പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ വിധി

രണ്ടു വർഷമാണ് വിധി  എന്ന  ഒരു സിനിമക്ക് വേണ്ടി കാത്തിരുന്നത്. ഇപ്പോഴിതാ ചിത്രം തീയേറ്ററുകളിൽ എത്തി കഴിഞ്ഞിരിക്കുന്നു. ശക്തമായ തിരക്കഥയും അതിനനുസരിച്ച മേക്കിങ്ങും ചിത്രത്തെ വ്യത്യസ്തമാക്കി.

മരട് ഫ്ലാറ്റ് സംഭവം എല്ലാവർക്കും അറിയുന്നതാണെങ്കിലും അവിടെ ജീവിച്ചു പെട്ടെന്ന് ഒരു ദിവസം പുറത്തിറങ്ങി പോവേണ്ടി വന്ന ജനങ്ങളുടെ അവസ്ഥ അങ്ങനെ ആർക്കും അറിയാൻ വഴി ഇല്ല. അങ്ങനൊരു കഥയാണ് വിധി യിലൂടെ പറയുന്നതും. ഹൃദയ സ്പർശിയായ ഒട്ടനവധി രംഗങ്ങളാണ് ചിത്രത്തിലുള്ളത്. ഏതു തരം പ്രേക്ഷകനെയും തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് ചിത്രം പണിതെടുത്തിട്ടുള്ളത് എന്നത് എടുത്തു പറയേണ്ട കാര്യമാണ്.

സിനിമയില്‍ എടുത്ത് പറയേണ്ടത് ഇതിലെ കഥാപാത്രങ്ങളാണ്. എല്ലാവരും ശക്തമായ കഥാപാത്രങ്ങളാണ്.അനൂപ് മേനോൻ, ഷീലു അബ്രഹം, മനോജ്‌ കെ ജയൻ, ബൈജു സന്തോഷ്,
സെന്തില്‍ രാജമണി, സാജല്‍ സുദര്‍ശന്‍, നൂറിൻ ഷെരീ്ഫ്, അഞ്ജലി നായര്‍, സരയൂ, തുടങ്ങിയവർ തങ്ങളുടെ കഥാപാത്രങ്ങള്‍ മികച്ചതാക്കി. ഫസ്റ്റ് ഹാഫ് നല്ല,നിലവാരം പുലര്‍ത്തിയെങ്കില്‍ സെക്കൻഡ് ഹാഫ് വളരെ മികച്ചു നിന്നു. ധർമജൻ ഔട്ട് സ്റ്റാൻഡിങ് പെർഫോമൻസായിരുന്നു.

പശ്ചാത്തല സംഗീതവും ഗാനങ്ങളും മികച്ചതായിരുന്നു. ക്യാമറ ഗംഭീരമായിരുന്നെന്ന് പറയാതെ വയ്യ.

പ്രേക്ഷക മനസ്സിൽ ആഴത്തിൽ സ്പർശിക്കുന്ന ഒരുപിടി സീനുകളാണ് സിനിമയിലുടനീളം., ഓരോ മലയാളിയും ഈ സിനിമ കാണണം. ഒരോരൊ സിനിമകളില്‍ നിന്നും മറ്റൊരു സിനിമയിലേക്ക് എത്തുമ്പോളും കണ്ണൻ താമക്കുളം എന്ന സംവിധായകന്റെ ഗ്രാഫ് വളരുകയാണ്. മലയാള സിനിമ കണ്ണനിൽ നിന്നും ഇനിയും ഒരുപാട് പ്രതീക്ഷിക്കാം എന്ന് തന്നെയാണ് ഈ സിനിമ സൂചിപ്പിക്കുന്നത്

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക