ദയവായി ഉപദ്രവിക്കരൂതേ, എന്റെ മാനസിക നില തെറ്റിയാല്‍ ആര്‍ക്കാണ് ഉത്തരവാദിത്വം; നിരന്തരം ആ ബച്ചന്‍ ചിത്രം; ചാനലിന് പ്രേക്ഷകന്റെ കത്ത്

ടെലിവിഷനില്‍ തങ്ങളുടെ പ്രിയതാരങ്ങളുടെ സിനിമകള്‍ കാണാന്‍ ആരാധകര്‍ ധാരാളമുണ്ട്. എന്നാല്‍ ഓരേ സിനിമ തന്നെ തുടര്‍ച്ചയായി കാണേണ്ടി വന്നാലോ. ഈ അവസ്ഥയിലായ ഒരു ആരാധകന്റെ ആശങ്കയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

ഒരേ സിനിമ തന്നെ എല്ലാ ആഴ്ചയും കാണേണ്ടി വരുന്ന ഗതികേടില്‍ സഹികെട്ട് ചാനല്‍ അധികൃതര്‍ക്ക് അദ്ദേഹം അല്‍പ്പം ദീര്‍ഘമായ ഒരു കത്ത് തന്നെ അയച്ചു. വിമര്‍ശനം നേരിടുന്നത് അമിതാഭ് ബച്ചന്റെ ‘സൂര്യവംശ’മാണ്. 1999ല്‍ പുറത്തിറക്കിയ ചിത്രം എല്ലാ ഞായറാഴ്ചയും നിരന്തരം കാണിക്കുകയായിരുന്നു ചാനല്‍.

ആരാധകന്റെ കത്ത്
‘നിങ്ങളുടെ ചാനല്‍ കാരണം, എനിക്കും എന്റെ കുടുംബത്തിനും ഇപ്പോള്‍ ഹീരാ താക്കൂറിനെയും (സിനിമയില്‍ ബിഗ് ബി അവതരിപ്പിച്ച കഥാപാത്രം) അദ്ദേഹത്തിന്റെ കുടുംബത്തെയും (രാധ, ഗൗരി) ഞങ്ങളുടെ സ്വന്തം ബന്ധുക്കളെ പോലെ അറിയാം.

ഞങ്ങള്‍ക്ക് എല്ലാ ഡയലോഗുകളും മനഃപാഠമാണ്. നിങ്ങള്‍ (ചാനല്‍) ഈ ചിത്രം ഇനിയും എത്ര തവണ സംപ്രേഷണം ചെയ്യുമെന്ന് ഞാന്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ ചിത്രം സ്ഥിരമായി കാണിക്കുന്നത് എന്റെ മാനസിക നിലയെയും വിവേകത്തെയും ബാധിച്ചാല്‍ ആര് ഉത്തരവാദിത്തമേറ്റെടുക്കും? മുന്‍ഗണനാക്രമത്തില്‍ എന്റെ പരാതി പരിഹരിക്കാന്‍ ഞാന്‍ താഴ്മയോടെ അഭ്യര്‍ത്ഥിക്കുന്നു’

Latest Stories

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍