'മൂന്ന് അടിമാത്രം ഉയരമുള്ള, ശരീരത്തിന് ഫിനിഷിംഗ് ഇല്ലാത്ത നീ..'; വല്ല്യേട്ടന്‍ പൊളിറ്റിക്കലി ഇന്‍കറക്ട്, ചര്‍ച്ചയാകുന്നു

റീ റിലീസില്‍ ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ് മമ്മൂട്ടി ചിത്രം ‘വല്ല്യേട്ടന്‍’. നവംബര്‍ 29ന് തിയേറ്ററുകളിലെത്തിയ ചിത്രം ഓപ്പണിങ് ദിനത്തില്‍ 24 ലക്ഷം രൂപ തിയേറ്ററുകളില്‍ നിന്നും നേടിയിരുന്നു. സഹോദരബന്ധത്തിന്റെ കഥപറഞ്ഞ വല്ല്യേട്ടന്‍ മാസ് ആക്ഷന്‍ ചിത്രം കൂടിയാണ്. എന്നാല്‍ ഷാജി കൈലാസിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രത്തിലെ ചില പൊരുത്തക്കേടുകള്‍ ചര്‍ച്ചയാക്കുകയാണ് സോഷ്യല്‍ മീഡിയ.

കാലിന് സ്വാധീനക്കുറവും ഉയരക്കുറവും ഉള്ള സുധീഷ് അവതരിപ്പിച്ച മോന്‍കുട്ടന്‍ എന്ന കുഞ്ഞനിയനോട് മമ്മൂട്ടിയുടെ വല്ല്യേട്ടന്‍ കഥാപാത്രം ചോദിക്കുന്ന ചോദ്യമാണ് ചര്‍ച്ചാവിഷയം. ”സമുദ്ര നിരപ്പില്‍ നിന്ന് കേവലം 3 അടിമാത്രം ഉയരമുള്ള നീ, ശരീരത്തിന് ആകെ ഒരു ഫിനിഷിങ് ഇല്ലാത്ത നീ” എന്ന ഡയലോഗ് ശരിയല്ല എന്ന വാദങ്ങളാണ് ഉയരുന്നത്.

ഒരു വല്ല്യേട്ടന് എങ്ങനെയാണ് അത് ചോദിക്കാന്‍ കഴിയുക എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. ഭിന്നശേഷിക്കാരനായ സ്വന്തം അനുജനെ അയാളുടെ കുറവുകള്‍ ചൂണ്ടിക്കാട്ടി കുറ്റപ്പെടുത്തുന്നത് മാസ് ആയി കാണാന്‍ കഴിയില്ല എന്നാണ് ചിലരുടെ അഭിപ്രായം. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സിനിമയാണ് എന്നാണ് ചിലരുടെ പക്ഷം.

ഇത് മാത്രമല്ല, സുധീഷിന്റെ ഏട്ടന്‍മാരില്‍ ഒരാളായ സിദ്ദിഖിന്റെ കഥാപാത്രം സുധീഷിനെ ഞൊണ്ടി എന്ന് വിളിക്കുന്നതും അരോചകമായി തോന്നുന്നതായി ചിലര്‍ എടുത്തു പറയുന്നുണ്ട്. ബോഡി ഷെയ്മിംഗിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിക്കുകയാണ്. അതേസമയം, 2000 സെപ്റ്റംബര്‍ പത്തിന് റിലീസ് ചെയ്ത വല്ല്യേട്ടന്‍ ആ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു.

ചിത്രത്തില്‍ അറക്കല്‍ മാധവനുണ്ണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി സ്‌ക്രീനില്‍ എത്തിയത്. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് ഒരുക്കിയ ചിത്രം അമ്പലക്കര ഫിലിംസിന്റെ ബാനറില്‍ ബൈജു അമ്പലക്കരയാണ് റീ റിലീസിനായി ഒരുക്കുന്നത്. മാറ്റിനി നൗവാണ് ഫോര്‍ കെ ദൃശ്യമികവോടെ തിയേറ്ററില്‍ എത്തിച്ചത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക