വേടന്റെ വരികള്‍ക്ക് അടിമപ്പെട്ടിരിക്കുകയാണ്.. അനിരുദ്ധ് മെലഡികളെ കൊന്ന് കുഴിച്ചുമൂടിയ ആളാണ്: നിര്‍മ്മാതാവ്

റാപ്പര്‍ വേടനെ കാണുമ്പോള്‍ തോന്നുന്നത് ഭാരതിയാര്‍ വീണ്ടും ജനിച്ച് വന്നത് പോലെയെന്ന് തമിഴ് നിര്‍മ്മാതാവ് അനന്തന്‍. സംഗീതസംവിധായകന്‍ അനിരുദ്ധിനെ വിമര്‍ശിച്ചു കൊണ്ടാണ് വേടനെ പ്രശംസിച്ചു കൊണ്ട് നിര്‍മ്മാതാവ് സംസാരിച്ചത്. അനിരുദ്ധ് മെലഡികളെ കൊന്ന് കുഴിച്ചു മൂടിയ ആളാണ്, ഇന്നത്തെ തലമുറയ്ക്ക് അത് ഇഷ്ടമാകും. പക്ഷെ വേടന്‍ ലഭിക്കുന്ന പിന്തുണ അതിനേക്കാളേറെയാണ് എന്നാണ് അനന്തന്‍ പറയുന്നത്.

വേടന്റെ വാക്കുകളും പാട്ടുകളും പുതിയ തലമുറയ്ക്ക് ഇഷ്ടപ്പെടുന്നു. അത് കാണുമ്പോള്‍ ആശ്ചര്യവും ഉത്സാഹവും തോന്നുകയാണ്. അടുത്തിടെ അനിരുദ്ധിന്റെ സംഗീതനിശ കേരളത്തില്‍ നടന്നിരുന്നു. ആയിരക്കണക്കിന് യുവാക്കള്‍ മണിക്കൂറുകളോളം നിന്ന് കൊണ്ട് പാട്ട് ആസ്വദിക്കുന്നത് കണ്ടു. അതുകണ്ട് എനിക്ക് വിഷമം തോന്നി.

മെലഡി പാട്ടുകളെ ‘കൊന്ന് കുഴിച്ചുമൂടിയ’ ആളാണ് അനിരുദ്ധ്. ഇന്നത്തെ തലമുറയ്ക്ക് അത് ഇഷ്ടപ്പെടും. എന്നാല്‍ അനിരുദ്ധ് മോശം പാട്ടുകാരനാണെന്നല്ല ഞാന്‍ ഉദ്ദേശിച്ചത്. ഇപ്പോഴത്തെ പിള്ളേരുടെ പള്‍സ് പിടിച്ച് അവന്‍ പാട്ടുണ്ടാക്കുന്നു. പക്ഷേ വേടന് ലഭിക്കുന്ന പിന്തുണയും അദ്ദേഹം നല്‍കുന്ന പിന്തുണയും കാണുമ്പോള്‍ അത്ഭുതം തോന്നുന്നു.

ഈ പ്രായത്തില്‍ ഇത്രയും ആശയങ്ങള്‍ പറയുന്നല്ലോ എന്ന് തോന്നിന്നി പോകുകയാണ്. ഭരതിയാര്‍ വീണ്ടും ജനിച്ച് വന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. ഒരുകാലത്ത് ഭരതിയാര്‍ക്ക് ഉണ്ടായിരുന്ന സ്ഥാനത്തിന് അടുത്തേക്ക് വേടന്‍ വരുന്നു. നിലവില്‍ വേടനെതിരെ വിവാദങ്ങള്‍ നടക്കുന്നുണ്ട്.

എന്നിരുന്നാലും അവിടുത്തെ സര്‍ക്കാരിന് അദ്ദേഹത്തോട് താല്‍പര്യമുണ്ട്. കേസുകളില്‍ നിന്നും തിരിച്ചുവരും എന്ന് ഞാന്‍ വിശ്വസിക്കുന്നു. കേരളം വേടന്റെ വരികള്‍ക്ക് അടിമപ്പെട്ടിരിക്കുകയാണ്. അതേ കരുത്തോടെ വേടന്‍ നിലനില്‍ക്കും. എതിര്‍പ്പുകള്‍ വന്നാലാണ് ഒരാള്‍ മുന്നോട്ട് വരിക എന്നാണ് നിര്‍മ്മാതാവിന്റെ വാക്കുകള്‍.

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി