ത്രില്ലടിപ്പിക്കുന്ന, പ്രതികാരത്തിന്റെ 'അഞ്ചാം പാതിര': റിവ്യു

ജിസ്യ പാലോറാന്‍

പുതുവര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ പ്രേക്ഷകനെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന എല്ലാ ചേരുവകളുമായാണ് കുഞ്ചാക്കോ ബോബന്റെ അഞ്ചാം പാതിര എത്തിയിരിക്കുന്നത്. നീതി ദേവത കണ്ണടക്കുമ്പോള്‍ നീതി നിഷേധിക്കപ്പെടുന്ന പാവപ്പെട്ടവന്റെ കാലിക പ്രസക്തിയുള്ള ജീവിതം രേഖപ്പെടുത്തുകയാണ് ചിത്രം. ആദ്യ ഷോട്ടില്‍ തന്നെ ഉടലെടുക്കുന്ന ത്രില്ലര്‍ മോഡ് ചിത്രത്തിന്റെ അവസാന ഭാഗം വരെ നിലനിര്‍ത്താന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്.

അവസാന ഷോട്ട് വരെ ഇത് സംവിധായകന്‍ മിഥുന്‍ മാനുവലിന്റെ ബ്രില്യന്‍സ് എന്ന് തന്നെ പറയാം. ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും സുഷിന്‍ ശ്യാമിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിന് മുമ്പ് കണ്ടുവന്ന ക്രൈം ത്രില്ലറുകളില്‍ നിന്നും വ്യത്യസ്തമായൊരു മോഡ് തന്നെയാണ് ഒരുക്കുന്നത്.

കൊച്ചിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രത്തിന്റെ സാങ്കേതികവശവും മികച്ചതാണ്. അന്‍വര്‍ ഹുസൈന്‍ എന്ന ക്രിമിനോളജിസ്റ്റായാണ് കുഞ്ചാക്കോ ബോബന്‍ വേഷമിടുന്നത്. ഒരു കുറ്റാന്വേഷകന്റെ എല്ലാ ഭാവങ്ങളും കൂര്‍മ്മതയും വളരെ തന്‍മയത്വത്തോടെ തന്നെ അഭിനയിച്ച് ഫലിപ്പിക്കാന്‍ നടന് സാധിച്ചിട്ടുണ്ട്.

സ്‌ക്രിപ്റ്റിന്റെ മികവ് കൊണ്ടും ചിത്രം വേറിട്ട് നില്‍ക്കും. മലയാള സിനിമയിലെ തന്നെ മികച്ച ക്രൈം ത്രില്ലറാകും ചിത്രം.

കണ്ണ് കെട്ടാത്ത മലയാളിത്തമുള്ള നീതി ദേവതയുടെ കണ്ണുകള്‍ ആഴ്ന്നിറങ്ങുന്നത് ഇന്നത്തെ സമൂഹത്തിലെ നീതി വ്യവസ്ഥയിലേക്ക് തന്നെയാണ്. പൊലീസിന്റെ കെടുകാര്യസ്ഥതയിലേക്കാണ് ചിത്രം വിരല്‍ ചൂണ്ടുന്നത്. ഒട്ടും വലിച്ച് നീട്ടാത്ത സ്‌ക്രിപ്റ്റും അവതരണവുമാണ് വേറിട്ട് നില്‍ക്കുന്നത്. കില്ലറെ തേടിയുള്ള യാത്രയില്‍ ചിത്രത്തിന്റെ അവസാനം വരെ സസ്‌പെന്‍സ് നിറഞ്ഞുനില്‍ക്കുന്നുണ്ട്.

ചില കഥാപാത്രങ്ങള്‍ സ്‌ക്രീനില്‍ ഒരു ഡയലോഗ് പോലും പറയുന്നില്ലെങ്കിലും അവരെ വളരെ സീരിയസ് മോഡില്‍ കാസ്റ്റ് ചെയ്തിട്ടുണ്ടെന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. എസിപി കാതറിന്‍ ആയെത്തിയ ഉണ്ണിമായ പ്രസാദ് ശക്തമായ മറ്റൊരു വേഷം തന്നെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. എസ്പി അനില്‍ മാധവായെത്തിയ ജിനു ജോസഫും, ക്ലൈമാക്‌സിലെത്തുന്ന ഷറഫുദ്ദീനും, ഇന്ദ്രന്‍സ്, പ്രിയനന്ദന്‍, ജാഫര്‍ ഇടുക്കി എന്നിവരുടെ കാമിയോ റോളുകളും പ്രേക്ഷകര്‍ മറക്കാനിടയില്ല.

അതി ഭാവകത്വങ്ങളില്ലാതെ, വളരെ റിയലിസ്റ്റിക്കായ ആഖ്യാന രീതിയില്‍ ആദ്യാവസാനം വളരെ ഗൗരവകരവും തീക്ഷ്ണവും ദുരൂഹവുമായ ഭാവം നിലനിര്‍ത്താന്‍ മിഥുന്‍ മാനുവല്‍ എന്ന സംവിധായകന് കഴിഞ്ഞു എന്നുള്ളതാണ് ചിത്രത്തിന്റെ വിജയം.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക