കൊലച്ചിരിയോടെ രാമപുരത്തെ ഭയപ്പെടുത്തിയ കീരിക്കാടന്‍; ലോഹിയുടെ തിരക്കഥയില്‍ സിബി മലയില്‍ വായിച്ചെടുത്ത രൂപം; വെള്ളിത്തിരയിലെ ക്ലാസിക് വില്ലന്‍

ഏകദേശം 37 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രത്തില്‍ നായകനെ തീരുമാനിച്ചെങ്കിലും ഇരുവര്‍ക്കും വില്ലനെ കണ്ടെത്താനായില്ല. അന്നുവരെ മലയാളം കണ്ടിട്ടുള്ളതില്‍ നിന്ന് വ്യത്യസ്തനായൊരു വില്ലനെ ആയിരുന്നു സിബി മലയിലിന് ആവശ്യം.

ലോഹിയുടെ തിരക്കഥയില്‍ രാമപുരത്തെ ഒരു നോട്ടം കൊണ്ട് പോലും ഭയത്തിന്റെ പാരമ്യത്തില്‍ നിര്‍ത്തുന്ന, ശത്രുവിന്റെ മുഖത്ത് നോക്കി ദയയില്ലാതെ ക്രൂരമായി ചിരിക്കുന്ന ഒരു വില്ലനെ ആയിരുന്നു സിബി മലയില്‍ വായിച്ചെടുത്തത്. എന്‍ഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് ഓഫീസറായ മോഹന്‍രാജിനെ ആ വേഷത്തിലേക്ക് തിരഞ്ഞെടുത്തതോടെ മലയാള സിനിമയില്‍ ഒരു പുത്തന്‍ താരോദയം ഉണ്ടാകുകയായിരുന്നു.

ചുവന്ന കണ്ണുകളും മുഖത്തെ പാടുകളുമായി ക്രൂരമായ പുഞ്ചിരിയുമായി സ്‌ക്രീനിലെത്തിയ ആറടി മൂന്നിഞ്ച് ഉയരക്കാരനെ കണ്ട് മലയാളി പ്രേക്ഷകര്‍ ഭയപ്പെട്ടു. സ്‌ക്രീനിലെത്തുന്ന ഓരോ സീനിലും കീരിക്കാടനെ കണ്ട മലയാളിക്ക് തങ്ങളുടെ പ്രിയ നായകനോടുള്ള സാഹനുഭൂതിയും അനുതാപവും വര്‍ദ്ധിച്ചുകൊണ്ടേയിരുന്നു.

കീരിക്കാടന്‍ ജോസിനെ സേതുമാധവന് അതിജീവിക്കാന്‍ സാധിക്കുമോ എന്ന ചിന്തയിലായിരുന്നു സിനിമ കണ്ടിരുന്നവര്‍. ലോഹിതദാസും സിബി മലയിലും ഉള്ളില്‍ കണ്ട വില്ലനെ മോഹന്‍രാജ് അഭ്രപാളിയില്‍ അവിസ്മരണീയമാക്കുകയായിരുന്നു. ക്ലൈമാക്‌സില്‍ സേതുമാധവനെ നേരിടാന്‍ രാമപുരം ചന്തയിലെത്തുന്ന കീരിക്കാടന്‍ ജോസിന്റെ അലര്‍ച്ച കണ്ട് ഹൃദയമിടിപ്പ് വര്‍ദ്ധിക്കാത്ത മലയാളികള്‍ അക്കാലത്തുണ്ടാവില്ല.

ഒടുവില്‍ സേതുമാധവന്റെ പ്രഹരങ്ങളില്‍ കീരിക്കാടന്‍ നിലം പതിക്കുന്നത് കണ്ട് മലയാളി ആര്‍പ്പ് വിളിച്ചിടത്തായിരുന്നു മോഹന്‍ രാജ് എന്ന അതുല്യ കലാകാരന്റെ വിജയം. അന്ന് മുതല്‍ മോഹന്‍രാജ് എന്ന പേര് മലയാളി അവഗണിച്ചു. തുടര്‍ന്ന് കീരിക്കാടന്‍ ജോസ് എന്ന എക്കാലത്തെയും മികച്ച വില്ലന്‍ കഥാപാത്രത്തിന്റെ പേരില്‍ മോഹന്‍രാജ് അറിയപ്പെടുകയായിരുന്നു.

രാമപുരം ചന്തയില്‍ സേതുമാധവന്റെ കുത്തേറ്റ് വീണ കീരിക്കാടന്‍ ജോസ് മലയാളി പ്രേക്ഷകരുടെ മനസില്‍ പുനഃര്‍ജനിക്കുകയായിരുന്നു. പിന്നീട് അങ്ങോട്ട് മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഉള്‍പ്പെടെ മോഹന്‍രാജിനെ തേടി നിരവധി വേഷങ്ങളെത്തി. ബോംബെ അധോലോകത്തെ വിറപ്പിച്ച കരീം ഭായ് ആയും കരടി വാസുവായും മോര്‍ച്ചറി കരുണനായുമൊക്കെ മോഹന്‍രാജ് അഭ്രപാളിയില്‍ നിറഞ്ഞാടി.

മോഹന്‍രാജ് ഇടയ്‌ക്കൊക്കെ വില്ലന്‍ വേഷങ്ങളില്‍ നിന്ന് ക്യാരക്ടര്‍ റോളുകളിലേക്ക് വഴിമാറിയെങ്കിലും കീരിക്കാടന്‍ ജോസെന്ന പേര് മാറ്റാന്‍ മാത്രം മലയാളി പ്രേക്ഷകര്‍ തയ്യാറായില്ല. കീരിക്കാടന്‍ ജോസ് എന്ന വില്ലന്‍ അത്രയേറെ ജനഹൃദയങ്ങളില്‍ ആഴത്തില്‍ പതിഞ്ഞുപോയിരുന്നു. മലയാളത്തിലെ ഏറ്റവും മികച്ച വില്ലന്‍ കഥാപാത്രം ഏതെന്ന ചോദ്യത്തിന് കീരിക്കാടന്‍ ജോസ് എന്ന പേരല്ലാതെ മറ്റൊരു പേര് ഓര്‍ത്തെടുക്കാന്‍ പോലും മലയാളിയ്ക്ക് ആകുമായിരുന്നില്ല.

രോഗബാധിതനായി കസേരയില്‍ ഇരിക്കുന്ന റോഷാക്കിലെ അവസാന കഥാപാത്രത്തില്‍ അഭിനയിക്കുമ്പോഴും മോഹന്‍രാജിനെ തെല്ല് ഭയത്തോടെ പ്രേക്ഷകര്‍ നോക്കിക്കണ്ടതിന് കാരണം ആ കണ്ണുകളിലെ അസാമാന്യമായ ക്രൂര ഭാവമായിരുന്നു. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്ന മോഹന്‍രാജ് ഒരു വര്‍ഷം മുന്‍പാണ് ചെന്നൈയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയത്. മുന്നൂറോളം കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയാണ് മോഹന്‍രാജ് വിട വാങ്ങിയത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി