ത്രില്ലര്‍ പ്രതീക്ഷിക്കണ്ട വരുന്നത് പ്രണയകഥ; 72-ാം വയസില്‍ സംവിധായകനായി എസ്.എന്‍ സ്വാമി, നായകന്‍ ധ്യാന്‍

72-ാം വയസില്‍ സംവിധായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങി എസ്.എന്‍ സ്വാമി. മലയാളത്തിന് മികച്ച ത്രില്ലര്‍ സിനിമകള്‍ സമ്മാനിച്ച തിരക്കഥാകൃത്താണ് എസ്.എന്‍ സ്വാമി. എന്നാല്‍ പ്രേക്ഷകര്‍ ഇനി ത്രില്ലര്‍ പ്രതീക്ഷിക്കണ്ട എന്നാണ് എസ്.എന്‍ സ്വാമിയുടെ അറിയിപ്പ്.

തമിഴ് ബ്രാഹ്‌മണ പശ്ചാത്തലത്തിലൊരുങ്ങുന്ന പ്രണയകഥയാണ് എസ്.എന്‍ സ്വാമി സംവിധാനം ചെയ്യാനൊരുങ്ങുന്നത്. ധ്യാന്‍ ശ്രീനിവാസനാണ് നായകന്‍. സിനിമയുടെ പൂജ വിഷു ദിവസം കൊച്ചിയില്‍ നടക്കും. ചിത്രത്തിന്റെ രചനയും സ്വാമിയുടേതാണ്.

പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്റെ നിര്‍മ്മാണം പി രാജേന്ദ്ര പ്രസാദാണ്. തിരുച്ചെന്തിരൂര്‍ പോലുള്ള തമിഴ് ഗ്രാമങ്ങളില്‍ ലൊക്കേഷന്‍ തിരക്കിലായതിനാല്‍ സിനിമയെ കുറിച്ചെല്ലാം വിശദമായി ലോഞ്ചിംഗ് ചടങ്ങില്‍ പറയാമെന്നാണ് സ്വാമിയുടെ പ്രതികരണം.

മകന്‍ ശിവറാമാണ് ചിത്രത്തിന്റെ സഹസംവിധായകന്‍. ഷാജി കൈലാസ്, കെ മധു, എ കെ സാജന്‍ തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചയാളാണ് ശിവറാം. 1980-ല്‍ പുറത്തിറങ്ങിയ ‘ചക്കരയുമ്മ’ എന്ന സിനിമയിലൂടെ തിരക്കഥാകൃത്തായാണ് എസ്.എന്‍ സ്വാമി മലയാള സിനിമയിലെത്തുന്നത്.

പിന്നീട് ത്രില്ലര്‍ സിനിമകളിലൂടെ ജനപ്രീതി നേടി. ‘ഒരു സിബിഐ ഡയറിക്കുറിപ്പ്’, ‘ഇരുപതാം നൂറ്റാണ്ട്’ തുടങ്ങി അമ്പതോളം സിനിമകള്‍ക്ക് സ്വാമി തിരക്കഥയെഴുതിയിട്ടുണ്ട്. സിബിഐ സീരിസിലെ ചിത്രങ്ങളെല്ലാം സ്വാമിയുടെ തിരക്കഥയാണ്. എന്നാല്‍ അവസാനം എത്തിയ ‘സിബിഐ 5’ ശ്രദ്ധ നേടിയിരുന്നില്ല.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക