'മകള്‍ ഡ്രഗ് അഡിക്ട്' ആണെന്ന് പറഞ്ഞത് മറന്ന് മാപ്പ് നല്‍കാമെന്ന് രഹസ്യമായി ചിന്തിച്ചിരുന്നു, പക്ഷെ..: സിന്ധു കൃഷ്ണ

‘നാന്‍സി റാണി’ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിലുള്ള നടി അഹാന കൃഷ്ണയുടെ പ്രതികരണം കഴിഞ്ഞ ദിവസം ചര്‍ച്ചയായിരുന്നു. അന്തരിച്ച ചിത്രത്തിന്റെ സംവിധായകന്‍ ജോസഫ് മനു ജെയിംസും അദ്ദേഹത്തിന്റെ ഭാര്യ നൈനയും തികച്ചു അണ്‍പ്രൊഫഷണല്‍ ആയാണ് തന്നോട് പെരുമാറിയത് എന്നായിരുന്നു അഹാന പങ്കുവച്ച നീണ്ട കുറിപ്പില്‍ പറഞ്ഞത്.

സംവിധായകനും അസിസ്റ്റന്റ്മാരും സെറ്റില്‍ കൂട്ടമായി ഇരുന്ന് മദ്യപിക്കും, തന്റെ കഥാപാത്രത്തിനായി മറ്റൊരാളെ കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചു എന്നതടക്കം നിരവധി ആരോപണങ്ങളാണ് അഹാന വ്യക്തമാക്കിയത്. മാത്രമല്ല തന്റെ അമ്മയോട് ‘മകള്‍ ഒരു ഡ്രഗ് അഡിക്ട്’ ആണെന്ന് നൈന വിളിച്ച് പറഞ്ഞതായും അഹാന പറഞ്ഞിരുന്നു. അഹാനയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയുടെ അമ്മ സിന്ധു കൃഷ്ണ ഇപ്പോള്‍.

ഈ വിഷയത്തില്‍ നേരത്തെ എന്തുകൊണ്ടാണ് താന്‍ പ്രതികരിക്കാതിരുന്നത് എന്ന് പറഞ്ഞു കൊണ്ടാണ് സിന്ധു കൃഷ്ണ എത്തിയിരിക്കുന്നത്. അവര്‍ക്ക് മാപ്പ് നല്‍കാനായിരുന്നു തീരുമാനിച്ചിരുന്നത് എന്നാണ് സിന്ധു പറയുന്നത്. അഹാന പങ്കുവച്ച കുറിപ്പ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കി കൊണ്ടാണ് സിന്ധുവിന്റെ പ്രതികരണം.

”അവര്‍ക്ക് മാപ്പു നല്‍കി നിശ്ശബ്ദരായിരിക്കാം എന്ന് രഹസ്യമായെങ്കിലും ഞാന്‍ ചിന്തിച്ചിരുന്നു. എന്നാല്‍, അങ്ങനെ ചെയ്യാന്‍ അവര്‍ ഒരവസരം നല്‍കിയില്ല. ഒടുവില്‍ പ്രശ്‌നങ്ങള്‍ പുറത്തു കൊണ്ടു വരാന്‍ ഞങ്ങള്‍ തീരുമാനിച്ചു” എന്നാണ് സിന്ധു കൃഷ്ണ കുറിച്ചിരിക്കുന്നത്. അതേസമയം, സംവിധായകന്‍ ജോസഫ് മനു ജെയിംസിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ ചിത്രം ഈ വര്‍ഷം റിലീസ് ചെയ്യാനിരിക്കെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്.

ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ അഹാന പ്രമോഷന് പരിപാടികള്‍ക്ക് എത്താതിരുന്നതിനെ നൈന പ്രസ് മീറ്റില്‍ വിമര്‍ശിക്കുകയായിരുന്നു. മൂന്ന് വര്‍ഷം മുമ്പ് തന്റെ ഭര്‍ത്താവുമായി അഹാനയ്ക്ക് പ്രശ്‌നമുണ്ടായിരുന്നു. എന്നാല്‍ മാനുഷിക പരിഗണന വച്ചെങ്കിലും നടിക്ക് പ്രമോഷന് പങ്കെടുക്കാമായിരുന്നു എന്നായിരുന്നു നൈന പറഞ്ഞത്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം