കങ്കുവ സിനിമയ്ക്ക് മാത്രം എന്താണ് ഇത്രയും നെഗറ്റീവ്? ശബ്ദം അലട്ടുന്നുവെന്നത് ശരിയാണ്, പക്ഷെ...; പോസ്റ്റുമായി ജ്യോതിക

ഒരു തമിഴ് സിനിമയ്ക്ക് ലഭിക്കാവുന്നതില്‍ വച്ചേറ്റവും വലിയ ഹൈപ്പിലാണ് സൂര്യ ചിത്രം ‘കങ്കുവ’യ്ക്ക് ലഭിച്ചത്. എന്നാല്‍ ഈ ഹൈപ്പ് സൂര്യയെ തിയേറ്ററില്‍ തുണച്ചില്ല. ഫാന്‍സ് ഷോയ്ക്ക് പിന്നാലെ തന്നെ സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. സൂര്യയുടെ അതിഗംഭീര ആക്ഷന്‍ രംഗങ്ങള്‍ക്കും മേക്കിങ്ങിനും കൈയ്യടികള്‍ ലഭിക്കുമ്പോള്‍, ഒരു ഭാഗത്ത് കടുത്ത രീതിയില്‍ നെഗറ്റീവ് പ്രതികരണങ്ങളും എത്തുന്നുണ്ട്.

കഥ ദൈര്‍ഘ്യമുള്ളതാണെങ്കിലും ഇഷ്ടം തോന്നുന്നതാണെന്ന് ചിത്രം കണ്ടവര്‍ അഭിപ്രായപ്പെടുന്നു. സിരുത്തൈ ശിവയുടെ മേക്കിംഗ് മികച്ചതാണ്. ചിത്രത്തിന്റേത് ഇമോഷണല്‍ ഫസ്റ്റ് ഹാഫാണ്. സൂര്യയുടെ മികച്ച പ്രകടനമാണ്. സംഗീതവും മികച്ചതാണെന്നാണ് അഭിപ്രായങ്ങള്‍ വരുന്നത്. എന്നാല്‍ ദുരന്തത്തിന് മറ്റൊരു പേര് കങ്കുവ എന്നാണ് മറ്റു ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

രണ്ടര വര്‍ഷം കാത്തിരുന്നിട്ട് ഇത്രയും നിരാശപ്പെടുത്തിയ സിനിമ കണ്ടിട്ടില്ലെന്നും, സൂര്യയുടെ കഷ്ടപ്പാടിന് ഫലം ലഭിച്ചില്ലെന്നും അഭിപ്രായം ഉണ്ട്, സൂര്യ ആരാധകര്‍ എന്ന നിലയില്‍ ആവറേജ് പടമാണെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്. സിനിമ കാണണമെങ്കില്‍ ചെവിയില്‍ വയ്ക്കാന്‍ പഞ്ഞിയുമായി ചെല്ലണം, ഫുള്‍ അലറലാണ്, വെറുപ്പിക്കലാണ് എന്നിങ്ങനെയുള്ള പ്രതികരണങ്ങളും എത്തുന്നുണ്ട്.

ഇപ്പോഴിതാ കടുത്ത നെഗറ്റീവുകൾക്കിടയിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ജ്യോതിക. തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. സൂര്യയുടെ ഭാര്യയായല്ല താൻ പ്രതികരിക്കുന്നതെന്നും ഒരു സിനിമ പ്രേമിയായാണ് തൻന്റെ നിലപാട് പറയുന്നതെന്നും നടി പോസ്റ്റിൽ കുറിച്ചു.

കങ്കുവക്ക് മാധ്യമങ്ങളിൽ നിന്ന് വരുന്ന നെഗറ്റീവ് റിവ്യൂ കേട്ട് താൻ ഞെട്ടിപ്പോയി എന്നാണ് താരം പറയുന്നത്. ഇത്തരം നെഗറ്റീവ് റിവ്യൂ അവർ മറ്റ് യുക്തിയില്ലാത്ത ബിഗ്‌ബഡ്‌ജറ്റ് സിനിമയ്ക്ക് പറയുന്നത് ഞാൻ കേട്ടിട്ടില്ല. ശബ്ദം അലട്ടുന്നു എന്നത് ശരിയാണ്. പോരായ്‌മകൾ മിക്ക ഇന്ത്യൻ സിനിമയുടെയും ഭാഗമാണ്. അതിനാൽ അത് ന്യായമാണ്. പ്രത്യേകിച്ചും ഇങ്ങനെ ഒരു സിനിമയിൽ പരീക്ഷണം നടത്തുമ്പോൾ. അതേസമയം തീർച്ചയായും ആദ്യത്തെ 1/2 മണിക്കൂർ ശരിയായില്ലെന്നും താരം പറഞ്ഞുവയ്ക്കുന്നു.

പോസ്റ്റിന്റെ പൂർണരൂപം

ഞാൻ ഇത് എഴുതുന്നത് ജ്യോതികയായും ഒരു സിനിമ പ്രേമിയായിട്ടുമാണ്. അല്ലാതെ സൂര്യയുടെ ഭാര്യ ആയിട്ടല്ല. ‘കങ്കുവ’ എന്ന ചിത്രം ഒരു ദൃശ്യവിസ്മയമാണ്. സൂര്യ, നിങ്ങളെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു. നിങ്ങളുടെ അഭിനയത്തിൽ ഞാൻ അഭിമാനിക്കുന്നു. തീർച്ചയായും ആദ്യത്തെ 1/2 മണിക്കൂർ ശരിയായില്ല. ശബ്ദം അലട്ടുന്നു. പോരായ്‌മകൾ മിക്ക ഇന്ത്യൻ സിനിമയുടെയും ഭാഗമാണ്. അതിനാൽ അത് ന്യായമാണ്. പ്രത്യേകിച്ചും ഇങ്ങനെ ഒരു സിനിമയിൽ പരീക്ഷണം നടത്തുമ്പോൾ. മൂന്ന് മണിക്കൂറുള്ള സിനിമയിൽ ആദ്യത്തെ 1/2 മണിക്കൂർ മാത്രമാണ് അത് ഉള്ളത്. ഈ സിനിമ നല്ല ഒരു എക്സ്പീരിയൻസാണ്. ക്യാമറ വർക്ക് വളരെ ഭംഗിയായി ചെയ്തിട്ടുണ്ട്. കങ്കുവക്ക് മാധ്യമങ്ങളിൽ നിന്ന് വരുന്ന നെഗറ്റീവ് റിവ്യൂ കേട്ട് ഞാൻ ഞെട്ടിപ്പോയി. ഇത്തരം നെഗറ്റീവ് റിവ്യൂ അവർ മറ്റ് യുക്തിയില്ലാത്ത ബിഗ്‌ബഡ്‌ജറ്റ് സിനിമയ്ക്ക് പറയുന്നത് ഞാൻ കേട്ടിട്ടില്ല. സ്ത്രീകളെ പിന്തുടരുക, ദ്വയാ അർത്ഥത്തിലുള്ള ഡയലോഗുകൾ സംസാരിക്കുക, വലിയ ആക്ഷൻ സിനിമകൾ എന്നിവയ്ക്കെതിരെ മോശം അഭിപ്രായം പറയുന്നത് ഞാൻ കേട്ടിട്ടില്ല. കങ്കുവയുടെ പോസിറ്റീവ് വശത്തെക്കുറിച്ച് എന്താണ് ആരും പറയാത്തത്. സിനിമയിലെ രണ്ടാം പകുതിയിൽ വരുന്ന സ്ത്രീകളുടെ ആക്ഷൻ, യുവാവിൻ്റെ പ്രണയവും വഞ്ചനയും ഇത്തരത്തിലെ സിനിമയിലെ നല്ല ഭാഗങ്ങൾ റിവ്യൂ ചെയ്യുമ്പോൾ അവർ മറന്നുവെന്ന് ഞാൻ കരുതുന്നു. ആദ്യ ദിവസം തന്നെ ഇത്രയും നെഗറ്റീവ് റിവ്യൂ കണ്ടപ്പോൾ സങ്കടം തോന്നുന്നു. ഇത്തരത്തിൽ ഒരു 3ഡി സിനിമ എടുത്തതിന് അഭിനന്ദിക്കുകയാണ് ചെയ്യേണ്ടത്. കങ്കുവ ടീമിനെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു’,- ജ്യോതിക കുറിച്ചു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക