'തങ്ക'ത്തില്‍ പൊതിഞ്ഞ സസ്‌പെന്‍സും കണ്ണനും; വിനീത് ശ്രീനിവാസന്റെ മാറുന്ന മുഖങ്ങള്‍

മമ്മൂക്ക ഒരിക്കല്‍ പറഞ്ഞതു പോലെ ഓരോ തവണയും സ്വയം മിനുക്കിയെടുക്കുന്ന നടന്‍ ആയി മാറിയിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍. മുകുന്ദനുണ്ണിയും പിന്നെ തങ്കത്തിലെ കണ്ണനും തന്നെയാണ് ഈ പറഞ്ഞതിനോട് യോജിക്കുന്ന ബെസ്റ്റ് എക്‌സാമ്പിള്‍. ‘ഹൃദയം’ എന്ന ഹിറ്റ് സിനിമ ഒരുക്കിയതിന് ശേഷം വിനീത് ശ്രീനിവാസന്റെതായി എത്തിയ സിനിമകളാണ് ‘മുകുന്ദനുണ്ണി അസോസിയേറ്റസും’, ‘തങ്ക’വും. ‘തണ്ണീര്‍ മത്തന്‍ ദിനങ്ങളി’ലെ രവി പത്മനാഭനെ പോലെ വ്യത്യസ്തമായ രണ്ട് കഥാപാത്രങ്ങളാണ് ഈ സിനിമകളില്‍.

നന്മ നിറഞ്ഞ നായകന്‍ എന്ന തോട്ടില്‍ ആഞ്ഞടിച്ചു കൊണ്ടാണ് ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്’ എന്ന സിനിമ എത്തിയത്. ഫുള്‍ ഡാര്‍ക്ക് കോമഡിയില്‍ മുന്നേറിയ സിനിമ. ഒരു വക്കീലിന്റെ അതിജീവനം എന്ന് പറയാവുന്ന കഥയാണെങ്കിലും സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളുമാണ് ഈ ചിത്രത്തെ മറ്റൊരു ലെവലിലേക്ക് എത്തിക്കുന്നത്. നന്മമരമില്ലാത്ത, നായികയുടെ ക്ലീഷേ റൊമാന്‍സില്ലാത്ത സിനിമ.

നവംബര്‍ 11ന് തിയേറ്ററുകളില്‍ എത്തിയ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ് ജനുവരി 13ന് ആണ് ഒ.ടി.ടിയില്‍ എത്തിയത്. സിനിമയിലുടനീളം ഉപയോഗിച്ചിരിക്കുന്ന വോയ്‌സ് ഓവര്‍ ആത്മഗതങ്ങളാണ് മുകുന്ദനുണ്ണിയെ വേറൊരു തലത്തിലേക്ക് വളരെ സ്‌ട്രോംഗ് ആയ ബ്ലാക്ക് ഹ്യൂമര്‍ ലെയറിലേക്ക് ഉയര്‍ത്തിയിരിക്കുന്നത്. വിനീത് ശ്രീനിവാസന്റെ ഗംഭീര പെര്‍ഫോമന്‍സ് തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. ഓരോ ഭാവങ്ങളിലും നോട്ടങ്ങളിലും ചലനങ്ങളിലും വരെ വിനീത് സൂഷ്മത പുലര്‍ത്തിയിട്ടുണ്ടായിരുന്നു.

മുകുന്ദന്‍ ഉണ്ണി കഴിഞ്ഞ് തങ്കത്തിലേക്ക് എത്തിയപ്പോള്‍ കണ്ണന്‍ എന്ന മറ്റൊരു വ്യത്യസ്ത കഥാപാത്രത്തെ വിനീത് പൂര്‍ണമായും ഉള്‍ക്കൊണ്ടിട്ടുണ്ട്. ‘ദേവി നീയെ’ എന്ന പാട്ടില്‍ നിന്നാണ് സിനിമ തുടങ്ങുന്നത്. പിന്നീട് അങ്ങോട്ട് ഒരു ഒഴുക്കാണ്. മുത്തിന്റെയും കണ്ണന്റെയും കൂടെ നമ്മളും സഞ്ചരിക്കും. തുടക്കത്തിലെ കണ്ണനും മുത്തും തമ്മിലുള്ള ഫ്രണ്ട്ഷിപ്പും അവരുടെ കുടുംബവും നല്ല കോമഡി രംഗങ്ങളും ഒക്കെ ആയി ഒട്ടും ബോറടിപ്പിക്കാതെ സിനിമയെ മുന്നോട്ട് കൊണ്ടുപോകാന്‍ എഴുത്തുകാരനും സംവിധായകനും സാധിച്ചു.

കോമഡി രംഗങ്ങളില്‍ എടുത്തു പറയേണ്ടത് വിനീതും ബിജു മേനോനും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളാണ്. വളരെ നാച്ചുറല്‍ ആയ അഭിനയം. ഇരുവരുടെയും കോമ്പിനേഷന്‍ ആദ്യം മുതല്‍ അവസാനം വരെ പ്രേക്ഷകരെ രസിപ്പിക്കും. വിനീത് ശ്രീനിവാസന്‍ ശരിക്കും ഞെട്ടിച്ചിട്ടുണ്ട് തങ്കത്തിലൂടെ. സിനിമയില്‍ സ്‌ക്രീന്‍ സ്‌പേസ് കൂടുതല്‍ ബിജു മേനോന് ആണെങ്കിലും വിനീത് ശ്രീനിവാസന്‍ ഇതുവരെയുള്ള മുന്‍ സിനിമകളില്‍ എവിടെയും കാണാത്ത ചില മാനറിസങ്ങള്‍ ഒക്കെയായി അഭിനയിച്ചു തകര്‍ത്തിട്ടുണ്ട് എന്ന് തന്നെ പറയാം.

സാധാരണ മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത ഒരു സാഹചര്യത്തില്‍ ആണ് തങ്കത്തിന്റെ കഥ ആരംഭിക്കുന്നത്. സ്വര്‍ണ പണിക്കാരായ രണ്ട് സുഹൃത്തുക്കള്‍, അവരുടെ ബിസിനസും മറ്റും കാണിച്ച് പതിഞ്ഞ താളത്തില്‍ ആണ് തങ്കം ആരംഭിക്കുന്നത്. എന്നാല്‍ പെട്ടെന്ന് തന്നെ സിനിമ ഒരു ത്രില്ലര്‍ ട്രാക്കിലേക്ക് മാറുന്നുണ്ട്. പ്രേക്ഷകന്‍ ഒട്ടും പ്രതീക്ഷിക്കാത്ത വഴികളിലൂടെയാണ് തങ്കത്തിന്റെ കഥ പോകുന്നത്, അത് തന്നെയാണ് സിനിമയെ കൂടുതല്‍ ത്രില്ലിംഗ് ആക്കുന്നത്.

ഇന്റര്‍വെല്‍ സീനില്‍ പ്രേക്ഷകനെ വല്ലാത്ത ഒരു മൂഡില്‍ കൊണ്ട് എത്തിച്ച് രണ്ടാം പകുതിയില്‍ മികച്ച ഒരു ത്രില്ലര്‍ സ്വഭാവത്തില്‍ പറഞ്ഞു പോകുന്ന കഥ ഒരു സ്ഥലത്ത് പോലും ബോറടിപ്പിച്ചിട്ടില്ല. ഒരു ഭാഗത്ത് വളരെ സീരിയസ് ആയി കഥ പറയുകയും അതിനോടൊപ്പം തന്നെ കോമഡിയും കൊണ്ടുപോകുക എന്നത് ഒരു എഴുത്തുകാരന്റെ ഏറ്റവും വലിയ വെല്ലുവിളി ആണ്. അവിടെ ശ്യാം പുഷ്‌ക്കരന്‍ നൂറു ശതമാനം വിജയിച്ചു. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ സഹീദ് അറഫത്ത് സംവിധാനം ചെയ്ത സിനിമയാണ് തങ്കം.

ജൂഡ് ആന്തണിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘2018’ എന്ന സിനിമയാണ് ഇനി വിനീത് ശ്രീനിവാസന്റെതായി എത്താന്‍ ഒരുങ്ങുന്നത്. ഈ സിനിമയിലും വളരെ വ്യത്യസ്തമായ അഭിനയം തന്നെയാകും വിനീത് പുറത്തെടുക്കുക എന്ന് തന്നെയാണ് പ്രതീക്ഷ.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം