'സാംസ്കാരിക കേരളത്തിന് ഒട്ടും നിരക്കാത്ത വിധത്തിലുള്ള പരാമർശം'; അലൻസിയറിനെതിരെ വനിതാ കമ്മീഷൻ

സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ വേദിയിലെ നടൻ അലൻസിയറുടെ വിവാദപരമായ പ്രസ്താവനയിൽ പ്രതികരിച്ച് വനിതാ കമ്മീഷൻ. പുരസ്കാര ജേതാവ് കൂടിയായ നടൻ അലൻസിയർ നടത്തിയ പ്രസ്താവന തീർത്തും അപലപനീയമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി. സതീദേവി പറഞ്ഞു. സാംസ്കാരിക കേരളത്തിന് ഒട്ടും നിരക്കാത്ത വിധത്തിലുള്ള പരാമർശമാണ് അലൻസിയറുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളതെന്ന് സതീദേവി കൂട്ടിച്ചേർത്തു.

“ഒരു സ്ത്രീപക്ഷ കാഴ്ചപ്പാട് മുന്നോട്ട് വെച്ചുകൊണ്ടാണ് ചലച്ചിത്ര മേഖലയിലെ അവാർഡിന്റെ ശില്പം ഒരു സ്ത്രീയുടെ രൂപം ആലേഖനം ചെയ്ത ശിൽപ്പമായി നൽകുന്നത്. അഭിമാനത്തോടെ ഇതിനെ കാണുന്നതിന് പകരം അവഹേളിച്ചുകൊണ്ട് ഒരു പ്രസ്താവന നടത്തിയത് തീർത്തും അനുചിതവും, സാംസ്കാരിക കേരളത്തിനും ചലച്ചിത്ര മേഖലയ്ക്കും അവഹേളനം ഉണ്ടാകുന്ന നടപടിയുമാണ് അലൻസിയറുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്.”

തിരുവനന്തപുരം നിശാഗന്ധിയിൽ നടന്ന ചടങ്ങിലാണ് പുരസ്ക്കാരം സ്വീകരിച്ചു കൊണ്ട് അലൻസിയർ വിവാദ പ്രസ്താവന നടത്തിയത്. താരത്തിനെതിരെ ചലച്ചിത്രരംഗത്ത് നിന്നും നിരവധിയാളുകൾ വിമർശനവുമായിരംഗത്ത് വന്നിരുന്നു. എന്നാൽ പ്രസ്താവന തിരുത്താനോ മാപ്പ് പറയാനോ അലൻസിയർ തയ്യാറായില്ല.

Latest Stories

പഴയ പോലെ യുവതാരം അല്ല നീ ഇപ്പോൾ, ലോകകപ്പ് അവസാന അവസരമായി കണ്ട് ഏറ്റവും മികച്ചത് നൽകുക; ഗൗതം ഗംഭീർ സഞ്ജുവിന് നൽകുന്ന ഉപദേശം ഇങ്ങനെ

പന്തീരാങ്കാവ് ​ഗാർഹിക പീഡനം; രാഹുൽ ​ഗോപാലിനായി ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ്, മുഴുവൻ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിക്കാൻ നീക്കം

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍