അന്ന് പൃഥ്വിരാജിന്റെ ഇടി കൊണ്ടു, ഇന്ന് 'കോള്‍ഡ് കേസി'ല്‍ പൃഥ്വിരാജിന് എതിരെ എത്തി; 'സത്യം' സിനിമയിലെ ഓര്‍മ്മകള്‍ പങ്കുവച്ച് ശ്രീകാന്ത് കെ. വിജയന്‍

പൃഥ്വിരാജിന്റെ ആദ്യ ആക്ഷന്‍ ചിത്രമായ ‘സത്യം’ പുറത്തുവന്നിട്ട് ഇന്നേക്ക് 17 വര്‍ഷം ആകുന്നു. പൃഥ്വിരാജ്, പ്രിയാമണി ഇരുവരുടെയും തുടക്കകാലത്തെ മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ‘സത്യം’. പിന്നീടുള്ള അവരുടെ വളര്‍ച്ചക്ക് ഈ ചിത്രം അവരെ സഹായിച്ചിട്ടുണ്ട്. സത്യം സിനിമയില്‍ തന്റെ അരങ്ങേറ്റം കുറിച്ച മറ്റൊരു നടനാണ് ‘കോള്‍ഡ് കേസ്’ സിനിമയില്‍ പൃഥ്വിരാജിന് എതിരെ പ്രധാന വേഷത്തില്‍ എത്തിയ ശ്രീകാന്ത് കെ. വിജയന്‍.

തന്റെ സിനിമയിലേക്കുള്ള ആദ്യ ചുവട് സത്യം എന്ന ചിത്രത്തില്‍ ആയത് ഇന്ന് വളരെ കൗതുകം തോന്നിക്കുന്ന ഒരു കാര്യമാണ്. ചെറിയ ഒരു വേഷം ആണെങ്കിലും അന്ന് അഭിനയിക്കാന്‍ അവസരം ചോദിച്ചു വന്ന ശ്രീകാന്തിന് വന്നു പെട്ടത് പൃഥ്വിരാജിന്റെ കയ്യില്‍ നിന്നും ഇടി കൊള്ളുന്ന സീന്‍ ആണ്. ചൂടന്‍ ആയൊരു പോലീസ് കഥാപാത്രം ആണ് സിനിമയില്‍ പൃഥ്വിരാജിന്റേത്.

അഭിനയിക്കാന്‍ വേറെ ആള്‍ ഉണ്ടായിട്ടു കൂടി അന്ന് സംവിധായകന്‍ വിനയന് ശ്രീകാന്തിന്റെ അഭിനയം തൃപ്തിപ്പെട്ടത് കൊണ്ട് അവസരം കൊടുത്തു. അന്ന് അതിലെ പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ആയിരുന്ന ആന്റോ ജോസഫ് ആണ് ശ്രീകാന്തിന് ആദ്യമായി താന്‍ അഭിനയിച്ചതിന്റെ ചെക്ക് കൈമാറുന്നത്. ഇന്ന് അതേ ആന്റോ ജോസഫിന്റെ നിര്‍മ്മാണത്തില്‍ ഒരുക്കിയ പൃഥ്വിരാജ് തന്നെ നായകന്‍ ആയി വരുന്ന ചിത്രത്തില്‍ ശ്രീകാന്ത് പ്രത്യക്ഷപ്പെടുന്നു.

സത്യം പുറത്തിറങ്ങിയിട്ട് ഇന്ന് 17 വര്‍ഷം പിന്നിടുമ്പോള്‍, ഈ തിരിച്ചു വരവിന് അത്രയും കാലത്തെ പരിശ്രമം തന്നെ ശ്രീകാന്ത് ചെയ്തിട്ടുണ്ട്. സത്യത്തിനു ശേഷം ശ്രീകാന്ത് ക്യാമറക്ക് പിന്നില്‍ ഒരുപാട് കാലം പ്രവര്‍ത്തിച്ചു. അതിന് ശേഷം ഒരുപാട് ഹ്രസ്വചിത്രങ്ങളിലും വൈറല്‍ ആയ പരസ്യങ്ങളിലും ഒക്കെ അഭിനയിച്ചിരുന്നു. എന്നാല്‍ ഒരു സിനിമ നടന്‍ എന്ന നിലയില്‍ പ്രധാനപ്പെട്ട വേഷത്തില്‍ ആദ്യമായി വരുന്നത് 2018-ല്‍ നാഷണല്‍ അവാര്‍ഡ് ലഭിച്ച ‘ആളൊരുക്കം’ എന്ന ചിത്രത്തിലായിരുന്നു.

നടന്‍ ഇന്ദ്രന്‍സിന് സംസ്ഥാന അവാര്‍ഡ് ലഭിച്ച ഈ സിനിമക്ക് ഒരുപാട് പ്രശംസ അന്ന് ലഭിച്ചിരുന്നു. താന്‍ ആദ്യമായി അഭിനയിച്ച ഈ ചിത്രത്തില്‍ തന്നെ മികച്ച പുതുമുഖ നടനുള്ള അവാര്‍ഡ് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്‌സില്‍ ശ്രീകാന്തിന് ലഭിച്ചു. ഇന്ന് കോള്‍ഡ് കേസ് എന്ന ചിത്രം പ്രേക്ഷക ശ്രദ്ധ നേടുമ്പോള്‍ ശ്രീകാന്തിന് കൈനിറയെ അവസരങ്ങള്‍ ആണ് എത്തിച്ചേരുന്നത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം