'കരുത്തനായ ആക്ഷന്‍ ഹീറോയെ മലയാളത്തിന് സമ്മാനിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം'; വിനയൻ

കരുത്തനായ ഒരു ആക്ഷന്‍ ഹീറോയെ മലയാള സിനിമയ്ക്ക് സമ്മാനിക്കാന്‍ കഴിഞ്ഞതില്‍ താൻ സന്തോഷവാനാണെന്ന് സംവിധായകൻ വിനയന്‍. സിജു വിൽസനെ പ്രധാന കഥാപാത്രമാക്കി വിനയൻ ഒരുക്കിയ പത്തൊമ്പതാം നൂറ്റാണ്ടിന് തീയേറ്ററുകളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ വിജയത്തിൽ പ്രേക്ഷകർക്ക് നന്ദിയറിച്ചും, സിജുവിനെ പ്രശംസിച്ച് കൊണ്ടും വിനയൻ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

സിജു തനിക്ക് നല്‍കുന്ന സ്‌നേഹ ചുംബനം താന്‍ സ്‌നേഹിക്കുന്ന മലയാളി പ്രേക്ഷകര്‍ നല്‍കുന്ന സ്‌നേഹ സമ്മാനമായി കാണുന്നുവെന്ന് ഇരുവരും ഒന്നിച്ചു വിൽക്കുന്ന ചിത്രത്തിനൊപ്പം വിനയന്‍ കുറിച്ചു. ‘സിജു എനിക്കു തന്ന ഈ സ്‌നേഹചുംബനം ഞാന്‍ ഏറെ സ്‌നേഹിക്കുന്ന മലയാള സിനിമയും മലയാളികളും എനിക്ക് തന്ന സ്‌നേഹ സമ്മാനമായി ഞാന്‍ കാണുന്നു.

കരുത്തനായ ഒരു ആക്ഷന്‍ ഹീറോയെ മലയാള സിനിമയ്ക് സമ്മാനിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷവാനാണു ഞാന്‍. ആറാട്ടുപുഴ വേലായുധപ്പണിക്കരാകാന്‍ വേണ്ടി ആത്മ സമര്‍പ്പണം ചെയ്ത സിജു ഇനിയും ഇനിയും ഉയരങ്ങളിലേക്കു പറക്കട്ടെ. അതിനൊരു താങ്ങായി ഞാനുണ്ടാകും. എന്നെ സ്‌നേഹിച്ച, നില നിര്‍ത്തിയ പ്രിയ മലയാളത്തിനും നന്ദിയെന്നും അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു.

നീണ്ട ഇടവേളയ്ക്ക് ശേഷം വിനയൻ തിരിച്ച് വരവ് നടത്തിയ ചിത്രമായിരുന്നു പത്തൊമ്പതാം നൂറ്റാണ്ട്. സിജു വിൽസൺ നായകനായി എത്തിയ ചിത്രത്തിൽ കയാദു ലോഹറാണ് നായികയായെത്തിയിരിക്കുന്നത്. നങ്ങേലിയായാണ് കയാദു സ്ക്രീനില്‍ എത്തിയത്. അനൂപ് മേനോൻ, ജാഫർ ഇടുക്കി, സുദേവ് നായർ, ചെമ്പൻ വിനോദ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരന്നിട്ടുള്ളത്.

Latest Stories

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും

ആലുവ അതുൽ കൊലപാതകം: മുഴുവൻ പ്രതികളും പിടിയിൽ

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ