പൊണ്ണത്തടിയന്‍ എന്ന പരിഹാസം, വിഷാദരോഗം; ഒടുവില്‍ രാജകീയമായ തിരിച്ചുവരവ്

മികച്ച നടനുള്ള അവാര്‍ഡ് നിറഞ്ഞുതുളുമ്പിയ കണ്ണുകളോടെയാണ് ബ്രെന്‍ഡന്‍ ഫ്രേസര്‍ ഏറ്റുവാങ്ങിയത്. അതുവരെ താന്‍ കേട്ടിരുന്ന പരിഹാസങ്ങള്‍ക്കും മാറ്റിനിര്‍ത്തലുകള്‍ക്കുമുള്ള മറുപടിയാണ് ഫ്രേസറിന്റെ ഈ നേട്ടം. ദ് വെയ്ല്‍ എന്ന സിനിമയാണ് ഫ്രേസറിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. 90കളില്‍ ഹോളിവുഡ് സിനിമാപ്രേമികളെ ത്രസിപ്പിച്ച താരമായിരുന്നു ബ്രെന്‍ഡന്‍ ഫ്രേസര്‍.

‘ജോര്‍ജ് ഓഫ് ദി ജംഗിള്‍’, ‘മമ്മി’ സീരിസ്, ‘ജേര്‍ണി ടു ദി സെന്റര്‍ ഓഫ് എര്‍ത്ത്’ എന്നീ സിനിമകള്‍ ഫ്രേസറെ ശ്രദ്ധേയനാക്കി. എന്നാല്‍ സ്‌ക്രീനില്‍ കണ്ടിരുന്ന തമാശ നിറഞ്ഞ ജീവിതമായിരുന്നില്ല ഫ്രേസറിന്റെത്. 2013ല്‍ പുറത്തിറങ്ങിയ ‘ഗിമ്മി ഷെല്‍ട്ടര്‍’ എന്ന സിനിമയ്ക്ക് ശേഷം ഫ്രേസര്‍ സ്‌ക്രീനില്‍ നിന്നും അപ്രത്യക്ഷനായി. അമിതവണ്ണവും വിഷാദരോഗവും താരത്തെ വലച്ചു.

ആക്ഷന്‍ രംഗങ്ങളിലെ ആത്മസമര്‍പ്പണത്തിന്റെ ഫലമായി നട്ടെല്ലിന് ഉള്‍പ്പെടെ ഒരുപാട് ശസ്ത്രക്രിയകള്‍ക്ക് ഫ്രേസര്‍ വിധേയനാകേണ്ടി വന്നിരുന്നു. പിന്നാലെ താരത്തിന്റെ അമ്മയുടെ അപ്രതീക്ഷിത മരണവും ഫ്രേസറിനെ വിഷാദരോഗത്തിലേക്ക് എത്തിച്ചു. മീടു മൂവ്‌മെന്റുകള്‍ സജീവമായപ്പോള്‍ സിനിമാ നിരൂപകനും ജേണലിസ്റ്റുമായ ഫിലിപ് ബെര്‍ക്കില്‍ നിന്നും വന്ന ലൈംഗികചുവയുള്ള ചോദ്യത്തെ കുറിച്ച് ഫ്രേസര്‍ വെളിപ്പെടുത്തി. ഇതോടെ ഫ്രേസറിന് അവസരങ്ങളും കുറഞ്ഞു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യ വിവാഹമോചന കേസ് ഫയല്‍ ചെയ്തു. പ്രതിമാസം 61 ലക്ഷം രൂപ ആയിരുന്നു ജീവനാംശമായി കൊടുക്കേണ്ടിയിരുന്നത്. എന്നാല്‍ സിനിമകള്‍ ഇല്ലാതിരുന്ന താരത്തിന് അത് വലിയ ബാധ്യതയായിരുന്നു.

വിഷാദാവസ്ഥയിലേക്ക് നീങ്ങുന്നതിനിടെയാണ് ‘ദ വെയ്ല്‍’ എന്ന സിനിമയില്‍ ഫ്രേസര്‍ അഭിനയിക്കുന്നത്. ഡാരന്‍ അരൊണോഫ്സ്‌കി സംവിധാനം ചെയ്ത സിനിമയാണ് ദ വെയ്ല്‍. പൊണ്ണത്തടി മൂലം കഷ്ടപ്പെടുന്ന അധ്യാപകന്‍ മകളുമായുള്ള സ്നേഹ ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കുന്നതായിരുന്നു സിനിമയുടെ പ്രമേയം. ഫ്രേസറിന്റെ ജീവിതവും ഈ സിനിമാക്കഥയുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. സിനിമയില്‍ 272 കിലോ ഭാരമുള്ള മനുഷ്യനായാണ് താരം അഭിനയിച്ചത്. പ്രൊഫസര്‍ ചാര്‍ലി എന്ന കഥാപാത്രം പ്രേക്ഷകരെ അത്ഭുതപ്പെടുത്തി.

ഓണ്‍ലൈന്‍ ക്ലാസ് എടുക്കുമ്പോള്‍ കാമറ ഓഫ് ആക്കി വയ്ക്കുന്ന, പിസ ഡെലിവറി ബോയ്ക്ക് മുന്നില്‍ പോലും പ്രത്യക്ഷപ്പെടാന്‍ ഇഷ്ടപ്പെടാത്ത, കടം വീട്ടാനുള്ളത് കൊണ്ട് മാത്രം ജോലി ചെയ്യുന്ന പൊണ്ണത്തടിയനായ ഇംഗ്ലീഷ് പ്രൊഫസര്‍ ചാര്‍ലി. ബ്രെന്‍ഡന്‍ ഫ്രേസറിന് ഓസ്‌കര്‍ നേടിക്കൊടുത്ത കഥാപാത്രം. താന്‍ കടന്നു പോയ മാനസികാവസ്ഥയും ശാരീരിക ബുദ്ധിമുട്ടുകളും ബ്രെന്‍ഡന്‍ ഫ്രേസര്‍ ദ വെയ്‌ലിലൂടെ സ്‌ക്രീനിലെത്തിച്ചിട്ടുണ്ട്. ഒടുവില്‍ അതിന് അംഗീകാരവും ലഭിച്ചു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ