ജയലളിതക്കെതിരെ ശബ്ദമുയര്‍ത്തിയ ക്യാപ്റ്റന്‍.. ഒരു വര്‍ഷം ഇറങ്ങിയത് 18 സിനിമകള്‍ വരെ, ഡ്യൂപ്പില്ലാതെ ക്ലോക്ക് ടവറില്‍ കയറി അഭ്യാസം..; ആരാധകരെ ഞെട്ടിച്ച വിജയകാന്ത്

ഒരു കാലത്ത് തമിഴ് സിനിമയില്‍ രജനിക്ക് മുകളില്‍ ആരാധകര്‍ ക്യാപ്റ്റന്‍ വിജയകാന്തിന് ഉണ്ടായിരുന്നു. സിനിമയിലും രാഷ്ട്രീയത്തിലും എംജിആറിന്റെ പകരക്കാരനായാണ് വിജയകാന്ത് അറിയപ്പെട്ടിരുന്നത്. സിനിമയിലും രാഷ്ട്രീയത്തിലും ഒരു പോലെ തിളങ്ങിയ സൂപ്പര്‍ സ്റ്റാര്‍ ആണ് വിജയകാന്ത്. 1980കളിലാണ് ആക്ഷന്‍ ഹീറോ പരിവേഷത്തിലേക്ക് വിജയകാന്ത് ഉയരുന്നത്.

‘ക്യാപ്റ്റന്‍ പ്രഭാകരന്‍’ എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെയാണ് പേരിനൊപ്പം ‘ക്യാപ്റ്റന്‍’ എന്ന പദവി താരത്തിന് ലഭിക്കുന്നത്. വിജയകാന്തിന്റെ 100-ാം ചിത്രമായിരുന്നു ക്യാപ്റ്റന്‍ പ്രഭാകരന്‍. സത്യമംഗലം കാട്ടില്‍ വിഹരിക്കുന്ന വീരഭദ്രന്‍ എന്ന കൊള്ളക്കാരനെ പിടിക്കുവാന്‍ വരുന്ന ഐഎഫ്എസ് ഉദ്യോഗസ്ഥനായാണ് വിജയകാന്ത് ചിത്രത്തില്‍ വേഷമിട്ടത്. വളരെ സാഹസികമായിട്ടുള്ള ആക്ഷന്‍ രംഗങ്ങളില്‍ വിജയകാന്തിന്റേത് ഗംഭീര പ്രകടനമായിരുന്നു.

ഡ്യൂപ്പില്ലാതെയാണ് മിക്ക സിനിമകളിലും വിജയകാന്ത് അഭിനയിച്ചത്. ‘സേതുപതി ഐപിഎസ്’ എന്ന ചിത്രത്തില്‍ 1994ല്‍, ഡ്യൂപ്പില്ലാതെ ക്ലോക്ക് ടവറില്‍ വലിഞ്ഞു കയറിയ വിജയകാന്തിന്റെ വീഡിയോ 28 വര്‍ഷത്തിന് ശേഷം നിര്‍മ്മാണ കമ്പനിയായ എവിഎം പുറത്തുവിട്ടത്. ചെന്നൈയില്‍ തീവ്രവാദികള്‍ ക്ലോക്ക് ടവറില്‍ സ്ഥാപിച്ച ബോംബ് നിര്‍വീര്യമാക്കുന്നത് ആയിരുന്നു ക്ലൈമാക്‌സ്. വിജയകാന്തിന്റെ കഥാപാത്രം ക്ലോക്ക് ടവറില്‍ വലിഞ്ഞുകയറി കൂറ്റന്‍ ഘടികാരത്തിന്റെ സൂചികള്‍ തിരിക്കുന്ന ഈ രംഗങ്ങളാണ് ഡ്യൂപ്പില്ലാതെ വിജയകാന്ത് ചെയ്തത്.

மறைந்தார் விஜயகாந்த்.. தொண்டர்கள் அதிர்ச்சி! – News18 தமிழ்

ഒരു കാലത്ത് ജയലളിതയ്ക്കും കരുണാനിധിക്കും എതിരെ ശബ്ദം ഉയര്‍ത്തിയിരുന്ന പ്രതിപക്ഷ നേതാവ് ആയിരുന്നു വിജയകാന്ത്. ഡിഎംഡികെയുടെ സ്ഥാപകനായ വിജയകാന്ത്, 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും പാര്‍ട്ടിക്ക് ഒരു സീറ്റേ നേടാനായുള്ളൂ. 2011ല്‍ ഡിഎംകെയുമായി സംഖ്യം ചേര്‍ന്നാണ് താരം തിരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രമേഹം മൂലം ഇടയ്ക്ക് കാല്‍വിരലുകള്‍ മുറിച്ചു മാറ്റേണ്ടി വന്നെങ്കിലും രാഷ്ട്രീയത്തിലും സോഷ്യല്‍ മീഡിയയിലും വിജയകാന്ത് സജീവമായി തുടര്‍ന്നിരുന്നു.

അതേസമയം, 1979ല്‍ പുറത്തിറങ്ങിയ ഇനിക്കും ഇളമൈ എന്ന ചിത്രമാണ് വിജയകാന്തിന്റെ ആദ്യ സിനിമ. 1980ല്‍ പുറത്തിറങ്ങിയ ദൂരത്ത് ഇടി മുഴക്കം എന്ന സിനിമയാണ് വിജയകാന്തിന് തമിഴ് സിനിമയില്‍ ബ്രേക്ക് നല്‍കിയത്. ചിത്രം ഐഎഫ്എഫ്‌ഐയിലെ ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീടെത്തിയ എസ്.എ ചന്ദ്രശേഖറിന്റെ സട്ടം ഒരു ഇരുട്ടറൈ എന്ന സിനിമയും വിജയകാന്തിന്റെ കരിയറിലെ മികച്ച ചിത്രമായിരുന്നു. 1984ല്‍ വിജയകാന്തിന്റെ 18 ചിത്രങ്ങളാണ് പുറത്തിറങ്ങിയത്.

Latest Stories

കാന്താര-2 ചിത്രത്തിന്റെ സെറ്റിൽ തൃശ്ശൂർ സ്വദേശിയായ നടൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

242 പേരുടെ ജീവനെടുത്ത് രാജ്യത്തെ കണ്ണീരിലാഴ്ത്തി അഹമ്മദാബാദ് വിമാന ദുരന്തം; എയർ ഇന്ത്യ വിമാനത്തിൽ ഉണ്ടായിരുന്ന എല്ലാവരും മരിച്ചു

IND VS ENG: ധോണിയേയും രോഹിതിനെയും പോലെ അവനും മികച്ച ക്യാപ്റ്റനാവും, ചെയ്യേണ്ടത് ഒരേ ഒരു കാര്യം മാത്രം, തുറന്നുപറഞ്ഞ് മുൻ താരം

അഹമ്മദാബാദിലെ വിമാനദുരന്തം; മലയാളിയായ രഞ്ജിത ഗോപകുമാരൻ നായർ മരിച്ചെന്ന് സ്ഥിരീകരണം

ബിക്കിനി വേണ്ട, ബീച്ചുകളിലും നീന്തല്‍ക്കുളങ്ങളിലും സ്ത്രീകള്‍ ബുര്‍ഖ ധരിക്കണം; പുരുഷന്‍മാര്‍ നഗ്നമായ നെഞ്ച് കാട്ടി നടക്കരുത്; മതനിയങ്ങളുടെ ചുവട് പിടിച്ച് ഉത്തരവ് പുറത്തിറക്കി സിറിയ

പബ്ബിൽ പ്ലേറ്റുകൾ എറിഞ്ഞു പൊട്ടിച്ചു, ജീവനക്കാരെ അസഭ്യം പറഞ്ഞു, പൊലീസ് വന്നിട്ടും നിർത്തിയില്ല; നടിക്കെതിരെ കേസ്

കേരളത്തിലെ 12 യുവതാരങ്ങള്‍ക്ക് വഴിതുറന്ന് സൂപ്പര്‍ ലീഗ് കേരള; ഫുട്‌ബോള്‍ സ്വപ്നങ്ങളുമായി അന്താരാഷ്ട്ര പരിശീലന പരിപാടിക്ക് മലേഷ്യയിലേക്ക്

രാജ്യത്തെ നടുക്കി വിമാനദുരന്തം; മരണസംഖ്യ ഉയരുന്നു, വിമാനത്തിൽ 8 കുട്ടികളും 2 കൈക്കുഞ്ഞുങ്ങളും; നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി

അപകടത്തില്‍പ്പെട്ട വിമാനത്തില്‍ മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയും; വിജയ് രൂപാണിയുടെ നില അതീവ ഗുരുതരം; ഫയര്‍ എന്‍ജിനുകള്‍ തീയണക്കാനുള്ള ശ്രമം തുടരുന്നു

അഹമ്മദാബാദിലെ വിമാനദുരന്തം; 130 മരണം, ഗുജറാത്ത് മുൻ മുഖ്യമന്ത്രിയുടെ നില ഗുരുതരം