സൂപ്പർതാരങ്ങൾക്ക് കിട്ടുന്ന കൈയടി സംഭാഷണങ്ങൾ എഴുതിയ എംടിക്കും ലോഹിതദാസിനുമുള്ളതാണ് : ശ്രീകുമാരൻതമ്പി

ജീവിതത്തിൽ ഒരു അഭിനേതാവിന്റെ മുന്നിലും തലകുനിച്ചിട്ടില്ലെന്നും ഇനി തലകുനിക്കില്ലെന്നും ശ്രീകുമാരൻതമ്പി. ദൃശ്യകലകളിൽ അതിന്റെ സ്രഷ്ടാവ് ആണ് എപ്പോഴും മുകളിൽ. അവതരിപ്പിക്കുന്നവർ സ്രഷ്ടാവിന് താഴെയാണ്. പക്ഷേ, സ്രഷ്ടാക്കൾക്ക് പലപ്പോഴും അപകർഷതാബോധമുണ്ട്. അതുകൊണ്ടാണ് അവതരിപ്പിക്കുന്നവരുടെ പിന്നാലെ നടക്കുന്നതും കാല് തിരുമ്മുന്നതും എന്നും അദ്ദേഹം പറഞ്ഞു.

‘മാക്ട’യുടെ പരമോന്നത ബഹുമതിയായ ലെജൻഡ് ഹോണർ പുരസ്‌കാരം മുപ്പതാം വാർഷികാഘോഷച്ചടങ്ങിൽ ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്രഷ്ടാക്കൾ ആരുമല്ല എന്നും അവതരിപ്പിക്കുന്നവർ മാത്രമാണ് പ്രധാനപ്പെട്ടവർ എന്ന തെറ്റായ ധാരണ സമൂഹത്തിൽ പടർന്നിട്ടുണ്ട്. സ്രഷ്ടാവിന് മാത്രമാണ് പകർപ്പവകാശം. അവതരിപ്പിക്കുന്നവർക്ക് ഇല്ല എന്നും അദ്ദേഹം വ്യക്തമാക്കി.

സൂപ്പർതാരങ്ങൾക്ക് കിട്ടുന്ന കൈയടി, സംഭാഷണങ്ങൾ എഴുതിയ എം.ടിക്കും ലോഹിതദാസിനുമുള്ളതാണ്. സൂപ്പർതാരം വരുമ്പോൾ പതിനായിരങ്ങൾ കൂടിയേക്കാം. എംടി വന്നാൽ അയ്യായിരം പേരെ കാണൂ. പക്ഷേ, സൂപ്പർതാരം ഔട്ടായാൽ ആരും തിരിഞ്ഞുനോക്കില്ല. എംടി വന്നാൽ അപ്പോഴും അയ്യായിരം പേരുതന്നെ കാണും എന്നും അദ്ദേഹം പറഞ്ഞു. പുരസ്‌കാരമല്ല ഒരാളെ വലുതാക്കുന്നത്, ആത്മവിശ്വാസമാണ് കലാകാരന്റെ അമൂല്യധനമെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.

Latest Stories

നമ്മൾ കളി തോൽക്കാൻ കാരണമായത് ആ താരത്തിന്റെ മോശമായ പ്രകടനമാണ്; തുറന്നടിച്ച് ഇർഫാൻ പത്താൻ

ഷമിയെ തഴഞ്ഞതാണ് അഗാർക്കറിനും ഗംഭീറിനും പറ്റിയ അബദ്ധം: ഹർഭജൻ സിങ്

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി