'മൂന്ന് അടിമാത്രം ഉയരമുള്ള, ശരീരത്തിന് ഫിനിഷിംഗ് ഇല്ലാത്ത നീ..'; വല്ല്യേട്ടന്‍ പൊളിറ്റിക്കലി ഇന്‍കറക്ട്, ചര്‍ച്ചയാകുന്നു

റീ റിലീസില്‍ ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ് മമ്മൂട്ടി ചിത്രം ‘വല്ല്യേട്ടന്‍’. നവംബര്‍ 29ന് തിയേറ്ററുകളിലെത്തിയ ചിത്രം ഓപ്പണിങ് ദിനത്തില്‍ 24 ലക്ഷം രൂപ തിയേറ്ററുകളില്‍ നിന്നും നേടിയിരുന്നു. സഹോദരബന്ധത്തിന്റെ കഥപറഞ്ഞ വല്ല്യേട്ടന്‍ മാസ് ആക്ഷന്‍ ചിത്രം കൂടിയാണ്. എന്നാല്‍ ഷാജി കൈലാസിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രത്തിലെ ചില പൊരുത്തക്കേടുകള്‍ ചര്‍ച്ചയാക്കുകയാണ് സോഷ്യല്‍ മീഡിയ.

കാലിന് സ്വാധീനക്കുറവും ഉയരക്കുറവും ഉള്ള സുധീഷ് അവതരിപ്പിച്ച മോന്‍കുട്ടന്‍ എന്ന കുഞ്ഞനിയനോട് മമ്മൂട്ടിയുടെ വല്ല്യേട്ടന്‍ കഥാപാത്രം ചോദിക്കുന്ന ചോദ്യമാണ് ചര്‍ച്ചാവിഷയം. ”സമുദ്ര നിരപ്പില്‍ നിന്ന് കേവലം 3 അടിമാത്രം ഉയരമുള്ള നീ, ശരീരത്തിന് ആകെ ഒരു ഫിനിഷിങ് ഇല്ലാത്ത നീ” എന്ന ഡയലോഗ് ശരിയല്ല എന്ന വാദങ്ങളാണ് ഉയരുന്നത്.

ഒരു വല്ല്യേട്ടന് എങ്ങനെയാണ് അത് ചോദിക്കാന്‍ കഴിയുക എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം. ഭിന്നശേഷിക്കാരനായ സ്വന്തം അനുജനെ അയാളുടെ കുറവുകള്‍ ചൂണ്ടിക്കാട്ടി കുറ്റപ്പെടുത്തുന്നത് മാസ് ആയി കാണാന്‍ കഴിയില്ല എന്നാണ് ചിലരുടെ അഭിപ്രായം. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള സിനിമയാണ് എന്നാണ് ചിലരുടെ പക്ഷം.

ഇത് മാത്രമല്ല, സുധീഷിന്റെ ഏട്ടന്‍മാരില്‍ ഒരാളായ സിദ്ദിഖിന്റെ കഥാപാത്രം സുധീഷിനെ ഞൊണ്ടി എന്ന് വിളിക്കുന്നതും അരോചകമായി തോന്നുന്നതായി ചിലര്‍ എടുത്തു പറയുന്നുണ്ട്. ബോഡി ഷെയ്മിംഗിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിക്കുകയാണ്. അതേസമയം, 2000 സെപ്റ്റംബര്‍ പത്തിന് റിലീസ് ചെയ്ത വല്ല്യേട്ടന്‍ ആ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു.

ചിത്രത്തില്‍ അറക്കല്‍ മാധവനുണ്ണി എന്ന കഥാപാത്രമായാണ് മമ്മൂട്ടി സ്‌ക്രീനില്‍ എത്തിയത്. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് ഒരുക്കിയ ചിത്രം അമ്പലക്കര ഫിലിംസിന്റെ ബാനറില്‍ ബൈജു അമ്പലക്കരയാണ് റീ റിലീസിനായി ഒരുക്കുന്നത്. മാറ്റിനി നൗവാണ് ഫോര്‍ കെ ദൃശ്യമികവോടെ തിയേറ്ററില്‍ എത്തിച്ചത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ