കരാര്‍ ലംഘിച്ചു; മുകേഷ് അവതാരകനായി എത്തുന്ന മിന്നും താരം പരിപാടി ഉപേക്ഷിച്ച് ഏഷ്യാനെറ്റ്?

നടനും കൊല്ലം എംഎല്‍എയുമായ മുകേഷും പ്രശസ്ത നര്‍ത്തകിയായ മേതില്‍ ദേവികയും തമ്മിലുള്ള വിവാഹമോചനം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. എട്ട് വര്‍ഷത്തെ ദാമ്പത്യ ജീവിതമാണ് ഇരുവരും അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഈ വാര്‍ത്തയ്ക്ക് പിന്നാലെ മുകേഷ് അവതാരകനായി എത്താനിരുന്ന മിന്നും താരം എന്ന പരിപാടി താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നുവെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.

മഴവില്‍ മനോരമയിലെ കോമഡി പ്രോഗ്രാമില്‍ മുകേഷ് പങ്കെടുത്തതിനെ തുടര്‍ന്നാണ് ഈ നടപടിയെന്നാണ് വിവരം. ഏഷ്യാനെറ്റുമായി വെച്ചിരുന്ന കരാര്‍ ലംഘനമാണിതെന്നാണ് ആരോപണം.

എന്നാല്‍ മുകേഷിന്റെ വിവാഹമോചനത്തെ തുടര്‍ന്നുള്ള പ്രശ്നങ്ങളെ ഭയന്നാണ് ഏഷ്യാനെറ്റ് ഷോ നിര്‍ത്തി വെച്ചിരിക്കുന്നതെന്നാണ്  സോഷ്യല്‍ മീഡിയയില്‍ ചിലര്‍ പറയുന്നത്. മുകേഷിനെ വെച്ച് മിന്നും താരം എന്ന പരിപാടിയുടെ നാല് എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയിരുന്നു.

അതോടൊപ്പം തന്നെ ഏഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സ് അവതാരകയായ മീരയോടൊപ്പം മുകേഷ് അവതരിപ്പിച്ചിരുന്ന പ്രൊമോയും ചാനലിലൂടെ സംപ്രേഷണം ചെയ്തിരുന്നു. ഈ മാസം പതിന്നാലിന് ഷോ ടെലികാസ്റ്റ് ചെയ്യുവാനായിരുന്നു തീരുമാനം.

Latest Stories

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം