'യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ കണ്ണുകള്‍ നിറഞ്ഞൊഴുകി, മനസ്സിന്റെ വിങ്ങല്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല'

മലയാള സിനിമയില്‍ ഒരുപിടി മികച്ച ഗാനങ്ങള്‍ സമ്മാനിച്ചവരാണ് എം.കെ അര്‍ജുനനും ശ്രീകുമാരന്‍ തമ്പിയും. ഇവരുടെ ഗാനങ്ങള്‍ ഇന്നും മലയാളികള്‍ക്ക് പ്രിയമുള്ളതാണ്. അര്‍ജുനന്‍ മാസ്റ്ററെ സന്ദര്‍ശിച്ചതിന്റെ സന്തോഷം പങ്കുവച്ച് ശ്രീകുമാരന്‍ തമ്പി ഫെയ്സ്ബുക്കില്‍ പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുന്നത്.

അര്‍ജുനന്‍ മാസ്റ്ററുടെ കുടുംബത്തോടൊപ്പം സമയം ചിലവഴിച്ചതും യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ തന്റെ മനസ്സ് വല്ലാതെ വേദനിച്ചുവെന്നും ശ്രീകുമാരന്‍ തമ്പി ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റ്:

ഇന്നലെ അര്‍ജ്ജുനന്‍ മാസ്റ്ററെ കണ്ടു. അദ്ദേഹത്തിന് നല്ല സുഖമില്ലാതിരിക്കയാണ്. നെടുമ്പാശ്ശേരിയില്‍ നിന്ന് നേരേ പള്ളുരുത്തിയിലെ പാര്‍വ്വതി മന്ദിരത്തിലേക്ക്. മൂന്നു മണിക്കൂര്‍ അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം ചെലവാക്കി. മാസ്റ്ററുടെ രണ്ടാമത്തെ മകള്‍ കലയുടെ പുത്രി കാവ്യ നന്നായി പാടും; നൃത്തം ചെയ്യും. രണ്ടും ആസ്വദിച്ചു. യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ മാസ്റ്ററുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി എന്റെ മനസ്സിന്റെ വിങ്ങല്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല. ഞങ്ങള്‍ ചേര്‍ന്നൊരുക്കിയ പാട്ട് വീണ്ടും വീണ്ടും ഓര്‍മ്മിച്ചു പോകുന്നു .

ഹൃദയത്തിനൊരു വാതില്‍
സ്മരണ തന്‍ മണിവാതില്‍
തുറന്നു കിടന്നാലും ദു:ഖം
അടഞ്ഞു കിടന്നാലും ദു:ഖം

Latest Stories

ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഒരു കോര്‍പ്പറേഷന്‍ സ്വന്തമാക്കി എന്‍ഡിഎ; നന്ദി തിരുവനന്തപുരമെന്ന് നരേന്ദ്ര മോദിയുടെ സന്ദേശം

'പാർട്ടിയേക്കാൾ വലുതാണെന്ന ഭാവം, അധികാരപരമായി തന്നേക്കാൾ താഴ്ന്നവരോടുള്ള പുച്ഛം'; മേയർ ആര്യ രാജേന്ദ്രനെ വിമർശിച്ച് ഗായത്രി ബാബു

‘സര്‍ക്കാരിനെതിരായ വിധിയെഴുത്ത്, മിഷൻ 2025 ആക്ഷൻ പ്ലാൻ ശക്തിപ്പെടുത്തിയതിന്റെ ഫലം'; കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദിയെന്ന് സണ്ണി ജോസഫ്

'ഈ വിജയത്തിന് കാരണം ടീം യുഡിഎഫ്, സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച കുറ്റപത്രം ജനങ്ങൾ സ്വീകരിച്ചു'; എൽഡിഎഫിന്റെ പരാജയത്തിന്റെ കാരണം സർക്കാരിനെ ജനങ്ങൾ വെറുക്കുന്നതാണെന്ന് വി ഡി സതീശൻ

'ജനം പ്രബുദ്ധരാണ്... എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് കേൾക്കുക തന്നെ ചെയ്യും, കാണേണ്ടത് കാണുക തന്നെ ചെയ്യും'; രാഹുൽ മാങ്കൂട്ടത്തിൽ

നാലില്‍ രണ്ട് പഞ്ചായത്ത് കയ്യില്‍ നിന്ന് പോയി, ഒരെണ്ണം പിടിച്ചെടുത്തു; ട്വന്റി ട്വന്റിയുടെ ശൗര്യം എറണാകുളത്ത് ഏറ്റില്ല

'ജനാധിപത്യം ആണ്, ജനങ്ങളാണ് വിജയ ശില്പികൾ...അത്യധികം അനിവാര്യമായ മാറ്റം തിരഞ്ഞെടുത്ത വോട്ടർമാർക്കും വിജയിച്ച സ്ഥാനാർഥികൾക്കും ആശംസകൾ'; രമേശ് പിഷാരടി

'പെൻഷനെല്ലാം വാങ്ങി ശാപ്പാട് കഴിച്ചു, ജനങ്ങൾ ആനുകൂല്യങ്ങൾ കൈപറ്റി പണിതന്നു; വോട്ടർമാരെ അപമാനിച്ച് എം എം മണി

'ജനങ്ങൾക്ക് വേണ്ടി ചെയ്യാൻ കഴിയുന്ന പരമാവധി കാര്യങ്ങൾ ചെയ്യാൻ ശ്രമിച്ചു, എന്തുകൊണ്ടാണ് ഇത്തരമൊരു വിധി എന്ന് പരിശോധിക്കും'; തിരുത്താനുള്ളത് ശ്രമിക്കുമെന്ന് ടി പി രാമകൃഷ്ണൻ

യുഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി, കവടിയാറിൽ കെ എസ് ശബരീനാഥന് വിജയം; ശാസ്തമംഗലത്ത് ആര്‍ ശ്രീലേഖയും ജയിച്ചു