പിടിച്ചു നില്‍ക്കാനാവാതെ കമല്‍ ഹാസന്‍, 'തഗ് ലൈഫിന്റെ' പ്രദര്‍ശനം അവസാനിപ്പിച്ചു; ഒടിടി തുക വെട്ടിക്കുറക്കും, നഷ്ടപരിഹാരം ആവശ്യപ്പെടാനൊരുങ്ങി തിയേറ്ററുടമകള്‍

ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായതോടെ ദിവസങ്ങള്‍ക്കുള്ളില്‍ ‘തഗ് ലൈഫി’ന്റെ പ്രദര്‍ശനം അവസാനിപ്പിച്ച് തിയേറ്ററുകള്‍. ജൂണ്‍ 5ന് റിലീസ് ചെയ്ത ചിത്രത്തിന്റെ പ്രദര്‍ശനം ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ മിക്ക തിയേറ്ററുകളും നിര്‍ത്തിവയ്ക്കുകയായിരുന്നു. കേരളത്തില്‍ തഗ് ലൈഫ് പ്രദര്‍ശിപ്പിച്ചിരുന്ന തിയേറ്ററുകളില്‍ റീ റിലീസ് ചിത്രമായ ഛോട്ടാ മുംബൈ പ്രദര്‍ശനം ആരംഭിച്ചിരുന്നു.

തങ്ങള്‍ക്ക് സംഭവിച്ച നഷ്ടത്തിന് പകരം നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ ഒരുങ്ങിയിരിക്കുകയാണ് തമിഴ്‌നാട്ടിലെ തിയേറ്ററുടമകള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. വിതരണക്കാരായ റെഡ് ജയന്റ് മൂവീസില്‍ നിന്നും നിര്‍മ്മാതാക്കളായ കമല്‍ ഹാസന്‍, മണിരത്‌നം എന്നിവരില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെടാനാണ് തിയേറ്ററുടമകളുടെ നീക്കമെന്നാണ് വിവരം.

നെറ്റ്ഫ്‌ളിക്‌സുമായിട്ടാണ് സിനിമയുടെ ഒടിടി കരാര്‍. നെറ്റ്ഫ്‌ളിക്‌സുമായി സിനിമയ്ക്കായി ഒപ്പ് വച്ച 130 കോടി രൂപയുടെ ഒടിടി കരാര്‍ പുനരവലോകനത്തിന് വിധേയമാകാന്‍ സാധ്യതയുണ്ട് എന്നും വിവരങ്ങളുണ്ട്. കരാര്‍ തുകയില്‍ 25 ശതമാനത്തോളം കുറവ് വരാന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, 300 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന് ബോക്‌സ് ഒാഫീസില്‍ നിന്നും 50 കോടിക്കടുത്ത് കളക്ഷന്‍ മാത്രമാണ് നേടാനായത്. 37 വര്‍ഷത്തിന് ശേഷം കമല്‍ ഹാസനും മണിരത്‌നവും ഒന്നിച്ച ചിത്രത്തിന് പ്രതീക്ഷകള്‍ ഏറെയായിരുന്നു. എന്നാല്‍ ഓപ്പണിങ് ദിനത്തില്‍ തന്നെ നെഗറ്റീവ് പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചത്.

കര്‍ണാടകയില്‍ ചിത്രം നിരോധിച്ചതാണ് സിനിമയുടെ കളക്ഷന്‍ കുത്തനെ കുറയാനുള്ള കാരണങ്ങളില്‍ ഒന്ന്. സിനിമയുടെ പ്രമോഷനിടെ കന്നഡ ഭാഷ ഉത്ഭവിച്ചത് തമിഴില്‍ നിന്നാണെന്ന കമല്‍ ഹാസന്റെ പരാമര്‍ശം വന്‍ വിവാദമായി മാറിയിരുന്നു. കമല്‍ ഹാസന്‍ മാപ്പ് പറയാതെ ചിത്രം സംസ്ഥാനത്ത് പ്രദര്‍ശിപ്പിക്കില്ലെന്ന് കര്‍ണാടക ഫിലിം ചേംബറും നിലപാടെടുത്തിരുന്നു. എന്നാല്‍ മാപ്പ് പറയാന്‍ കമല്‍ തയാറായിരുന്നില്ല.

Latest Stories

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി