സിനിമയോട് ആദ്യം നോ പറഞ്ഞു, പിന്നീട് നടന്നത് ചരിത്രം; ആരാണ് കാനില്‍ പുരസ്‌കാരം നേടിയ അനസൂയ?

കാന്‍ ഫിലിം ഫെസ്റ്റിവല്‍ എന്നത് ഒട്ടുമിക്ക സിനിമാക്കരുടെയും സ്വപ്‌നങ്ങളില്‍ ഒന്നാണ്. കാനിലെ റെഡ് കാര്‍പറ്റിലൂടെ നടക്കാന്‍ ആഗ്രഹിക്കാത്ത സിനിമാക്കാരുണ്ടാവില്ല. 77-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യ. മികച്ച നടിക്കുള്ള പുരസ്‌കാരമാണ് ഇന്ത്യക്കാരിയായ അനസൂയ സെന്‍ഗുപ്ത നേടിയിരിക്കുന്നത്. കാനില്‍ മികച്ച നടിക്കുള്ള ‘അണ്‍ സെര്‍ട്ടെയ്ന്‍ റിഗാര്‍ഡ് പ്രൈസ്’ ആണ് അനസൂയ സെന്‍ഗുപ്ത നേടിയിരിക്കുന്നത്. ‘ദ ഷെയിംലെസ്’ എന്ന സിനിമയിലെ അഭിനയത്തിനാണ് കൊല്‍ക്കത്ത സ്വദേശിയായ അനസൂയ സെന്‍ഗുപ്തയുടെ നേട്ടം. ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് അനസൂയ.

ബള്‍ഗേറിയന്‍ ചലച്ചിത്ര നിര്‍മാതാവ് കോണ്‍സ്റ്റാന്റിന്‍ ബൊജനോവ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘ദ ഷെയിംലെസ്’. ഡല്‍ഹിയിലെ വേശ്യാലയത്തില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി രക്ഷപ്പെടുന്ന രേണുക എന്ന കഥാപാത്രത്തെയാണ് അനസൂയ സിനിമയില്‍ അവതരിപ്പിച്ചത്.

എന്നാല്‍ പലര്‍ക്കും അനസൂയയുടെ മുഖം അത്ര പരിചിതമായിരിക്കില്ല. ഗോവയില്‍ താമസിക്കുന്ന അനസൂയ മുംബൈയിലെ പ്രൊഡക്ഷന്‍ ഡിസൈനറായാണ് അറിയപ്പെട്ടത്. ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ ഡിഗ്രി എടുത്ത അനയൂയക്ക് മാധ്യമപ്രവര്‍ത്തനത്തില്‍ ആയിരുന്നു താല്‍പര്യം. എന്നാല്‍ 2009ല്‍ അഞ്ചാന്‍ ദത്തയുടെ ‘മാഡ്‌ലി ബംഗാളി’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. 2013ല്‍ മുംബൈയിലേക്ക് ഷിഫ്റ്റ് ചെയ്ത അനസൂയ തുടര്‍ന്ന് പ്രൊഡക്ഷന്‍ ഡിസൈനര്‍ ആയി വര്‍ക്ക് ചെയ്യാന്‍ ആരംഭിച്ചു. 2016ല്‍ പുറത്തിറങ്ങിയ സഞ്ജീവ് ശര്‍മയുടെ സാത് ഉചാകെ, ശ്രീജിത് മുഖര്‍ജിയുടെ ഫോര്‍ഗെറ്റ് മി നോട്ട്, 2021ല്‍ പുറത്തിറങ്ങിയ നെറ്റ്ഫിള്ക്സ് ആന്തോളജിയായ റേ എന്നിവയിലെല്ലാം പ്രൊഡക്ഷന്‍ ഡിസൈനറായി ജോലി ചെയ്തു. നെറ്റ്ഫ്ളിക്സിലെ മസാബ മസാബ എന്ന പരിപാടിയുടെ സെറ്റ് ഡിസൈനര്‍ കൂടിയായിരുന്നു അനസൂയ.

എന്നാല്‍ ഇടയ്ക്ക് മാനസികാരോഗ്യം നഷ്ടപ്പെട്ട അനസൂയ മുംബൈയില്‍ നിന്ന് ഗോവയിലേക്ക് താമസം മാറി. ഗോവയില്‍ വച്ച് തന്റെ പെയിന്റിംഗുകള്‍ പ്രിന്റ് ചെയ്ത് കലണ്ടര്‍ ആക്കി സോഷ്യല്‍ മീഡിയയിലൂടെ വില്‍പ്പനയ്ക്ക് വച്ചതോടെ, കലണ്ടറിന്റെ കോപ്പി ആവശ്യപ്പെട്ട് ഡിജെ ആയ യഷ്ദീപ് മെസേജ് അയക്കുകയും, ഇയാളുമായി സൗഹൃദത്തിലായ അനസൂയ യഷ്ദീപിനെ വിവാഹം ചെയ്യുകയും ചെയ്തു.

ഇതിനിടെയാണ് ദ ഷെയിംലെസ് ചിത്രത്തിന്റെ സംവിധായകന്‍ തന്റെ സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനായി അനസൂയയെ ക്ഷണിക്കുന്നത്. അനസൂയയുടെ ഫെയ്‌സ്ബുക്ക് ഫ്രണ്ട് ആയ കോണ്‍സ്റ്റാന്റിന്‍ ബൊജനോവ് ഓഡിഷന് വേണ്ടി ഒരു ക്ലിപ്പ് അയക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ അനസൂയയുടെ ആദ്യത്തെ മറുപടി എന്തിന്? എന്നായിരുന്നു. ഇക്കാര്യങ്ങളോടക്കം ഒരോ സംഭവങ്ങളും തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഓരോ സംഭവങ്ങളും അനസൂയ ചിത്രങ്ങളോടൊപ്പം കുറിച്ചിട്ടുണ്ട്.

യഷ്ദീപ് കൂടി നിര്‍ബന്ധിച്ചതോടെയാണ് ഈ സിനിമയോട് അനസൂയ യെസ് പറഞ്ഞത്. രണ്ട് മാസം നേപ്പാളിലും മുംബൈയിലുമായിട്ട് ആയിരുന്നു സിനിമയുടെ ചിത്രീകരണം. ക്വീര്‍ സമൂഹത്തെ പിന്തുണയ്ക്കുന്ന ചിത്രം രണ്ട് പെണ്‍കുട്ടികള്‍ തമ്മിലുള്ള പ്രണയത്തെ കുറിച്ചാണ് പറഞ്ഞത്. ഡല്‍ഹിയിലെ ഒരു വേശ്യാലയത്തില്‍ നിന്ന് ഒരു പൊലീസുകാരനെ കുത്തിക്കൊന്ന ശേഷം രക്ഷപ്പെടുന്ന രേണുക, ദേവിക എന്ന കൗമാരക്കാരിയെ കണ്ടുമുട്ടുന്നതാണ് ചിത്രം പറയുന്നത്. ഇരുവരും പിന്നീട് പ്രണയത്തിലാകുന്നു. ഒമാര ഷെട്ടിയാണ് ദേവികയായി ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്.


ലോകമെമ്പാടുമുള്ള ക്വിയര്‍ കമ്മ്യൂണിറ്റിക്കും മറ്റു പാര്‍ശ്വവല്‍കൃത സമൂഹത്തിനും ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നതായാണ് പുരസ്‌കാരം സ്വീകരിച്ചശേഷം അനസൂയ പറഞ്ഞത്. ”തുല്യതയ്ക്ക് വേണ്ടി പോരാടാന്‍ നിങ്ങള്‍ ക്വിയര്‍ ആകണമെന്നില്ല, കോളനിവല്‍ക്കരണം ദയനീയമാണെന്ന് മനസിലാക്കാന്‍ കോളനിവല്‍ക്കരിക്കപ്പെടേണ്ടതില്ല. നമ്മള്‍ വളരെ അന്തസ്സുള്ള മനുഷ്യരായാല്‍ മതി,” എന്നും അനസൂയ പറഞ്ഞു. അതേസമയം, കാനില്‍ അഭിമാനമായി മാറിയ ഈ സിനിമ ഇതുവരെ ഇന്ത്യയില്‍ റിലീസ് ചെയ്തിട്ടില്ല.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം