നേശ്വര്‍ സുരേഷ്, കൃഷ് ഹസ്സന്‍, സിബി ജോസഫ്, ആല്‍ഫ്രഡ് ജോസ് എന്നിവരും അവരുടെ റോളുകള്‍ മികച്ചതാക്കി.

ഛായാഗ്രഹണവും പശ്ചാത്തല സംഗീതവും സിനിമയിലെ രംഗങ്ങളെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നുണ്ട്. ദൃശ്യപരമായി അതിശയിപ്പിക്കുന്നതും സസ്‌പെന്‍സ് നിറഞ്ഞതുമായ അന്തരീക്ഷം സിനിമ സൃഷ്ടിക്കുന്നുണ്ട്. സിനിമയുടെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന അല്ലെങ്കില്‍ പ്രേക്ഷകരെ പിടിച്ചിരുത്താന്‍ സാധിക്കുന്ന ഒന്ന് ഇതിലെ സ്റ്റണ്ട് കൊറിയോഗ്രാഫിയാണ്. പി സി സ്റ്റണ്ട് പ്രഭു ആണ് മാസ്റ്റര്‍. കൗതുകകരമായും ഇന്റെന്‍സ് ഓപ്പണിങ് ആക്ഷന്‍ സീക്വന്‍സിലൂടെ പ്രേക്ഷകരെ ആകര്‍ഷിക്കുന്നുണ്ട്. അതുപോലെ തന്നെ ചിത്രത്തിലെ മേക്കപ്പ് കൈകാര്യം ചെയ്തിരിക്കുന്നതും പ്രശംസ അര്‍ഹിക്കുന്നുണ്ട്. പശ്ചാത്തല സംഗീതവും അഭിനേതാക്കളുടെ സ്‌ക്രീന്‍ പ്രസന്‍സും കൈയ്യടികള്‍ വാരിക്കൂട്ടും. ചോരക്കളി ആണെങ്കിലും സൗഹൃദവും, പ്രണയവും, ചതിയും, പ്രതികരവും എല്ലാം മികച്ച രീതിയില്‍ തന്നെ സ്‌ക്രീനില്‍ എത്തിച്ചിട്ടുണ്ട്.

Latest Stories

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം