'തമിഴ്‌നാട്ടില്‍ അജിത്തിനേക്കാള്‍ വലിയ താരം വിജയ്'; പ്രസ്താവനയില്‍ കുടുങ്ങി 'വാരിസ്' നിര്‍മ്മാതാവ്

അടുത്ത വര്‍ഷം ജനുവരിയില്‍ ക്ലാഷ് റിലീസിന് തയാറെടുക്കുകയാണ് വിജയ് ചിത്രം ‘വാരിസും’, അജിത്ത് ചിത്രം ‘തുനിവും’. ജനുവരി 12ന് ആണ് രണ്ട് സിനിമകളും റിലീസിന് ഒരുങ്ങുന്നത്. ഇതോടെ വിജയ്-അജിത്ത് ആരാധകര്‍ക്കിടയിലും വലിയൊരു മത്സരം നടക്കുന്നുണ്ട്.

ഇതിനിടെ ഒരു പ്രസ്താവനയുടെ പേരില്‍ രൂക്ഷമായ വിമര്‍ശനം നേരിടുകയാണ് വാരിസിന്റെ നിര്‍മ്മാതാവ് ദില്‍ രാജു. നടന്‍ വിജയ്‌യെ പ്രശംസിച്ചു കൊണ്ട് നിര്‍മ്മാതാവ് നടത്തിയ പരാമര്‍ശമാണ് പുലിവാലയത്. തമിഴ്‌നാട്ടില്‍ അജിത്തിനേക്കാള്‍ വലിയ താരം വിജയ് ആണ് എന്നായിരുന്നു ദില്‍ രാജു പറഞ്ഞത്.

വിതരണക്കാരനായ ഉദയനിധി സ്റ്റാലിനോട് വാരിസിന് കൂടുതല്‍ സ്‌ക്രീനുകള്‍ നല്‍കാന്‍ ആവശ്യപ്പെടുമെന്നും നിര്‍മ്മാതാവ് പറഞ്ഞിരുന്നു. ഒരു തെലുങ്ക് മാധ്യമത്തിനോടായിരുന്നു ദിര്‍ രാജുവിന്റെ പ്രതികരണം. ഇതാണ് വാരിസിന്റെ നിര്‍മ്മാതാവിനെ പ്രശ്‌നത്തിലാക്കിയിരിക്കുന്നത്.

പ്രസ്താവന സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് അജിത്ത് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. അജിത്തിന്റെയും വിജയുടെയും ചിത്രങ്ങള്‍ ചേര്‍ത്തു വച്ചുള്ള ട്രോള്‍ പോസ്റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

എച്ച് വിനോത് സംവിധാനം ചെയ്യുന്ന സിനിമയാണ് തുനിവ്. വംശി പൈഡിപ്പള്ളിയാണ് വാരിസ് ഒരുക്കുന്നത്. 8 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അജിത്ത്-വിജയ് ചിത്രങ്ങള്‍ ക്ലാഷ് റിലീസിന് ഒരുങ്ങുന്നത്. 2014ല്‍ വിജയ്‌യുടെ ‘ജില്ല’യും അജിത്തിന്റെ ‘വീര’വുമാണ് ക്ലാഷ് റിലീസ് ആയി തിയേറ്ററില്‍ എത്തിയത്.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്