'മീഷോയില്‍ നിന്നും വാങ്ങിയ അക്വാമാന്‍'; പിടിവള്ളി കിട്ടാതെ സൂര്യ, കേരളത്തില്‍ തണുപ്പന്‍ പ്രതികരണം!

സൂര്യയുടെ കം ബാക്ക് ചിത്രമെന്ന പേരില്‍ ‘റെട്രോ’ ആരാധകര്‍ ആഘോഷിക്കുമ്പോള്‍ സിനിമയ്ക്ക് കേരളത്തില്‍ അടക്കം തണുപ്പന്‍ പ്രതികരണം. നടന്റെ ആരാധകരെ പൂര്‍ണമായും തൃപ്തിപ്പെടുന്ന തരത്തിലുള്ള മേക്കിങ് ആണ് സിനിമയുടേത്. തമിഴ്‌നാട്ടില്‍ വന്‍ സ്വീകരണം ലഭിക്കുമ്പോഴും നെഗറ്റീവ് കമന്റുകളും സോഷ്യല്‍ മീഡിയയില്‍ ഉയരുകയാണ്.

‘കങ്കുവ’യുടെ ദയനീയ പരാജയത്തിന് ശേഷം തിയേറ്ററുകളിലെത്തിയ സൂര്യ ചിത്രമാണ് റെട്രോ. പ്രണയവും പ്രതികാരവുമൊക്കെ നിറഞ്ഞ സിനിമ 1990കളിലെ കഥയാണ് പറയുന്നത്. 168 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം. സൂര്യയുടെ മികച്ച പ്രകടനമുണ്ടെങ്കിലും തിരക്കഥ നിരാശപ്പെടുത്തി എന്ന് അഭിപ്രായപ്പെടുന്നത്.

തിയേറ്ററില്‍ നിന്നും പകര്‍ത്തിയ ചിത്രത്തിലെ ഒരു സീന്‍ പങ്കുവച്ച് ‘അക്വാമാന്‍ മീഷോയില്‍ നിന്നും വാങ്ങിയത്’ എന്നാണ് ഒരു പ്രേക്ഷകന്‍ എക്‌സില്‍ കുറിച്ച കമന്റ്. ‘ഉറക്കഗുളിക വേറെ ഒന്നും പറയാനില്ല’ എന്നാണ് ഒരു പ്രേക്ഷകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

”ഗംഭീര തുടക്കം.. സൂര്യ കഥാപാത്രം ഡെവലപ് ചെയ്ത രീതി ഒക്കെ കിടു ആയിരുന്നു.. ആദ്യ പകുതിയില്‍ വരുന്ന കനിമ സോങ് ഉം ഒപ്പം വരുന്ന ആക്ഷനും ഡയലോഗ് ഉം എല്ലാം ചേര്‍ന്നു ഒരു 20 മിനിറ്റ് സിങ്കിള്‍ ഷോട്ട് ഒക്കെ ഹെവി ആയിരുന്നു.. ആദ്യപകുതി നന്നായി ഇഷ്ടപെട്ടു.. രണ്ടാം പകുതി തുടക്കവും കൊള്ളാം.. പിന്നെ പിന്നെ റെട്രോ മാറി നമ്മള്‍ കാണുന്നതു ജിഗര്‍തണ്ട 3 ആണോ എന്നുവരെ തോന്നിപ്പോയി.. ഈ കഥ ആയിരുന്നെങ്കില്‍ ആ പേരില്‍ ഇറക്കാമായിരുന്നു.. അവസാനം ഒക്കെ എന്താണ് കാണിച്ചു വെച്ചേക്കുന്നത്.. നല്ലൊരു ആദ്യപകുതിയും കയ്യീന്ന് പോയ രണ്ടാം പകുതിയും.. സൂര്യയുടെ എഫോര്‍ട്ട് വെറുതെ ആയിപ്പോയി..” എന്നാണ് ഫറെയ്‌സ്ബുക്കില്‍ എത്തിയ മറ്റൊരു പ്രതികരണം.

”ആദ്യ പകുതി തന്നെ ഒരു ശരാശരി ലെവല്‍ ആയിരുന്നു. രണ്ടാം പകുതിയില്‍ എന്തേലും കാണുമെന്ന് പ്രതീക്ഷിച്ചപ്പോള്‍ അത് അതിനേക്കാള്‍ വധം” എന്നിങ്ങനെയുള്ള കമന്റുകളും എത്തുന്നുണ്ട്. അതേസമയം, ചിത്രത്തില്‍ പൂജ ഹെഗ്‌ഡെ ആണ് നായികയായത്. മലയാളി താരങ്ങളായ ജോജു ജോര്‍ജ്, ജയറാം, കരുണാകരന്‍ എന്നിവരും ചിത്രത്തിലുണ്ട്.

ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് സന്തോഷ് നാരായണനാണ്. സൂര്യയുടെ 2ഡി എന്റര്‍ടൈന്‍മെന്റ്സും കാര്‍ത്തിക്ക് സുബ്ബരാജിന്റെ സ്റ്റോണ്‍ ബെഞ്ച് ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. ജ്യോതികയും സൂര്യയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസേര്‍സ് രാജ് ശേഖര്‍ കര്‍പ്പൂരസുന്ദരപാണ്ട്യനും കാര്‍ത്തികേയന്‍ സന്താനവുമാണ്.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി

'എല്ലാ കാര്യങ്ങളും കലങ്ങി തെളിയട്ടെ, ഇനി പ്രതികരിക്കാനില്ല... എല്ലാവരോടും സ്നേഹം മാത്രം'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ എം ബാദുഷ