പോറ്റിയും ചാത്തനും പറയുന്ന ബ്രാഹ്മണ്യ രാഷ്ട്രീയം

റസ്‌നി ബായ്

‘ഭ്രമയുഗം’ ടെക്നിക്കലി, ആർട്ടിസ്റ്റിക്കലി മികച്ച ഒരു തിയേറ്റർ അനുഭവം ആണ് നൽകുന്നത്, കൊടുമൻ പോറ്റി എന്ന കഥാപാത്രത്തെ മികവോടെ തന്നെ മമ്മൂക്ക അവതരിപ്പിച്ചിട്ടുണ്ട് എന്നത് ഒഴിച്ചാൽ ചിത്രം പറയുന്ന രാഷ്ട്രീയം തീരെ അനുയോജ്യമായി തോന്നിയില്ല.

അധികാര മോഹിയായ, കുതന്ത്രക്കാരിയായ, കുലം മുടിക്കുന്നവൻ ചാത്തൻ, കേട്ടറിഞ്ഞ കഥകളിലൊക്കെയും അടിമയാണ് ചാത്തൻ, മേലാളന്റെ ഇച്ച്ഛ പോലെ കാര്യങ്ങൾ നടത്തി കൊടുക്കേണ്ടവൻ, എന്നാലും നല്ലവനായ നമ്പൂതിരിയുടെ കൂടെ ചിത്രീകരിക്കപ്പെടുമ്പോൾ കീഴാള ദൈവമായ ചാത്തൻ എന്നും വില്ലനായി മാത്രം ചിത്രീകരിക്കപ്പെടുന്നു.

ബ്രാഹ്മണ്യത്തെ പുകഴ്ത്തുന്ന,” ജന്മം കൊണ്ടല്ല കർമ്മം കൊണ്ടാണ് ബ്രാഹ്മണൻ ആവേണ്ടത്” എന്നൊരു വാചകം ചിത്രത്തിൽ കാണാം, അതും ചത്തനെ കൊണ്ടും, കീഴാള കഥാപാത്രത്തെ കൊണ്ടും അത് പറയിക്കുന്നതിലെ ഉദ്ദേശ ശുദ്ധി ചോദ്യം ചെയേണ്ടത് തന്നെയാണ്, ഇന്നത്തെ രാഷ്ട്രീയ പശ്ചാത്തലമെടുത്താൽ ഈ ഒരു ഡയലോഗിന്റെ മറുവശം വ്യക്തമായി കാണാൻ സാധിക്കുന്നതാണ്.

അങ്ങനെ നോക്കിയാൽ സിനിമ പറയുന്ന സവർണ്ണ രാഷ്ട്രീയമല്ലാതെ മറ്റെന്താണ്? മാടനും, മറുതയും,യക്ഷിയും ഒക്കെ ചോര ദാഹികളായ, അധികാര മോഹികളായ ക്രൂര ജീവികളായി ചിത്രീകരിക്കപ്പെടുമ്പോൾ ഇവരെയെല്ലാം ദൈവമായി ആരാധിച്ചു പോന്നിരുന്ന ഒരു തലമുറയുടെ ചരിത്രമാണ് മറവു ചെയ്യപ്പെടുന്നത്.

ദൈവത്തെ ഭയമില്ലാത്ത ചാത്തൻ, ദൈവത്തെ വെല്ലുവിളിക്കുന്നവൻ, മാനിപ്പുലേറ്റർ എന്നിങ്ങനെയുള്ള എത്ര ടൈറ്റിലുകളാണ് ചത്തന് ചിത്രം ചാർത്തി കൊടുക്കുന്നത്.എന്റെ ദൈവം ഇറച്ചി തിന്നും, ബീഡി വലിക്കും, കള്ളു മോന്തും പക്ഷെ എന്റെ ദൈവം ദൈവം അല്ലാതാവുന്നില്ല, ബ്രാഹ്മണ ദൈവ സങ്കല്പങ്ങൾക്ക് ചേരാത്തതൊക്കെയും എങ്ങനെയാണോ ചെകുത്താൻ മാത്രമായി സമൂഹത്തിൽ ചിത്രീകരിക്കപ്പെടുന്നത് എന്നതിനൊരു ഉദാഹരണമാണ് ഭ്രമയുഗം.

ഒരു ഫാന്റസി ലോകത്തേക്ക് പ്രേക്ഷകരെ കൈപിടിച്ചു കൊണ്ട് പോകുന്ന കഥപറച്ചിൽ രീതിയായിരുന്നു ചിത്രത്തിന് എങ്കിലും
എന്റെ മനസ്സിൽ ഉള്ള ചാത്തൻ കുട്ടിച്ചാത്തനിലെ ചാത്തനാണ്, കുട്ടികളെ സ്നേഹിക്കുന്ന, കുട്ടി ദൈവം. ചാത്തൻ എങ്ങനെ ഉള്ളവനോ ആയികൊള്ളട്ടെ, കാല കാലങ്ങളായുള്ള കഥകളിലൊക്കെയും ചാത്തൻ അടിമയാണ്, അടിച്ചമർത്തപ്പെട്ട ജനതയുടെ പ്രതിനിധിയാണ്.

May be a black-and-white image of 1 person

ദുഷ്ടനായ ഇല്ലം മുടിപ്പിച്ച ചാത്തനെ ഇല്ലായ്മ ചെയ്യാൻ ആഗ്രഹിച്ച നല്ലവനായ പോറ്റിയും, അദ്ദേഹത്തിന്റെ കുലം മുടിച്ച് പോറ്റിയുടെ രൂപം സ്വീകരിച്ച് അധികാരത്തിൽ വാഴുന്ന ചാത്തനും ബ്ലാക്ക് ആൻഡ് വൈറ്റ് സ്‌ക്രീനിൽ പറഞ്ഞു വെക്കുന്നത് തിന്മയുടെയും നന്മയുടെയും രാഷ്ട്രീയമാണ്.

ഇല്ലങ്ങളും, മനകളും അടക്കി വാഴാൻ ആഗ്രഹിച്ച് ഒരു ചാത്തനും നമ്പൂതിരിയുടെയും, എംബ്രാതിരിയുടെയും പുറകെ പോയ ചരിത്രമില്ല,അടിമ വേല ചെയ്യിപ്പിച്ച്, അടക്കി ഭരിച്ച്, കാവും, കാടും കയ്യേറി വെളുപ്പിച്ചപ്പോൾ കീഴാള ദൈവമായ ചാത്തൻ തിന്മയുടെ പ്രതിനിധിയായി മാറിയ ബ്രാഹ്മാണവത്കരണത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയായിരുന്നു ചിത്രം.

വർഷങ്ങൾക്ക് ശേഷം കർമ്മം കൊണ്ട് ബ്രഹ്മണരായ ഒരു സമൂഹം ധർമ്മവും അധർമ്മവും തീരുമാനിക്കുമ്പോൾ, ആവാഹിച്ച്, അവഹേളിച്ച്, അടിമയാക്കി വെക്കപ്പെട്ടിരുന്ന കീഴാള ദൈവങ്ങളെ നിങ്ങൾ ഓർമ്മിക്കും.

Image

കൊടുമൺ പോറ്റിയുടെ ശരീരം സ്വീകരിച്ചത് കൊണ്ട് മാത്രം അതികാരമോഹിയായി മാറിയതാവാം ചാത്തൻ എന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം! എന്നിരുന്നാലും അടിച്ചമർത്തി, കുടിയിരുത്തി, മെരുക്കി, വിലക്കി, കാൽ കീഴിൽ നിർത്തിയ ചാത്തനെ അധികാര മോഹിയായി ചിത്രീകരിച്ചതിൽ എനിക്ക് വിയോജിപ്പ് തോന്നി.

കലാ- മാധ്യമങ്ങൾ സാമൂഹ്യ പൊതുബോധങ്ങളിൽ നിലനിക്കുന്ന ശരി തെറ്റുകളെ പൊളിച്ചെഴുതേണ്ട ഒരു ടൂൾ ആയി മുന്നോട്ട് വരണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്, അങ്ങനെ ആകുമ്പോൾ വർഷങ്ങളായി ചെകുത്താന്മാരും, നീചന്മാരുമായി ചിത്രീകരിക്കപ്പെട്ടിരുന്ന പല കഥാപാത്രങ്ങളുടെയും മറുവശം കൂടി സമൂഹത്തിലേക്ക് വ്യാപിക്കപ്പെടും, ചർച്ച ചെയ്യപ്പെടും.

ഒരു പ്രേക്ഷകൻ എന്ന നിലയിൽ സിനിമ കണ്ടപ്പോൾ എനിക്ക് തോന്നിയ കാര്യങ്ങൾ ആണ് ഞാൻ ഇവിടെ കുറിച്ചത്. ക്രാഫ്റ്റിംഗിൽ മികച്ച ഒരു സിനിമ തന്നെയാണ് ഭ്രമയയുഗം അത് തീയേറ്ററിൽ പോയി തന്നെ കണ്ട് എക്സ്പീരിയൻസ് ചെയ്യണ്ട ഒന്നാണ്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി