പെരുമാൾ വീണ്ടും വരുന്നു; 'വിടുതലൈ പാർട്ട് 2' വമ്പൻ അപ്ഡേറ്റ്

വിജയ് സേതുപതി, സൂരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വെട്രിമാരൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘വിടുതലൈ പാർട്ട് 1’. ഭരണകൂട ഭീകരതയുടെ നേർസാക്ഷ്യം വെള്ളിത്തിരയിലേക്ക് പകർത്തിയ ചിത്രത്തിന്റെ ആദ്യ ഭാഗത്തിന് നിരവധി പ്രശംസകളാണ് കിട്ടിയത്.

ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടി ആകാംക്ഷയോടെ കാത്തിരിപ്പിലാണ് സിനിമലോകം. പ്രശസ്ത തമിഴ്- മലയാളം നോവലിസ്റ്റ് ബി. ജയമോഹന്റെ തുനൈവൻ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രമൊരുക്കിയത്. ജയമോഹനും വെട്രിമാരനും ചേർന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയത്. ഇപ്പോഴിതാ ‘വിടുതലൈ പാർട്ട് 2’ ന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

വിജയ് സേതുപതിയുടേതായി ഒരു ഭാഗം മാത്രമേ ഇനി ഷൂട്ടിങ് ബാക്കിയൊളളൂ. അത് കുറച്ചുമാസങ്ങൾ കൊണ്ട് തന്നെ പൂർത്തിയാവുമെന്നും അടുത്ത വർഷം പകുതിയോട് കൂടി ചിത്രം തിയേറ്ററുകളിൽ എത്തുമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചിത്രത്തിൽ വിജയ് സേതുപതിയുടെ ഭാര്യയായി മലയാളത്തിൽ നിന്നും മഞ്ജു വാര്യരാണ് എത്തുന്നത്. നേരത്തെ വെട്രിമാരന്റെ അസുരൻ എന്ന ചിത്രത്തിലും മഞ്ജു വാര്യർ വേഷമിട്ടിരുന്നു.

ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരിക്കാൻ മൂടൽമഞ്ഞുള്ള ലൊക്കേഷനാണ് തിരഞ്ഞെടുത്തിരുന്നത്. എന്നാൽ ഏകദേശം 100 ദിവസത്തോളം ഷൂട്ട് ചെയ്തിട്ടും വെട്രിമാരന്റെ മനസിലുള്ള തരത്തിൽ ഷോട്ടുകൾ ലഭിക്കാത്തതിനാൽ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ സിജിഐ ഉപയോഗിച്ച് കൃത്രിമമായി മൂടൽമഞ്ഞ് സൃഷ്ടിക്കാമെന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ് വെട്രിമാരൻ.

കൂടാതെ ഡീ-ഏജിങ് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് വിജയ്‌ സേതുപതിയുടെയും മഞ്ജുവാര്യരുടെയും യൗവനകാലവും ചിത്രത്തിൽ ഉൾപ്പെടുത്തുന്നുണ്ട്. ഇളയരാജ തന്നെയാണ് രണ്ടാം ഭാഗത്തിനുവേണ്ടിയും സംഗീതം നൽകുന്നത്.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി