വീണ്ടും 'ജോക്കര്‍' ആകാന്‍ വാക്വിന്‍ ഫീനിക്‌സ്; പ്രതിഫലമായി 360 കോടി

ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ഒരു പോലെ ഏറ്റെടുത്ത സിനിമയാണ് ജോക്കര്‍. ചിത്രത്തിന് സീക്വല്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവര്‍ത്തകര്‍. ടോഡ് ഫിലിപ്‌സ് തന്നെ സംവിധാനം ചെയ്ത ചിത്രത്തില്‍ വീണ്ടും ജോക്കര്‍ ആകാന്‍ 360 കോടി രൂപയാണ് വാക്വിന്‍ ഫീനിക്‌സിന് പ്രതിഫലമായി വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ജോക്കര്‍ പുറത്തിറങ്ങിയ സമയത്ത് തുടര്‍ ഭാഗങ്ങളില്‍ വേഷമിടാന്‍ വാക്വിന്‍ ഫീനിക്‌സിന് താത്പര്യമുണ്ടായിരുന്നില്ല. എന്നാല്‍ താരം വീണ്ടും ജോക്കറാകാന്‍ ഒരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 2022, 2024 വര്‍ഷങ്ങളിലായി ചിത്രം പുറത്തിറക്കാനാണ് വാര്‍ണര്‍ ബ്രദേര്‍സ് സ്റ്റുഡിയോയുടെ തീരുമാനം.

ജീവിതത്തിലുടനീളം പരിഹാസവും അപമാനവും പീഡനവും ഏറ്റുവാങ്ങുന്ന ആര്‍തര്‍ ഫ്‌ളെക്ക് ഗോഥം സിറ്റിയെ വിറപ്പിക്കുന്ന വില്ലനായി തീരുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ജോക്കറാകാനായി 23 കിലോ ശരീരഭാരം ഫീനിക്‌സ് കുറച്ചിരുന്നു.

പൈശാചികതയും നിസ്സഹായതയും കൂടിക്കലര്‍ന്ന വരുന്ന ആര്‍തര്‍ ഫ്‌ളെക്ക് എന്ന കഥാപാത്രത്തില്‍ നിന്നും മുക്തനാകുക ഏറെ ശ്രമകരമായിരുന്നുവെന്ന് പിന്നീട് ഫീനിക്‌സ് തന്നെ പറഞ്ഞിട്ടുണ്ട്.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ