ആ ഒടിയനെ കാണാനില്ല, പിന്നാലെ മെസ്സേജ് വന്നു; സംഭവിച്ചതെന്തെന്ന് വെളിപ്പെടുത്തി വി.എ ശ്രീകുമാര്‍

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി വി എ ശ്രീകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ഒടിയന്‍’. സിനിമയുടെ പ്രമോഷനുവേണ്ടി മോഹന്‍ലാല്‍ അവതരിപ്പിച്ച ഒടിയന്‍ മാണിക്യന്റെ പ്രതിമകള്‍ ഉണ്ടാക്കിയതും ഏറെ ശ്രദ്ധ നേടി. അത്തരത്തില്‍ ഒരുക്കിയ ഒരു ഒടിയന്‍ പ്രതിമ ആരാധകന്‍ എടുത്തുകൊണ്ട് പോയ കഥ പറയുകയാണ് സംവിധായകന്‍.

വി എ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പുഷ് എന്ന സ്ഥാപനത്തിന് മുന്നില്‍ വെച്ചിരുന്ന രണ്ടു ഒടിയന്‍ ശില്‍പങ്ങളില്‍ ഒന്നാണ് ആരാധകന്‍ മോഷ്ടിച്ചുകൊണ്ടു പോയത് ‘പാലക്കാട് ഓഫീസിനു മുന്നില്‍ ഒടിയന്മാര്‍ രണ്ടുണ്ട്. ഈ ഒടിയന്മാരെ കാണാനും സെല്‍ഫി എടുക്കാനുമെല്ലാം പലരും വരുന്ന പതിവുണ്ട്.

കല്യാണ വീഡിയോകളും ഇവിടെ പതിവായി ചിത്രീകരിക്കാറുണ്ട്. ഒടിയന്‍ സന്ദര്‍ശകര്‍ വര്‍ദ്ധിച്ചപ്പോള്‍ ഞങ്ങള്‍ കുറച്ച് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് ശില്‍പ്പം പ്രദര്‍ശിപ്പിച്ചാലോ എന്നൊക്കെ ആലോചിക്കുകയായിരുന്നു. അതിനിടയിലാണ് ഈ സംഭവം. കഴിഞ്ഞ ഞായര്‍ അവധി കഴിഞ്ഞു വന്നപ്പോഴുണ്ട്. അതില്‍ ഒരു ഒടിയനില്ല’, സംവിധായകന്‍ പറയുന്നു.

തനിക്ക് ഫോണിലൂടെ ആരാധകന്റെ സന്ദേശം വന്നതായും അദ്ദേഹം പറഞ്ഞു. ഒന്നും വിചാരിക്കരുത്. ലാലേട്ടന്റെ പ്രതിമകളില്‍ ഒന്ന് ഞാനെടുത്തു എന്റെ വീട്ടില്‍ കൊണ്ടുപോയി വെച്ചു. ആളാകാന്‍ വേണ്ടിയിട്ടാണ്. ആരും അറിഞ്ഞിട്ടില്ല. സോറി സാര്‍.

എന്റെ വീടിന് മുന്നില്‍ വെച്ചാല്‍ ഒരു വിലയുണ്ടാകും. എനിക്ക് നാട്ടില്‍ ഒരു വിലയില്ലാത്ത പോലെയാണ്. സോറി സാര്‍ ഞാന്‍ അത് നേരെ എന്റെ വീട്ടില്‍ കൊണ്ടുപോയി വെച്ചു. പേരുണ്ടാക്കാന്‍ വേണ്ടിയിട്ടാണ്. സാര്‍ ഒന്നും വിചാരിക്കേണ്ട’, എന്നാണ് ആരാധകന്‍ ഓഡിയോ സന്ദേശത്തില്‍ പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക