ആ ഒടിയനെ കാണാനില്ല, പിന്നാലെ മെസ്സേജ് വന്നു; സംഭവിച്ചതെന്തെന്ന് വെളിപ്പെടുത്തി വി.എ ശ്രീകുമാര്‍

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി വി എ ശ്രീകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ഒടിയന്‍’. സിനിമയുടെ പ്രമോഷനുവേണ്ടി മോഹന്‍ലാല്‍ അവതരിപ്പിച്ച ഒടിയന്‍ മാണിക്യന്റെ പ്രതിമകള്‍ ഉണ്ടാക്കിയതും ഏറെ ശ്രദ്ധ നേടി. അത്തരത്തില്‍ ഒരുക്കിയ ഒരു ഒടിയന്‍ പ്രതിമ ആരാധകന്‍ എടുത്തുകൊണ്ട് പോയ കഥ പറയുകയാണ് സംവിധായകന്‍.

വി എ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പുഷ് എന്ന സ്ഥാപനത്തിന് മുന്നില്‍ വെച്ചിരുന്ന രണ്ടു ഒടിയന്‍ ശില്‍പങ്ങളില്‍ ഒന്നാണ് ആരാധകന്‍ മോഷ്ടിച്ചുകൊണ്ടു പോയത് ‘പാലക്കാട് ഓഫീസിനു മുന്നില്‍ ഒടിയന്മാര്‍ രണ്ടുണ്ട്. ഈ ഒടിയന്മാരെ കാണാനും സെല്‍ഫി എടുക്കാനുമെല്ലാം പലരും വരുന്ന പതിവുണ്ട്.

കല്യാണ വീഡിയോകളും ഇവിടെ പതിവായി ചിത്രീകരിക്കാറുണ്ട്. ഒടിയന്‍ സന്ദര്‍ശകര്‍ വര്‍ദ്ധിച്ചപ്പോള്‍ ഞങ്ങള്‍ കുറച്ച് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് ശില്‍പ്പം പ്രദര്‍ശിപ്പിച്ചാലോ എന്നൊക്കെ ആലോചിക്കുകയായിരുന്നു. അതിനിടയിലാണ് ഈ സംഭവം. കഴിഞ്ഞ ഞായര്‍ അവധി കഴിഞ്ഞു വന്നപ്പോഴുണ്ട്. അതില്‍ ഒരു ഒടിയനില്ല’, സംവിധായകന്‍ പറയുന്നു.

തനിക്ക് ഫോണിലൂടെ ആരാധകന്റെ സന്ദേശം വന്നതായും അദ്ദേഹം പറഞ്ഞു. ഒന്നും വിചാരിക്കരുത്. ലാലേട്ടന്റെ പ്രതിമകളില്‍ ഒന്ന് ഞാനെടുത്തു എന്റെ വീട്ടില്‍ കൊണ്ടുപോയി വെച്ചു. ആളാകാന്‍ വേണ്ടിയിട്ടാണ്. ആരും അറിഞ്ഞിട്ടില്ല. സോറി സാര്‍.

എന്റെ വീടിന് മുന്നില്‍ വെച്ചാല്‍ ഒരു വിലയുണ്ടാകും. എനിക്ക് നാട്ടില്‍ ഒരു വിലയില്ലാത്ത പോലെയാണ്. സോറി സാര്‍ ഞാന്‍ അത് നേരെ എന്റെ വീട്ടില്‍ കൊണ്ടുപോയി വെച്ചു. പേരുണ്ടാക്കാന്‍ വേണ്ടിയിട്ടാണ്. സാര്‍ ഒന്നും വിചാരിക്കേണ്ട’, എന്നാണ് ആരാധകന്‍ ഓഡിയോ സന്ദേശത്തില്‍ പറയുന്നത്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി