ബുക്ക് മൈ ഷോക്ക് പണി കിട്ടില്ല; കേരള സർക്കാർ ആപ്പായ 'എന്റെ ഷോ'യുമായി സഹകരിക്കില്ലെന്ന് 'ഫിയോക്'

സിനിമ ടിക്കറ്റ് ബുക്കിങ്ങിനായി കഴിഞ്ഞ മാസമാണ് ‘എന്റെ ഷോ എന്ന പേരിൽ പുതിയ ആപ്ലിക്കേഷൻ കേരള സർക്കാർ വികസിപ്പിചത്. . ജനുവരി ഒന്ന് മുതൽ പ്രവർത്തനം ആരംഭിക്കുമെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്.

എന്നാൽ ‘എന്റെ ഷോ’ ആപ്പിനോട് സഹകരിക്കില്ല എന്നാണ് തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക് പറയുന്നത്. ടിക്കറ്റുകൾ ഏത് സംവിധാനം വഴിയാണ് വിൽക്കേണ്ടത് എന്ന് തീരുമാനിക്കാനുള്ള അവകാശം തിയേറ്ററുകൾക്കാണ് എന്നാണ് ഫിയോക് പ്രസിഡന്റ് കെ. വിജയകുമാർ പത്രസമ്മേളനത്തിൽ അറിയിച്ചത്. സർക്കാരിന്റെ ഒരു പദ്ധതിയും നേരാംവണ്ണം നടപ്പായിട്ടില്ല. ആളുകൾ ക്യൂ നിൽക്കുമ്പോൾ ആപ്പ് പണിമുടക്കിയാൽ ടിക്കറ്റ് നൽകാനാകില്ല എന്നും വിജയകുമാർ ആരോപിച്ചു.

“സർക്കാരിന്റെ ഒരു പദ്ധതിയും നേരാംവണ്ണം നടപ്പായിട്ടില്ല. ആളുകൾ ക്യൂ നിൽക്കുമ്പോൾ ആപ്പ് പണിമുടക്കിയാൽ ടിക്കറ്റ് നൽകാനാകില്ല. സർക്കാർ സേവനദാതാവായി നിശ്ചയിക്കുന്ന ഏജൻസിയിലേക്കാണ് ടിക്കറ്റ് തുക പൂർണമായി പോകുന്നത്. അതിൽനിന്ന് പിന്നീടാണ് വിതരണക്കാർക്കും നിർമാതാക്കൾക്കും നൽകേണ്ട വിഹിതമുൾപ്പെടെ തിയേറ്ററുടമകളുടെ അക്കൗണ്ടിലേക്കെത്തുന്നത്.

ടിക്കറ്റ് തുകയിൽനിന്ന് ഒന്നര രൂപ സേവനദാതാവിനാണ്. തിയേറ്ററുകൾക്ക് സർക്കാരിൽനിന്ന് തുക കൃത്യസമയത്ത് കിട്ടുമെന്ന് ഉറപ്പില്ല. പണം കൈകാര്യം ചെയ്യുന്നത് സർക്കാർ നിയന്ത്രണത്തിലാകുന്നതോടെ കെ.എസ്.ആർ.ടി.സി. ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ വരെ എടുത്തുപയോഗിച്ചേക്കാം. അതുകൊണ്ട് സംവിധാനം നടപ്പാക്കാൻ അനുവദിക്കില്ല.

സർക്കാർ ഉടമസ്ഥതയിലുള്ള തിയേറ്ററുകളിൽ നടപ്പാക്കിയപ്പോൾ പരാജയമായിരുന്നു. ‘എന്റെ ഷോ’ ആദ്യം ഒരു വർഷം സർക്കാർ തിയേറ്ററുകളിൽ പരീക്ഷിച്ച് വിജയിക്കട്ടെ. എന്നിട്ട് മറ്റു തിയേറ്ററുകളുടെ കാര്യം ആലോചിക്കാം. മാളുകളിലെ വലിയ മൾട്ടിപ്ലക്സുകളും ഇതിനോട് യോജിക്കാൻ സാധ്യതയില്ല. ‘എന്റെ ഷോ’യെ പരിചയപ്പെടുത്തിയപ്പോൾ തന്നെ ആശങ്കകൾ അറിയിച്ചിരുന്നു. അത് ദൂരീകരിക്കാനുള്ള നീക്കം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. തിയേറ്ററുകളിലെ കൃത്യമായ വരുമാന വിവരം നിർമാതാക്കൾക്കും ചലച്ചിത്ര ക്ഷേമനിധി ബോർഡിനും എളുപ്പത്തിൽ ലഭ്യമാക്കാൻ തയ്യാറാണ്. ” എന്നാണ് ഫിയോക് പ്രസിഡന്റ് കെ. വിജയകുമാർ പത്രസമ്മേളനത്തിൽ പറഞ്ഞത്.

നിലവിലെ ടിക്കറ്റ് ബുക്കിങ് ആപ്പായ ‘ബുക്ക് മൈ ഷോ’യിലൂടെയുള്ള സാമ്പത്തിക നഷ്ടം കണക്കിലെടുത്താണ് സർക്കാർ പുതിയ ആപ്പ് വികസിപ്പിച്ചത്. 1.50 രൂപയാണ് ഒരു ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ സർക്കാരിന് ലഭിക്കുന്നത്. ബുക്കിംഗ് ചാർജ് തിയേറ്ററുകളാണ് തീരുമാനിക്കുന്നത്. എന്നാൽ ഫിയോകിന്റെ പുതിയ നിലപാട് വന്നതോടുകൂടി സർക്കാർ ആണ് ആശയക്കുഴപ്പത്തിലായിരിക്കുന്നത്.

ബുക്ക് മൈ ഷോയിലൂടെ സിനിമ ടിക്കറ്റെടുക്കുമ്പോൾ ഒരു ടിക്കറ്റിൽ നിന്നും 35 രൂപയാണ് ചാർജ് ഈടാക്കുന്നത്. മാത്രമല്ല ടിക്കറ്റ് ക്യാൻസൽ ചെയ്യുമ്പോൾ ഭീമമായ തുക നഷ്ടവും സംഭവിക്കുന്നുണ്ട്. എന്റെ ഷോ ആപ്പ് ലോഞ്ച് ആവുന്നതിലൂടെ ഈ നഷ്ടം നികത്താവുമെന്നാണ് സർക്കാർ പറയുന്നത്.
ചലച്ചിത്ര ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ കെ. എസ്. എഫ്. ഡി. സി പ്രതിനിധികളുമായിരുന്നു കഴിഞ്ഞ മാസം  ആപ്പിന്റെ പ്രവർത്തനം വിശദീകരിച്ചത്.

Latest Stories

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ

ക്രിസ് ഗെയ്ൽ പോലും മെയ്ഡണ്‍ ഓവറുകള്‍ വഴങ്ങിയിരുന്നു, എന്നാൽ ഈ ചെക്കന് അത് എന്താണെന്ന് പോലും അറിയില്ല: മുഹമ്മദ് കൈഫ്

ബാരാമതിയിൽ വിമാനം തകർന്നുവീണ് ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ട സംഭവം; സമഗ്ര അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര പൊലീസ്

'അഭിഷേകിനെ അനുകരിക്കാതെയിരുന്നാൽ മതി സഞ്ജു, നീ രക്ഷപെടും'; ഉപദേശവുമായി മുൻ ഇന്ത്യൻ താരം

'അജിത് പവാർ ജനങ്ങളുടേ നേതാവ്, കഠിനാധ്വാനി'; മരണം ഞെട്ടലുണ്ടാക്കുന്നുവെന്ന് പ്രധാനമന്ത്രി