ടൊവിനോയെ പരാതിയില്‍ വലിച്ചിഴച്ചിട്ടില്ല, നടി പരാതി നല്‍കിയെന്ന വാദം വ്യാജം.. ഫെഫ്ക കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും: വിപിന്‍ കുമാര്‍

മാനേജറെ മര്‍ദ്ദിച്ചെന്ന കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ ഉണ്ണി മുകുന്ദന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തോട് പ്രതികരിച്ച് വിപിന്‍ കുമാര്‍. ഉണ്ണി മുകുന്ദന്‍ പറഞ്ഞ പല കാര്യങ്ങളും വസ്തുതാ വിരുദ്ധമാണ് എന്നാണ് വിപിന്‍ കുമാറിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നത്.

എന്റെ പരാതിയില്‍ ടൊവിനോയെ വലിച്ചിഴച്ചിട്ടില്ല. അദ്ദേഹവും ഉണ്ണിയും തമ്മിലുള്ള എന്തെങ്കിലും പ്രശ്നം സൂചിപ്പിച്ചിട്ടുമില്ല. നരിവേട്ട സിനിമയുടെ പോസ്റ്റിനെ കുറിച്ച് മാത്രമേ പരാമര്‍ശിച്ചിട്ടുള്ളൂ. ഞാന്‍ 6 വര്‍ഷത്തോളം ഉണ്ണിയുടെ മാനേജരായിരുന്നു. വിവിധ പൊതുപരിപാടികളില്‍ അദ്ദേഹം എന്നെ അങ്ങനെ പരിചയപ്പെടുത്തിയിട്ടുണ്ട്.

ഔപചാരിക കരാറൊന്നും ഉണ്ടായിരുന്നില്ലെങ്കിലും, ലൈവിലെ അദ്ദേഹത്തിന്റെ പ്രസ്താവന അതിന് ഉദാഹരണമാണ്. അമ്മയിലോ ഫെഫ്കയിലോ എനിക്കെതിരെ നടി പരാതി നല്‍കിയിട്ടുണ്ടെന്ന വാദം പൂര്‍ണ്ണമായും തെറ്റാണ്. ഇതുവരെ അത്തരമൊരു പരാതിയെ കുറിച്ച് എനിക്ക് വിവരം ലഭിച്ചിട്ടില്ല, ഇപ്പോള്‍ അത്തരമൊരു കേസ് കെട്ടിച്ചമയ്ക്കാനുള്ള ശ്രമമാണിത്.

ഉണ്ണി മുകുന്ദനെ അപകീര്‍ത്തിപ്പെടുത്തിയതിന് ഞാന്‍ ക്ഷമാപണം നടത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. സംവിധായകനായ ഞങ്ങളുടെ ഒരു പൊതു സുഹൃത്ത് ഇതിനകം തന്നെ ഇത് പരസ്യമായി നിഷേധിച്ചിട്ടുണ്ട്. ജാമ്യമില്ലാ കുറ്റം ഞാന്‍ ആരോപിച്ചിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥന്‍ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചിട്ടുണ്ട്.

അല്ലാതെ പ്രചരിക്കുന്ന അഞ്ച് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഹ്രസ്വ വീഡിയോ ക്ലിപ്പ് മാത്രമല്ല. ഇത് മാത്രമാണ് ദൃശ്യങ്ങളെന്ന ഉണ്ണിയുടെ വാദം തെറ്റാണ്. അദ്ദേഹത്തിന്റെ അറസ്റ്റും തുടര്‍ന്നുള്ള സ്റ്റേഷന്‍ ജാമ്യവും യാദൃശ്ചികമല്ല, മറിച്ച് സ്ഥിരീകരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ്. കേസ് റദ്ദാക്കിയെന്ന അവകാശവാദങ്ങള്‍ സത്യമല്ല. ജൂണ്‍ 2ന് ഫെഫ്ക കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും എന്നാണ് വിപിന്‍ കുമാര്‍ പറയുന്നത്.

Latest Stories

നെഹ്‌റുവിനെതിരായ വിദ്വേഷ പരാമര്‍ശം; പിസി ജോര്‍ജിനെതിരെ ഡിജിപിയ്ക്ക് പരാതി

ബഹിരാകാശത്ത് ചരിത്ര നിമിഷം; ബഹിരാകാശ നിലയത്തിലെത്തിയത് ആദ്യ ഇന്ത്യക്കാരന്‍

ലോകം ആണവ മത്സരത്തിലേക്ക്

കേരളത്തിലെ മുട്ട ക്ഷാമത്തിന് പിന്നില്‍ അമേരിക്ക; മുട്ട വില വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

അഹമ്മദാബാദ് ആകാശദുരന്തം; വിമാനത്തിന്റെ ബ്ലാക് ബോക്സിൽ നിന്ന് വിവരങ്ങൾ ഡൗൺലോഡ് ചെയ്തെന്ന് കേന്ദ്ര സർക്കാർ

ഞാൻ എന്ന് അഭിനയം നിർത്തുന്നോ അന്ന് അമ്മ അഭിനയം തുടങ്ങണമെന്ന് എന്നോടവൾ പറഞ്ഞിട്ടുണ്ട്: മോനിഷയുടെ ഓർമകളിൽ ശ്രീദേവി ഉണ്ണി

റിവൈസിങ് കമ്മിറ്റിയിലും ‘ജാനകി’ക്ക് വെട്ട്; പേര് മാറ്റണമെന്ന് ആവർത്തിച്ച് സെൻസർ ബോ‍ർഡ്, വല്ലാത്ത അവസ്ഥ തന്നെയെന്ന് സംവിധായകൻ

ഇന്ത്യക്കിത് അഭിമാന നിമിഷം; സ്‌പേസ് എക്‌സ് ഡ്രാഗണ്‍ പേടകത്തിന്റെ ഡോക്കിങ് വിജയകരം

എം. സ്വരാജിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം

ആര്‍എസ്എസ് ചിത്രത്തെ കുറിച്ച് പാട്ടിലൂടെ പ്രതികരിക്കും; ജാതീയത വിറ്റ് കാശാക്കുന്നില്ല, തന്റെ പാട്ടുകളില്‍ ജാതിയതയില്ലെന്ന് വേടന്‍