പിടിച്ചു നില്‍ക്കാനാവാതെ കമല്‍ ഹാസന്‍, 'തഗ് ലൈഫിന്റെ' പ്രദര്‍ശനം അവസാനിപ്പിച്ചു; ഒടിടി തുക വെട്ടിക്കുറക്കും, നഷ്ടപരിഹാരം ആവശ്യപ്പെടാനൊരുങ്ങി തിയേറ്ററുടമകള്‍

ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായതോടെ ദിവസങ്ങള്‍ക്കുള്ളില്‍ ‘തഗ് ലൈഫി’ന്റെ പ്രദര്‍ശനം അവസാനിപ്പിച്ച് തിയേറ്ററുകള്‍. ജൂണ്‍ 5ന് റിലീസ് ചെയ്ത ചിത്രത്തിന്റെ പ്രദര്‍ശനം ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ മിക്ക തിയേറ്ററുകളും നിര്‍ത്തിവയ്ക്കുകയായിരുന്നു. കേരളത്തില്‍ തഗ് ലൈഫ് പ്രദര്‍ശിപ്പിച്ചിരുന്ന തിയേറ്ററുകളില്‍ റീ റിലീസ് ചിത്രമായ ഛോട്ടാ മുംബൈ പ്രദര്‍ശനം ആരംഭിച്ചിരുന്നു.

തങ്ങള്‍ക്ക് സംഭവിച്ച നഷ്ടത്തിന് പകരം നഷ്ടപരിഹാരം ആവശ്യപ്പെടാന്‍ ഒരുങ്ങിയിരിക്കുകയാണ് തമിഴ്‌നാട്ടിലെ തിയേറ്ററുടമകള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. വിതരണക്കാരായ റെഡ് ജയന്റ് മൂവീസില്‍ നിന്നും നിര്‍മ്മാതാക്കളായ കമല്‍ ഹാസന്‍, മണിരത്‌നം എന്നിവരില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെടാനാണ് തിയേറ്ററുടമകളുടെ നീക്കമെന്നാണ് വിവരം.

നെറ്റ്ഫ്‌ളിക്‌സുമായിട്ടാണ് സിനിമയുടെ ഒടിടി കരാര്‍. നെറ്റ്ഫ്‌ളിക്‌സുമായി സിനിമയ്ക്കായി ഒപ്പ് വച്ച 130 കോടി രൂപയുടെ ഒടിടി കരാര്‍ പുനരവലോകനത്തിന് വിധേയമാകാന്‍ സാധ്യതയുണ്ട് എന്നും വിവരങ്ങളുണ്ട്. കരാര്‍ തുകയില്‍ 25 ശതമാനത്തോളം കുറവ് വരാന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, 300 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന് ബോക്‌സ് ഒാഫീസില്‍ നിന്നും 50 കോടിക്കടുത്ത് കളക്ഷന്‍ മാത്രമാണ് നേടാനായത്. 37 വര്‍ഷത്തിന് ശേഷം കമല്‍ ഹാസനും മണിരത്‌നവും ഒന്നിച്ച ചിത്രത്തിന് പ്രതീക്ഷകള്‍ ഏറെയായിരുന്നു. എന്നാല്‍ ഓപ്പണിങ് ദിനത്തില്‍ തന്നെ നെഗറ്റീവ് പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിച്ചത്.

കര്‍ണാടകയില്‍ ചിത്രം നിരോധിച്ചതാണ് സിനിമയുടെ കളക്ഷന്‍ കുത്തനെ കുറയാനുള്ള കാരണങ്ങളില്‍ ഒന്ന്. സിനിമയുടെ പ്രമോഷനിടെ കന്നഡ ഭാഷ ഉത്ഭവിച്ചത് തമിഴില്‍ നിന്നാണെന്ന കമല്‍ ഹാസന്റെ പരാമര്‍ശം വന്‍ വിവാദമായി മാറിയിരുന്നു. കമല്‍ ഹാസന്‍ മാപ്പ് പറയാതെ ചിത്രം സംസ്ഥാനത്ത് പ്രദര്‍ശിപ്പിക്കില്ലെന്ന് കര്‍ണാടക ഫിലിം ചേംബറും നിലപാടെടുത്തിരുന്നു. എന്നാല്‍ മാപ്പ് പറയാന്‍ കമല്‍ തയാറായിരുന്നില്ല.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം