ടോവിനോ തോമസ് മുപ്പതിന്റെ നിറവില്‍; ആരാധകര്‍ക്ക് നല്‍കിയ പിറന്നാള്‍ സമ്മാനം വൈറല്‍

മായാനദിയിലെ മാത്തനായും മൊയ്തീനിലെ അപ്പുവായും മലയാളികളുടെ മനസില്‍ ഇടം നേടിയ ടൊവിനോ തോമസിന് ഇന്ന് മുപ്പതാം പിറന്നാള്‍. സഹനടനായും വില്ലനായും വന്ന ടൊവിനോ നിരവധി ഹിറ്റ് സിനിമകളിലൂടെയും കാമ്പുള്ള കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകനടനായി. ഏറ്റെടുത്ത കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാന്‍ ടൊവിനോ നടത്തിയ ആത്മാര്‍ത്ഥ ശ്രമമാണ് നിരൂപകര്‍ക്ക് പോലും അദ്ദേഹത്തെ പ്രിയങ്കരനാക്കിയത്.

സിനിമയുടെ താരപൊലിമകള്‍ക്കുമപ്പുറം സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ വിഷയങ്ങളില്‍ തന്റെ ശബ്ദം രേഖപ്പെടുത്തിയ ടൊവിനോയുടെ പിറന്നാള്‍ ദിനം ആഘോഷമാക്കുകയാണ് ആരാധകര്‍. പുതിയ ചിത്രമായ മറഡോണയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കിയാണ് ടൊവിനോ ആരാധകര്‍ക്ക് പിറന്നാള്‍ സമ്മാനം നല്‍കിയത്.

സിനിമാ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ പരിചിതരും അപരിചിതരുമായ ഒരുപാടുപേര്‍ തന്നെ സഹായിച്ചിട്ടുണ്ടെന്ന് ടൊവിനോ പല അഭിമുഖങ്ങളിലും പറയാറുണ്ട്. അഭിനയമോഹം തലയ്ക്ക് പിടിച്ച കാലത്ത് ഒരുപാട് സിനിമകളുടെ കാസ്റ്റിങ് കോളുകള്‍ കണ്ട് ഫോട്ടോ അയയ്ക്കുമായിരുന്നുന്നെങ്കിലും പലരും ഓഡീഷന് പോലും വിളിച്ചിട്ടില്ല.

തനിക്ക് ഒരു നോര്‍ത്ത് ഇന്ത്യന്‍ മുഖവും രൂപവുമാണുള്ളതെന്നും മലയാള സിനിമയ്ക്ക് പറ്റില്ല എന്നുമൊരു ധാരണ പലര്‍ക്കുമുണ്ടായിരുന്നെന്നും ടൊവിനോ പറയുന്നു.

സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്ത പ്രഭുവിന്റെ മക്കള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ടൊവിനോയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ എബിസിഡി എന്ന ചിത്രത്തിലെ അഖിലേഷ് വര്‍മ്മ എന്ന വില്ലനായ രാഷ്ട്രീയക്കാരന്റെ വേഷത്തില്‍ ടൊവിനോ നിറഞ്ഞാടി. കൂതറ, സെവന്‍ത്‌ഡേ എ്ന്നീ സിനിമകളില്‍ ലഭിച്ച വേഷങ്ങള്‍ മികച്ചതാക്കാന്‍ ശ്രമിക്കുന്ന ടൊവിനോ എന്ന കഠിനധ്വാനിയെ നമ്മള്‍ കണ്ടു.

എന്നാല്‍ “എന്നു നിന്റെ മൊയ്തീന്‍” എന്ന ചിത്രത്തിലെ പെരുമ്പറമ്പില്‍ അപ്പു എന്ന കഥാപാത്രമാണ് ടൊവിനോ എ്ന്ന പ്രതിഭയുടെ തലവര മാറ്റിയത്. കാഞ്ചനക്കു വേണ്ടി കാത്തു സൂക്ഷിച്ച ആത്മാര്‍ത്ഥ പ്രണയത്തിലൂടെ അപ്പു എന്ന കഥാപാത്രം പ്രേക്ഷക ഹൃദയത്തില്‍ നായകനോളം പ്രിയങ്കരനായി.

ഗപ്പി എന്ന ചിത്രത്തിലെ തേജസ് വര്‍ക്കി എന്ന എന്‍ജിനീയര്‍ ടൊവിനോയുടെ കരിയര്‍ ഗ്രാഫില്‍ ഏറ്റവും മികച്ചതായി രേഖപ്പെടുത്താവുന്നതാണ്. തിയേറ്ററില്‍ പ്രതീക്ഷിച്ച വരവേല്‍പ് ലഭിച്ചില്ലെങ്കിലും ഗപ്പിക്ക് ടൊറന്റില്‍ വന്‍ സ്വീകാര്യതയായിരുന്നു.സിനിമയിലെ ടൊവിനോയുടെ ലുക്കും ബൈക്കിന്റെ ഡെക്കറേഷനുകളുമെല്ലാം യുവാക്കള്‍ ഏറ്റെടുത്തു. പ്രേക്ഷക സ്വീകാര്യതയുടെ ഉദാഹരമെന്നോണം ഗപ്പി വീണ്ടു തിയറ്ററുകളിലെത്തുകയാണ്.

ഒരു മെക്സിക്കന്‍ അപാരത, തരംഗം, ഗോദ എന്നീ ചിത്രങ്ങളിലുടെ മുന്‍നിര നായകന്‍മാരുടെ താരപ്രഭയിലേക്ക് ടൊവിനോ എത്തിച്ചേര്‍ന്നു. ഏറ്റവും ഒടുവില്‍ തിയറ്ററുകള്‍ കീഴടക്കിയ മായാനദി എന്ന ചിത്രത്തിലെ മാത്തന്‍ എന്ന കഥാപാത്രം ആരാധകര്‍ക്കും നിരൂപകര്‍ക്കും ഒരുപോലെ പ്രിയങ്കരമായി. ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിച്ചവരുടെ ഉള്ളിലെ നൊമ്പരവും ഓര്‍മയുമായി മാത്തന്‍ എന്ന കഥാപാത്രം നിലനില്‍ക്കും.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ