നല്ല സിനിമകളെ ആരാധിക്കുന്ന, പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്ന നിര്‍മ്മാതാവ്; എല്ലാം ശരിയാകുമെന്ന് ഡോ. പോള്‍ വര്‍ഗീസ്

2018-ലാണ് ഡോ. പോള്‍ വര്‍ഗീസ് എന്ന നിര്‍മ്മാതാവ് മലയാള സിനിമാ രംഗത്തേക്കെത്തുന്നത്. കാളിദാസ് ജയറാമിനെ നായകനാക്കി പൂമരം എന്ന ക്യാമ്പസ് ചിത്രത്തിലൂടെയാണ് തുടക്കം. ആസിഫ് അലിയും രജീഷ വിജയനുമൊന്നിക്കുന്ന ജിബു ജേക്കബ് ചിത്രം എല്ലാം ശരിയാകും ഇനി പുറത്തിറങ്ങാനിരിക്കുന്ന സിനിമ. അഭിനേതാക്കളുടെ പേരുകള്‍ നോക്കാതെ, പ്രത്യേകിച്ച് എന്തെങ്കിലും മാനദണ്ഡങ്ങള്‍ വെച്ചു പുലര്‍ത്താതെ, നല്ല സിനിമകളെ എപ്പോഴും ആരാധിക്കുന്ന യഥാര്‍ത്ഥ സിനിമാസ്വാദകന്റെ മനോഭാവം കാത്തു സൂക്ഷിക്കുന്ന നിര്‍മ്മാതാവ് കൂടിയാണ് ഡോ.പോള്‍ വര്‍ഗീസ്.

ഔദ്യോഗിക ജീവിതത്തില്‍ ഒരു ഡോക്ടറായി സേവനമനുഷ്ഠിക്കുന്ന പോള്‍ വര്‍ഗീസ് സിനിമയിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്ന ഒരാളല്ല. ചെറുപ്പം മുതല്‍ക്കേ തന്നെ സിനിമയെ വളരെ ഗൗരവ മനോഭാവത്തോടെ നിരീക്ഷിക്കുന്ന, സ്‌കൂള്‍ കാലഘട്ടം തൊട്ടേ സിനിമകള്‍ ധാരാളം കണ്ടിരുന്ന, അത്രത്തോളം തന്നെ അഭിനിവേശവും പ്രണയവും സിനിമയോടുള്ളത് കാരണം സിനിമാ നിര്‍മ്മാണ രംഗത്തേക്ക് ചുവടുവെയ്ക്കാന്‍ തീരുമാനമെടുത്ത വ്യക്തിത്വമാണ് ഡോ. പോള്‍ വര്‍ഗീസിന്റേത്.

തിരക്കഥാകൃത്തും സംവിധായനുമായ എബ്രിഡ് ഷൈനുമായുള്ള സൗഹൃദ ബന്ധമാണ് പൂമരം സിനിമയിലേക്ക് ഡോ.പോളിനെ എത്തിക്കുന്നത്. എബ്രിഡ് ഷൈന്‍ ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം ഒരു ക്യാമ്പസ് സിനിമ ചെയ്യാന്‍ ആലോചിക്കുന്നതിനെ കുറിച്ച് ഡോ.പോളിനോട് സൗഹൃദ സംഭാഷണം നടത്തുന്ന വേളയില്‍ ഈ ക്യാമ്പസ് സിനിമ നമുക്ക് ഒരുമിച്ച് ചെയ്യാം എന്ന് ഡോ.പോളും എബ്രിഡ് ഷൈനും ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു. അവിടെ നിന്നാണ് പൂമരം എന്ന സിനിമയുടെ പിറവി. പ്രതീക്ഷിച്ചതു പോലെ ഒരു വിജയം പൂമരം നേടിയില്ലെങ്കിലും പൂമരത്തിന്റെ പ്രൊഡ്യൂസര്‍ എന്ന വിശേഷണം ഡോ.പോള്‍ വര്‍ഗീസിന് മലയാള സിനിമയില്‍ തന്റെതായ ഒരു ഐഡന്റിറ്റി സൃഷ്ടിച്ചുകൊടുത്തു.

ഡോ.പോള്‍ വര്‍ഗീസ് നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ സിനിമയായ എല്ലാം ശരിയാകും റിലീസിനൊരുങ്ങുകയാണ്. പൂമരത്തിന് ശേഷം അദ്ദേഹം നിര്‍മ്മിക്കുന്ന രണ്ടാമത്തെ സിനിമ കൂടിയാണ് എല്ലാം ശരിയാകും. ആസിഫ് അലിയും രജിഷ വിജയനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഈ സിനിമയുടെ സംവിധായകന്‍ ജിബു ജേക്കബാണ്. രാഷ്ട്രീയ സാഹചര്യങ്ങളും കുടുംബ പശ്ചാത്തലങ്ങളും കോര്‍ത്തിണക്കി കഥ പറയുന്ന ഈ സിനിമയുടെ തിരക്കഥ ഷാരിസ് നിര്‍വ്വഹിച്ചിരിക്കുന്നു. ശ്രീജിത്ത് നായരാണ് ഛായാഗ്രഹണം. സംഗീതം ഒരുക്കുന്നത് മലയാളികള്‍ക്ക് പ്രിയപ്പെട്ട ഔസേപ്പച്ചനാണ്. 2021 സെപ്റ്റംബര്‍ 17നാണ് എല്ലാം ശരിയാകും റിലീസ് ചെയ്യാന്‍ ഉദ്ദേശിച്ചിരിക്കുന്നത്.

ഡോ.പോള്‍ വര്‍ഗീസിന്റെ നിര്‍മ്മാണത്തില്‍ ഇനി വരാന്‍ പോകുന്നത് ആന്റണി വര്‍ഗീസ് നായകനാകുന്ന മേരി ജാന്‍ എന്ന സിനിമയായിരിക്കും. ഒരുപാട് പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്ന സിനിമയാണ് മേരി ജാന്‍. ആദ്യ സിനിമയുടെ സംവിധായകന്‍ എബ്രിഡ് ഷൈനുമായി ചേര്‍ന്ന് മറ്റൊരു സിനിമ കൂടി ചെയ്യാനുള്ള സാദ്ധ്യതയും, അതോടൊപ്പം വേറെ പ്രൊജക്റ്റുകളും ഡോ.പോളിന്റെ ലൈനപ്പിലുണ്ട്. സൂപ്പര്‍ ശരണ്യയ്ക്ക് ശേഷം ഗിരീഷ് എ ഡിയുമായി മറ്റൊരു ചിത്രവും ഡോ. പോള്‍ വര്‍ഗീസ് ഒരുക്കുന്നുണ്ട്.

ഒരു സിനിമ ചെയ്തു, മലയാള സിനിമയില്‍ നിര്‍മ്മാതാവായി എന്ന് പറയാന്‍ വന്നയാളല്ലെന്നും ഇനിയും ഒരുപാട് മികച്ച സിനിമകള്‍ സൃഷ്ടിക്കാന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുമെന്നും ഡോ.പോള്‍ ആത്മവിശ്വാസത്തോടെ പറയുന്നു. പുതുമയും വ്യത്യസ്തതയും ഇഷ്ടപ്പെടുന്ന ഡോ.പോള്‍ വര്‍ഗീസ് എന്ന നിര്‍മ്മാതാവില്‍ നിന്ന് മികച്ച സിനിമകള്‍ ഭാവിയില്‍ മലയാളസിനിമ പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാം.

കോവിഡ് കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച് തന്റെ ഏറ്റവും പുതിയ ചിത്രമായ എല്ലാ ശരിയാകും സെപ്റ്റംബര്‍ 17ന് തിയേറ്ററിലെത്തിക്കാനാണ് ശ്രമം. തിയേറ്റര്‍ അനുഭവം നല്‍കുന്ന ചിത്രമായതിനാല്‍ തന്നെ ഒടിടി പ്ലാറ്റ്‌ഫോമുകളെ ആശ്രയിച്ചില്ലെന്ന് പോള്‍വര്‍ഗീസ് സൗത്ത് ലൈവിനോട് പറഞ്ഞു. പുതുമുഖങ്ങള്‍ക്ക് കഴിവുണ്ടാെങ്കില്‍ അവസരങ്ങള്‍ നല്‍കാന്‍ തയ്യാറെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പട്ടിമറ്റം സ്വദേശിയായ പോള്‍ വര്‍ഗീസ് മംഗലാപുരത്ത് ഡോക്ടറായി ജോലി നോക്കുകയായിരുന്നു. ഇതിനിടെയാണ് മലയാള സിനിമാ രംഗത്തേക്ക് കടന്നത്.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി