സിനിമയോട് ആദ്യം നോ പറഞ്ഞു, പിന്നീട് നടന്നത് ചരിത്രം; ആരാണ് കാനില്‍ പുരസ്‌കാരം നേടിയ അനസൂയ?

കാന്‍ ഫിലിം ഫെസ്റ്റിവല്‍ എന്നത് ഒട്ടുമിക്ക സിനിമാക്കരുടെയും സ്വപ്‌നങ്ങളില്‍ ഒന്നാണ്. കാനിലെ റെഡ് കാര്‍പറ്റിലൂടെ നടക്കാന്‍ ആഗ്രഹിക്കാത്ത സിനിമാക്കാരുണ്ടാവില്ല. 77-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ചരിത്രം കുറിച്ചിരിക്കുകയാണ് ഇന്ത്യ. മികച്ച നടിക്കുള്ള പുരസ്‌കാരമാണ് ഇന്ത്യക്കാരിയായ അനസൂയ സെന്‍ഗുപ്ത നേടിയിരിക്കുന്നത്. കാനില്‍ മികച്ച നടിക്കുള്ള ‘അണ്‍ സെര്‍ട്ടെയ്ന്‍ റിഗാര്‍ഡ് പ്രൈസ്’ ആണ് അനസൂയ സെന്‍ഗുപ്ത നേടിയിരിക്കുന്നത്. ‘ദ ഷെയിംലെസ്’ എന്ന സിനിമയിലെ അഭിനയത്തിനാണ് കൊല്‍ക്കത്ത സ്വദേശിയായ അനസൂയ സെന്‍ഗുപ്തയുടെ നേട്ടം. ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് അനസൂയ.

ബള്‍ഗേറിയന്‍ ചലച്ചിത്ര നിര്‍മാതാവ് കോണ്‍സ്റ്റാന്റിന്‍ ബൊജനോവ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘ദ ഷെയിംലെസ്’. ഡല്‍ഹിയിലെ വേശ്യാലയത്തില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി രക്ഷപ്പെടുന്ന രേണുക എന്ന കഥാപാത്രത്തെയാണ് അനസൂയ സിനിമയില്‍ അവതരിപ്പിച്ചത്.

എന്നാല്‍ പലര്‍ക്കും അനസൂയയുടെ മുഖം അത്ര പരിചിതമായിരിക്കില്ല. ഗോവയില്‍ താമസിക്കുന്ന അനസൂയ മുംബൈയിലെ പ്രൊഡക്ഷന്‍ ഡിസൈനറായാണ് അറിയപ്പെട്ടത്. ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ ഡിഗ്രി എടുത്ത അനയൂയക്ക് മാധ്യമപ്രവര്‍ത്തനത്തില്‍ ആയിരുന്നു താല്‍പര്യം. എന്നാല്‍ 2009ല്‍ അഞ്ചാന്‍ ദത്തയുടെ ‘മാഡ്‌ലി ബംഗാളി’ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. 2013ല്‍ മുംബൈയിലേക്ക് ഷിഫ്റ്റ് ചെയ്ത അനസൂയ തുടര്‍ന്ന് പ്രൊഡക്ഷന്‍ ഡിസൈനര്‍ ആയി വര്‍ക്ക് ചെയ്യാന്‍ ആരംഭിച്ചു. 2016ല്‍ പുറത്തിറങ്ങിയ സഞ്ജീവ് ശര്‍മയുടെ സാത് ഉചാകെ, ശ്രീജിത് മുഖര്‍ജിയുടെ ഫോര്‍ഗെറ്റ് മി നോട്ട്, 2021ല്‍ പുറത്തിറങ്ങിയ നെറ്റ്ഫിള്ക്സ് ആന്തോളജിയായ റേ എന്നിവയിലെല്ലാം പ്രൊഡക്ഷന്‍ ഡിസൈനറായി ജോലി ചെയ്തു. നെറ്റ്ഫ്ളിക്സിലെ മസാബ മസാബ എന്ന പരിപാടിയുടെ സെറ്റ് ഡിസൈനര്‍ കൂടിയായിരുന്നു അനസൂയ.

എന്നാല്‍ ഇടയ്ക്ക് മാനസികാരോഗ്യം നഷ്ടപ്പെട്ട അനസൂയ മുംബൈയില്‍ നിന്ന് ഗോവയിലേക്ക് താമസം മാറി. ഗോവയില്‍ വച്ച് തന്റെ പെയിന്റിംഗുകള്‍ പ്രിന്റ് ചെയ്ത് കലണ്ടര്‍ ആക്കി സോഷ്യല്‍ മീഡിയയിലൂടെ വില്‍പ്പനയ്ക്ക് വച്ചതോടെ, കലണ്ടറിന്റെ കോപ്പി ആവശ്യപ്പെട്ട് ഡിജെ ആയ യഷ്ദീപ് മെസേജ് അയക്കുകയും, ഇയാളുമായി സൗഹൃദത്തിലായ അനസൂയ യഷ്ദീപിനെ വിവാഹം ചെയ്യുകയും ചെയ്തു.

ഇതിനിടെയാണ് ദ ഷെയിംലെസ് ചിത്രത്തിന്റെ സംവിധായകന്‍ തന്റെ സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനായി അനസൂയയെ ക്ഷണിക്കുന്നത്. അനസൂയയുടെ ഫെയ്‌സ്ബുക്ക് ഫ്രണ്ട് ആയ കോണ്‍സ്റ്റാന്റിന്‍ ബൊജനോവ് ഓഡിഷന് വേണ്ടി ഒരു ക്ലിപ്പ് അയക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ അനസൂയയുടെ ആദ്യത്തെ മറുപടി എന്തിന്? എന്നായിരുന്നു. ഇക്കാര്യങ്ങളോടക്കം ഒരോ സംഭവങ്ങളും തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഓരോ സംഭവങ്ങളും അനസൂയ ചിത്രങ്ങളോടൊപ്പം കുറിച്ചിട്ടുണ്ട്.

യഷ്ദീപ് കൂടി നിര്‍ബന്ധിച്ചതോടെയാണ് ഈ സിനിമയോട് അനസൂയ യെസ് പറഞ്ഞത്. രണ്ട് മാസം നേപ്പാളിലും മുംബൈയിലുമായിട്ട് ആയിരുന്നു സിനിമയുടെ ചിത്രീകരണം. ക്വീര്‍ സമൂഹത്തെ പിന്തുണയ്ക്കുന്ന ചിത്രം രണ്ട് പെണ്‍കുട്ടികള്‍ തമ്മിലുള്ള പ്രണയത്തെ കുറിച്ചാണ് പറഞ്ഞത്. ഡല്‍ഹിയിലെ ഒരു വേശ്യാലയത്തില്‍ നിന്ന് ഒരു പൊലീസുകാരനെ കുത്തിക്കൊന്ന ശേഷം രക്ഷപ്പെടുന്ന രേണുക, ദേവിക എന്ന കൗമാരക്കാരിയെ കണ്ടുമുട്ടുന്നതാണ് ചിത്രം പറയുന്നത്. ഇരുവരും പിന്നീട് പ്രണയത്തിലാകുന്നു. ഒമാര ഷെട്ടിയാണ് ദേവികയായി ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്.


ലോകമെമ്പാടുമുള്ള ക്വിയര്‍ കമ്മ്യൂണിറ്റിക്കും മറ്റു പാര്‍ശ്വവല്‍കൃത സമൂഹത്തിനും ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നതായാണ് പുരസ്‌കാരം സ്വീകരിച്ചശേഷം അനസൂയ പറഞ്ഞത്. ”തുല്യതയ്ക്ക് വേണ്ടി പോരാടാന്‍ നിങ്ങള്‍ ക്വിയര്‍ ആകണമെന്നില്ല, കോളനിവല്‍ക്കരണം ദയനീയമാണെന്ന് മനസിലാക്കാന്‍ കോളനിവല്‍ക്കരിക്കപ്പെടേണ്ടതില്ല. നമ്മള്‍ വളരെ അന്തസ്സുള്ള മനുഷ്യരായാല്‍ മതി,” എന്നും അനസൂയ പറഞ്ഞു. അതേസമയം, കാനില്‍ അഭിമാനമായി മാറിയ ഈ സിനിമ ഇതുവരെ ഇന്ത്യയില്‍ റിലീസ് ചെയ്തിട്ടില്ല.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ