രജിസ്റ്റര്‍ വിവാഹമായിരുന്നു; ആര്‍ഭാടങ്ങളില്ലാതെ ലളിതമാക്കാനുള്ള കാരണം പറഞ്ഞ്‌ വിഷ്ണു വിശാല്‍

വര്‍ഷങ്ങളുടെ പ്രണയത്തിന് ശേഷം നടന്‍ വിഷ്ണു വിശാലും മുന്‍ ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയും വിവാഹിതരായി. പതിവായി കണ്ടു വരുന്ന താര വിവാഹങ്ങളില്‍ നിന്നും വ്യത്യസ്തമായി ആര്‍ഭാടങ്ങളോ താര സമ്പന്നതയോ ഇല്ലാതെയാണ് ഇരുവരും വിവാഹിതരായത്.

തങ്ങളുടേത് രജിസ്റ്റര്‍ വിവാഹമായിരുന്നു. എന്നാല്‍ ആചാരപ്രകാരമുള്ള ചടങ്ങുകളെല്ലാം രണ്ടു ദിവസം മുമ്പേ ആരംഭിച്ചിരുന്നു. ഹല്‍ദി, മെഹന്തി തുടങ്ങിയ ചടങ്ങുകളെല്ലാം ചെയ്തിട്ടുണ്ട്. ഏറ്റവും അടുത്ത ബന്ധുകളെയും സുഹൃത്തുക്കളെയും മാത്രമാണ് ക്ഷണിച്ചിരുന്നത് എന്നാണ് വിഷ്ണു വിശാല്‍ പറയുന്നത്.

നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്താണ് വിവാഹം ആഘോഷമാക്കാത്തതെന്നും വിഷ്ണു വ്യക്തമാക്കി. രണ്ട് വര്‍ഷങ്ങള്‍ മുമ്പായിരുന്നു തങ്ങള്‍ പ്രണയത്തിലാണെന്ന വിവരം വിഷ്ണു വിശാലും ജ്വാല ഗുട്ടയും പരസ്യപ്പെടുത്തിയത്. തങ്ങളുടെ ആദ്യ വിവാഹത്തില്‍ നിന്നും നിയമപരമായി വേര്‍പെട്ട ശേഷമാണ് ഇരുവരും വിവാഹത്തിന് തയാറായത്.

രാക്ഷസന്‍ എന്ന സൈക്കോ ത്രില്ലര്‍ ചിത്രത്തിലൂടെയാണ് വിഷ്ണു ശ്രദ്ധേയനായത്. രാക്ഷസന്‍ വിജയകരമായി പ്രദര്‍ശനം തുടരുന്നതിനിടെയാണ് താരം വിവാഹമോചിതനാകുന്നു എന്ന വാര്‍ത്ത വന്നത്. ഭാര്യ രജനി നടരാജനുമായി ഒരു വര്‍ഷത്തോളം പിരിഞ്ഞു താമസിക്കുകയായിരുന്നു. ബാഡ്മിന്റണ്‍ താരമായ ചേതന്‍ ആനന്ദ് ആയിരുന്നു ജ്വാലയുടെ ആദ്യ ഭര്‍ത്താവ്. 2011ല്‍ ഇവര്‍ വിവാഹമോചിതരായി.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി