ത്രില്ലടിപ്പിക്കുന്ന, പ്രതികാരത്തിന്റെ 'അഞ്ചാം പാതിര': റിവ്യു

ജിസ്യ പാലോറാന്‍

പുതുവര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ പ്രേക്ഷകനെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന എല്ലാ ചേരുവകളുമായാണ് കുഞ്ചാക്കോ ബോബന്റെ അഞ്ചാം പാതിര എത്തിയിരിക്കുന്നത്. നീതി ദേവത കണ്ണടക്കുമ്പോള്‍ നീതി നിഷേധിക്കപ്പെടുന്ന പാവപ്പെട്ടവന്റെ കാലിക പ്രസക്തിയുള്ള ജീവിതം രേഖപ്പെടുത്തുകയാണ് ചിത്രം. ആദ്യ ഷോട്ടില്‍ തന്നെ ഉടലെടുക്കുന്ന ത്രില്ലര്‍ മോഡ് ചിത്രത്തിന്റെ അവസാന ഭാഗം വരെ നിലനിര്‍ത്താന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്.

അവസാന ഷോട്ട് വരെ ഇത് സംവിധായകന്‍ മിഥുന്‍ മാനുവലിന്റെ ബ്രില്യന്‍സ് എന്ന് തന്നെ പറയാം. ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും സുഷിന്‍ ശ്യാമിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിന് മുമ്പ് കണ്ടുവന്ന ക്രൈം ത്രില്ലറുകളില്‍ നിന്നും വ്യത്യസ്തമായൊരു മോഡ് തന്നെയാണ് ഒരുക്കുന്നത്.

കൊച്ചിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രത്തിന്റെ സാങ്കേതികവശവും മികച്ചതാണ്. അന്‍വര്‍ ഹുസൈന്‍ എന്ന ക്രിമിനോളജിസ്റ്റായാണ് കുഞ്ചാക്കോ ബോബന്‍ വേഷമിടുന്നത്. ഒരു കുറ്റാന്വേഷകന്റെ എല്ലാ ഭാവങ്ങളും കൂര്‍മ്മതയും വളരെ തന്‍മയത്വത്തോടെ തന്നെ അഭിനയിച്ച് ഫലിപ്പിക്കാന്‍ നടന് സാധിച്ചിട്ടുണ്ട്.

സ്‌ക്രിപ്റ്റിന്റെ മികവ് കൊണ്ടും ചിത്രം വേറിട്ട് നില്‍ക്കും. മലയാള സിനിമയിലെ തന്നെ മികച്ച ക്രൈം ത്രില്ലറാകും ചിത്രം.

കണ്ണ് കെട്ടാത്ത മലയാളിത്തമുള്ള നീതി ദേവതയുടെ കണ്ണുകള്‍ ആഴ്ന്നിറങ്ങുന്നത് ഇന്നത്തെ സമൂഹത്തിലെ നീതി വ്യവസ്ഥയിലേക്ക് തന്നെയാണ്. പൊലീസിന്റെ കെടുകാര്യസ്ഥതയിലേക്കാണ് ചിത്രം വിരല്‍ ചൂണ്ടുന്നത്. ഒട്ടും വലിച്ച് നീട്ടാത്ത സ്‌ക്രിപ്റ്റും അവതരണവുമാണ് വേറിട്ട് നില്‍ക്കുന്നത്. കില്ലറെ തേടിയുള്ള യാത്രയില്‍ ചിത്രത്തിന്റെ അവസാനം വരെ സസ്‌പെന്‍സ് നിറഞ്ഞുനില്‍ക്കുന്നുണ്ട്.

ചില കഥാപാത്രങ്ങള്‍ സ്‌ക്രീനില്‍ ഒരു ഡയലോഗ് പോലും പറയുന്നില്ലെങ്കിലും അവരെ വളരെ സീരിയസ് മോഡില്‍ കാസ്റ്റ് ചെയ്തിട്ടുണ്ടെന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. എസിപി കാതറിന്‍ ആയെത്തിയ ഉണ്ണിമായ പ്രസാദ് ശക്തമായ മറ്റൊരു വേഷം തന്നെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. എസ്പി അനില്‍ മാധവായെത്തിയ ജിനു ജോസഫും, ക്ലൈമാക്‌സിലെത്തുന്ന ഷറഫുദ്ദീനും, ഇന്ദ്രന്‍സ്, പ്രിയനന്ദന്‍, ജാഫര്‍ ഇടുക്കി എന്നിവരുടെ കാമിയോ റോളുകളും പ്രേക്ഷകര്‍ മറക്കാനിടയില്ല.

അതി ഭാവകത്വങ്ങളില്ലാതെ, വളരെ റിയലിസ്റ്റിക്കായ ആഖ്യാന രീതിയില്‍ ആദ്യാവസാനം വളരെ ഗൗരവകരവും തീക്ഷ്ണവും ദുരൂഹവുമായ ഭാവം നിലനിര്‍ത്താന്‍ മിഥുന്‍ മാനുവല്‍ എന്ന സംവിധായകന് കഴിഞ്ഞു എന്നുള്ളതാണ് ചിത്രത്തിന്റെ വിജയം.

Latest Stories

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും