'തങ്ക'ത്തില്‍ പൊതിഞ്ഞ സസ്‌പെന്‍സും കണ്ണനും; വിനീത് ശ്രീനിവാസന്റെ മാറുന്ന മുഖങ്ങള്‍

മമ്മൂക്ക ഒരിക്കല്‍ പറഞ്ഞതു പോലെ ഓരോ തവണയും സ്വയം മിനുക്കിയെടുക്കുന്ന നടന്‍ ആയി മാറിയിരിക്കുകയാണ് വിനീത് ശ്രീനിവാസന്‍. മുകുന്ദനുണ്ണിയും പിന്നെ തങ്കത്തിലെ കണ്ണനും തന്നെയാണ് ഈ പറഞ്ഞതിനോട് യോജിക്കുന്ന ബെസ്റ്റ് എക്‌സാമ്പിള്‍. ‘ഹൃദയം’ എന്ന ഹിറ്റ് സിനിമ ഒരുക്കിയതിന് ശേഷം വിനീത് ശ്രീനിവാസന്റെതായി എത്തിയ സിനിമകളാണ് ‘മുകുന്ദനുണ്ണി അസോസിയേറ്റസും’, ‘തങ്ക’വും. ‘തണ്ണീര്‍ മത്തന്‍ ദിനങ്ങളി’ലെ രവി പത്മനാഭനെ പോലെ വ്യത്യസ്തമായ രണ്ട് കഥാപാത്രങ്ങളാണ് ഈ സിനിമകളില്‍.

നന്മ നിറഞ്ഞ നായകന്‍ എന്ന തോട്ടില്‍ ആഞ്ഞടിച്ചു കൊണ്ടാണ് ‘മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ്’ എന്ന സിനിമ എത്തിയത്. ഫുള്‍ ഡാര്‍ക്ക് കോമഡിയില്‍ മുന്നേറിയ സിനിമ. ഒരു വക്കീലിന്റെ അതിജീവനം എന്ന് പറയാവുന്ന കഥയാണെങ്കിലും സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളുമാണ് ഈ ചിത്രത്തെ മറ്റൊരു ലെവലിലേക്ക് എത്തിക്കുന്നത്. നന്മമരമില്ലാത്ത, നായികയുടെ ക്ലീഷേ റൊമാന്‍സില്ലാത്ത സിനിമ.

നവംബര്‍ 11ന് തിയേറ്ററുകളില്‍ എത്തിയ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ് ജനുവരി 13ന് ആണ് ഒ.ടി.ടിയില്‍ എത്തിയത്. സിനിമയിലുടനീളം ഉപയോഗിച്ചിരിക്കുന്ന വോയ്‌സ് ഓവര്‍ ആത്മഗതങ്ങളാണ് മുകുന്ദനുണ്ണിയെ വേറൊരു തലത്തിലേക്ക് വളരെ സ്‌ട്രോംഗ് ആയ ബ്ലാക്ക് ഹ്യൂമര്‍ ലെയറിലേക്ക് ഉയര്‍ത്തിയിരിക്കുന്നത്. വിനീത് ശ്രീനിവാസന്റെ ഗംഭീര പെര്‍ഫോമന്‍സ് തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. ഓരോ ഭാവങ്ങളിലും നോട്ടങ്ങളിലും ചലനങ്ങളിലും വരെ വിനീത് സൂഷ്മത പുലര്‍ത്തിയിട്ടുണ്ടായിരുന്നു.

മുകുന്ദന്‍ ഉണ്ണി കഴിഞ്ഞ് തങ്കത്തിലേക്ക് എത്തിയപ്പോള്‍ കണ്ണന്‍ എന്ന മറ്റൊരു വ്യത്യസ്ത കഥാപാത്രത്തെ വിനീത് പൂര്‍ണമായും ഉള്‍ക്കൊണ്ടിട്ടുണ്ട്. ‘ദേവി നീയെ’ എന്ന പാട്ടില്‍ നിന്നാണ് സിനിമ തുടങ്ങുന്നത്. പിന്നീട് അങ്ങോട്ട് ഒരു ഒഴുക്കാണ്. മുത്തിന്റെയും കണ്ണന്റെയും കൂടെ നമ്മളും സഞ്ചരിക്കും. തുടക്കത്തിലെ കണ്ണനും മുത്തും തമ്മിലുള്ള ഫ്രണ്ട്ഷിപ്പും അവരുടെ കുടുംബവും നല്ല കോമഡി രംഗങ്ങളും ഒക്കെ ആയി ഒട്ടും ബോറടിപ്പിക്കാതെ സിനിമയെ മുന്നോട്ട് കൊണ്ടുപോകാന്‍ എഴുത്തുകാരനും സംവിധായകനും സാധിച്ചു.

കോമഡി രംഗങ്ങളില്‍ എടുത്തു പറയേണ്ടത് വിനീതും ബിജു മേനോനും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകളാണ്. വളരെ നാച്ചുറല്‍ ആയ അഭിനയം. ഇരുവരുടെയും കോമ്പിനേഷന്‍ ആദ്യം മുതല്‍ അവസാനം വരെ പ്രേക്ഷകരെ രസിപ്പിക്കും. വിനീത് ശ്രീനിവാസന്‍ ശരിക്കും ഞെട്ടിച്ചിട്ടുണ്ട് തങ്കത്തിലൂടെ. സിനിമയില്‍ സ്‌ക്രീന്‍ സ്‌പേസ് കൂടുതല്‍ ബിജു മേനോന് ആണെങ്കിലും വിനീത് ശ്രീനിവാസന്‍ ഇതുവരെയുള്ള മുന്‍ സിനിമകളില്‍ എവിടെയും കാണാത്ത ചില മാനറിസങ്ങള്‍ ഒക്കെയായി അഭിനയിച്ചു തകര്‍ത്തിട്ടുണ്ട് എന്ന് തന്നെ പറയാം.

സാധാരണ മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത ഒരു സാഹചര്യത്തില്‍ ആണ് തങ്കത്തിന്റെ കഥ ആരംഭിക്കുന്നത്. സ്വര്‍ണ പണിക്കാരായ രണ്ട് സുഹൃത്തുക്കള്‍, അവരുടെ ബിസിനസും മറ്റും കാണിച്ച് പതിഞ്ഞ താളത്തില്‍ ആണ് തങ്കം ആരംഭിക്കുന്നത്. എന്നാല്‍ പെട്ടെന്ന് തന്നെ സിനിമ ഒരു ത്രില്ലര്‍ ട്രാക്കിലേക്ക് മാറുന്നുണ്ട്. പ്രേക്ഷകന്‍ ഒട്ടും പ്രതീക്ഷിക്കാത്ത വഴികളിലൂടെയാണ് തങ്കത്തിന്റെ കഥ പോകുന്നത്, അത് തന്നെയാണ് സിനിമയെ കൂടുതല്‍ ത്രില്ലിംഗ് ആക്കുന്നത്.

ഇന്റര്‍വെല്‍ സീനില്‍ പ്രേക്ഷകനെ വല്ലാത്ത ഒരു മൂഡില്‍ കൊണ്ട് എത്തിച്ച് രണ്ടാം പകുതിയില്‍ മികച്ച ഒരു ത്രില്ലര്‍ സ്വഭാവത്തില്‍ പറഞ്ഞു പോകുന്ന കഥ ഒരു സ്ഥലത്ത് പോലും ബോറടിപ്പിച്ചിട്ടില്ല. ഒരു ഭാഗത്ത് വളരെ സീരിയസ് ആയി കഥ പറയുകയും അതിനോടൊപ്പം തന്നെ കോമഡിയും കൊണ്ടുപോകുക എന്നത് ഒരു എഴുത്തുകാരന്റെ ഏറ്റവും വലിയ വെല്ലുവിളി ആണ്. അവിടെ ശ്യാം പുഷ്‌ക്കരന്‍ നൂറു ശതമാനം വിജയിച്ചു. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ സഹീദ് അറഫത്ത് സംവിധാനം ചെയ്ത സിനിമയാണ് തങ്കം.

ജൂഡ് ആന്തണിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘2018’ എന്ന സിനിമയാണ് ഇനി വിനീത് ശ്രീനിവാസന്റെതായി എത്താന്‍ ഒരുങ്ങുന്നത്. ഈ സിനിമയിലും വളരെ വ്യത്യസ്തമായ അഭിനയം തന്നെയാകും വിനീത് പുറത്തെടുക്കുക എന്ന് തന്നെയാണ് പ്രതീക്ഷ.

Latest Stories

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി

ഗില്ലിനെ പുറത്താക്കി സഞ്ജുവിനെ ഓപ്പണറാക്കു, എന്തിനാണ് അവനു ഇത്രയും അവസരങ്ങൾ കൊടുക്കുന്നത്: മുഹമ്മദ് കൈഫ്

'ഗില്ലിനെ വിമർശിക്കുന്നവർക്കാണ് പ്രശ്നം, അല്ലാതെ അവനല്ല'; പിന്തുണയുമായി മുൻ ഇന്ത്യൻ താരം

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു