പാസത്തെ മാറ്റി നിര്‍ത്താനാവില്ല; തമ്മില്‍ ഭേദം തുനിവോ? വാരിസോ?

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദിവസങ്ങളായി വിജയ്-അജിത്ത് സിനിമകളെ കുറിച്ചുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. ക്ലാഷ് റിലീസ് ആയി സിനിമ എത്തിതോടെ ഫാന്‍സുകാര്‍ തമ്മില്‍ അടി ഇടി പൂരമായി. എന്നാല്‍ തമ്മില്‍ ഭേദം തൊമ്മന്‍ എന്ന് പറയുന്നത് പോലെയാണ് സിനിമകളുടെ അവസ്ഥ. ‘തുനിവ്’ വച്ച് നോക്കിയാല്‍ ‘വാരിസ്’ ആണ് കുറച്ച് ഭേദം എന്നിങ്ങനെയുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

നല്ല മൂന്ന് സിനിമകള്‍ക്ക് ശേഷം സൂപ്പര്‍ സ്റ്റാറിന്റെ ഫാന്‍സിനെ തൃപ്തിപ്പെടുത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന സംവിധായകന്‍ ആണ് എച്ച് വിനോത്. ‘നേര്‍കൊണ്ട പാര്‍വൈ’, ‘വലിമൈ’ എന്നീ സിനിമകള്‍ക്ക് ശേഷം എച്ച് വിനോതും അജിത്തും ഒന്നിച്ച സിനിമയാണ് തുനിവ്. ഫാമിലി പാസത്തില്‍ നിന്ന് നാട്ടുകാരോടുള്ള പാസത്തിലേക്ക് മാറി എന്ന നല്ല പോയിന്റ് എടുത്താലും ആ മാറ്റത്തിന് ഇടക്ക് ലോജിക്കിനെ സംവിധായകന്‍ പാടെ മാറ്റി വയ്ക്കുന്നുണ്ട്. നൂറ് വെടി വച്ചാലും നായകന് കൊള്ളരുത്. കൊണ്ടാലും മരിക്കരുത്. മരിക്കാന്‍ ആയാലും കാട്ടില്‍ ആരേലും രക്ഷിക്കാന്‍ വേണം…

തുടങ്ങി 90സ് മുതല്‍ തുടര്‍ന്ന് വരുന്ന സംഭവങ്ങള്‍ സംവിധായകന്‍ 2023ലും എടുത്തു ഉപയോഗിച്ചപ്പോള്‍ ആരാധകര്‍ക്ക് പോലും അരോചകമായി തോന്നിയിട്ടുണ്ട്. വിജയ് മാനത്ത് ഫൈറ്റ് ചെയ്തപ്പോള്‍ പകരം തല വെള്ളത്തില്‍ കിടന്ന് മറ്റൊരു ട്രിക്കും കാണിക്കുന്നുണ്ട്. പടം അത്ര വലിയ സംഭവമായി തോന്നില്ലെങ്കിലും അജിത്തിന്റെയും മഞ്ജു വാര്യരുടെയും പെര്‍ഫോമന്‍സ് ആണ് സിനിമയുടെ ഹൈലൈറ്റ്. കാര്യമായ ട്വിസ്‌റ്റോ സസ്‌പെന്‍സോ ആദ്യ പകുതിയില്‍ പറയുന്നില്ല. വലിമൈയില്‍ കിട്ടാത്ത ഒരു സ്വാഗ് പ്രേക്ഷകര്‍ക്ക് തുനിവില്‍ കിട്ടും. എങ്കിലും ‘തീരന്‍’ ലെവലില്‍ ഒരു പടം എച്ച് വിനോതിന് പിന്നീട് തരാന്‍ സാധിച്ചില്ലല്ലോ എന്ന നിരാശ പ്രേക്ഷകരില്‍ പലരും പ്രകടിപ്പിക്കുന്നുണ്ട്.

തുനിവ് അവിടെ നിക്കട്ടെ, ഇനി വാരിസ് എടുത്ത് നോക്കുകയാണെങ്കില്‍ ഒരല്‍പം ‘പാസം’ കൂടിപ്പോയോ? ഇമോഷണലി കണക്റ്റ് ആക്കി നല്ല രീതിയില്‍ ആക്ഷന്‍ സീന്‍സ് പ്ലെയ്‌സ് ചെയ്തിരുന്ന സംവിധായകനാണ് വംശി പൈഡിപ്പള്ളി. കത്തി സീനുകള്‍ ആണെങ്കില്‍ കൂടി അത് ആസ്വദിക്കാന്‍ ആകുന്ന വിധത്തില്‍ ക്രിയേറ്റ് ചെയ്ത് വയ്ക്കാറുണ്ട് ഈ സംവിധായകന്‍. എന്നാല്‍ വിജയ്‌യുടെ ആക്ഷന്‍ സീനുകള്‍ ആരാധകര്‍ക്ക് പോലും പലപ്പോഴും ‘കലങ്ങീല്ല’ പരുവത്തിലായി. വാരിസിന്റെ ട്രെയ്‌ലര്‍ എത്തിയപ്പോഴെ അതിന്റെ സ്റ്റോറി ഒരു പരിധിവരെ മനസ്സിലാക്കാന്‍ സാധിച്ചിരുന്നു.

തെലുങ്കില്‍ സ്ഥിരമായി വരുന്ന റിച്ച് കുടുംബം, അന്യനായി നില്‍ക്കുന്ന നായകന്‍, അച്ഛന്റെ സ്വത്ത് ഏറ്റെടുക്കുന്ന നായകന്‍, അങ്ങനെ സ്ഥിര ഫോര്‍മാറ്റില്‍ ഒരുക്കിയ വാച്ചബിള്‍ ആയ ഒരു വിജയ് ചിത്രം. പിന്നെ പാസവും പ്രേമവും ഇല്ലാത്ത ഫാമിലി എന്റര്‍ടെയ്‌നര്‍ ഇല്ലാലോ… ശരത് കുമാറിന്റെ പെര്‍ഫോമന്‍സിന് പലരും കൈയ്യടിക്കുന്നുണ്ട്. സിനിമയുടെ ദൈര്‍ഘ്യ കൂടുതല്‍ കൊണ്ട് ഖുശ്ബുവിന്റെ കഥാപാത്രത്തെ കട്ട് ചെയ്തിട്ടുമുണ്ട്. എന്നാല്‍ തുനിവും വാരിസും കണ്ടാല്‍ ഭേദം വാരിസ് ആണെന്നും ഒരു വിഭാഗം പറയുന്നുണ്ട്.

ഫാമിലി ഓഡിന്‍സിന്റെയും, മറ്റ് പ്രേക്ഷകരുടെയും വീക്‌നെസ്സായ പാസവും മസാലയും ചേര്‍ത്ത് പടമുണ്ടാക്കി പൊങ്കല്‍ ഫെസ്റ്റിവല്‍ റിലീസ് നടത്തി കളക്ഷന്‍ നേടുക എന്ന മേക്കേഴ്‌സിന്റെ ഉദ്ദേശം ഏതായാലും തുനിവും വാരിസും നടപ്പാക്കും. തമിഴ്‌നാട്ടില്‍ ഈ ഫോര്‍മുലയില്‍ ഇറങ്ങി ആവറേജ് അഭിപ്രായം നേടി ബ്ലോക്ക് ബസ്റ്ററായ സിനിമകള്‍ ഇഷ്ടം പോലെയുണ്ട്. അജിത്തിന്റെ തന്നെ ‘വിശ്വാസം’, കാര്‍ത്തിയുടെ ‘കടയ്കുട്ടി സിങ്കം’ എന്നീ സിനിമകള്‍ അതിന് ഉദാഹരണമാണ്.

ഇവിടെ അത് ആവര്‍ത്തിക്കുകയും ചെയ്യുന്നു. സിനിമകളെ കീറിമുറിക്കാതെ, പുതുമ നോക്കാതെ, നിഷ്‌കളങ്കമായി സിനിമയെ സമീപിക്കുന്ന വളരെ വലിയൊരു വിഭാഗം സോഷ്യല്‍ മീഡിയക്ക് പുറത്തുണ്ട്. അവരുടെ അഭിപ്രായങ്ങളാണ് എപ്പോഴും മിറാക്കിള്‍ സൃഷ്ടിക്കുന്നത്. അവരെ സംബന്ധിച്ച് പൊങ്കലിന് എത്തിയ രണ്ട് കിടു പടങ്ങളാണ് വാരിസും തുനിവും. എങ്കിലും ഒരു കാര്യം ചോദിക്കാതെ വയ്യ ലോജിക് എവിടെയാണ്?

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം