'ആന്റി റോള്‍ ഡബ്ബാ റോളിനേക്കാള്‍ നല്ലതാണ്', ആ നടിയുടെ വാക്കുകള്‍ വേദനിപ്പിച്ചു..; ജ്യോതികയുടെ പേരെടുത്ത് പറയാതെ വിമര്‍ശിച്ച് സിമ്രാന്‍, ചര്‍ച്ചയാകുന്നു

സഹപ്രവര്‍ത്തകയില്‍ നിന്നും നേരിട്ട ദുരനുഭവത്തെ കുറിച്ച് പറഞ്ഞ നടി സിമ്രാന്റെ വാക്കുകള്‍ ചര്‍ച്ചയാകുന്നു. ഒരു സിനിമയിലെ പ്രകടനത്തെ അഭിനന്ദിച്ച താന്‍ ആ റോളില്‍ താങ്കളെ പ്രതീക്ഷിച്ചിരുന്നില്ല എന്ന് പറഞ്ഞ് മെസേജ് അയച്ചു. എന്നാല്‍ അവര്‍ പറഞ്ഞ മറുപടി ആന്റി റോള്‍ ചെയ്യുന്നതിനെക്കാള്‍ ഭേദമാണിത് എന്നായിരുന്നു. അത് തന്നെ വേദനിപ്പിച്ചു എന്നാണ് സിമ്രാന്‍ പറയുന്നത്. ഒരു അവാര്‍ഡ് ഫങ്ഷനിടെയാണ് സിമ്രാന്‍ സംസാരിച്ചത്.

നടി ജ്യോതികയെ കുറിച്ചാണ് സിമ്രാന്റെ വാക്കുകള്‍ എന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ”ഒരു പ്രസ്‌കതിയും ഇല്ലാത്ത ‘ഡബ്ബാ’ റോളുകള്‍ ചെയ്യുന്നതിലും നല്ലതാണ് ആന്റി റോള്‍ ചെയ്യുന്നത്” എന്ന് സിമ്രാന്‍ പറഞ്ഞതാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. ജ്യോതിക അടുത്തിടെ അഭിനയിച്ച ‘ഡബ്ബാ കാര്‍ട്ടല്‍’ എന്ന ഹിന്ദി സീരീസ് ഉദ്ദേശിച്ചാണ് സിമ്രാന്‍ സംസാരിച്ചത് എന്നാണ് ചര്‍ച്ചകള്‍.

സിമ്രാന്റെ വാക്കുകള്‍:

30 വര്‍ഷമായി സിനിമ മേഖലയില്‍ എത്തിപ്പെട്ടിട്ട്. അതിന് ദൈവത്തിന് നന്ദി. കഴിഞ്ഞ ദിവസം ഒരു സംഭവമുണ്ടായി, ഒരു സഹപ്രവര്‍ത്തകയ്ക്ക് ഞാന്‍ ഒരു സന്ദേശം അയച്ചു. അവര്‍ അഭിനയിച്ച ഒരു സിനിമയെ കുറിച്ചായിരുന്നു അത്. ആ റോളില്‍ താങ്കളെ പ്രതീക്ഷിച്ചില്ല എന്നു പറഞ്ഞപ്പോള്‍ അവര്‍ തന്ന മറുപടി വളരെ മോശമായിരുന്നു. അത് ഞാന്‍ പ്രതീക്ഷിച്ചില്ല.

ഒരു പ്രസ്‌കതിയും ഇല്ലാത്ത ‘ഡബ്ബാ’ റോളുകള്‍ ചെയ്യുന്നതിലും അഭിനയിക്കാതിരിക്കുന്നതിലും എത്രയോ നല്ലതാണ് അര്‍ഥവത്തായ ആന്റി റോളോ 25 വയസ്സുള്ള ഒരാളുടെ അമ്മയായോ അഭിനയിക്കുന്നത്. ചെയ്യുന്ന കാര്യങ്ങള്‍ ആത്മവിശ്വാസത്തോടെ ചെയ്യുക. രണ്ട്-മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഞാന്‍ നേരത്തെ പറഞ്ഞ മെസേജിന്റെ കാര്യമുണ്ടായത്. അത് എന്നെ ഒരുപാട് വേദനിപ്പിച്ചു.

ഞാനത് അര്‍ഹിക്കുന്നേയില്ല. കാരണം ഞാനിന്ന് എന്തെങ്കിലുമായിട്ടുണ്ടെങ്കില്‍ അത് ഞാന്‍ ഒറ്റയ്ക്ക് നേടിയെടുത്തതാണ്. അതിപ്പോള്‍ ആന്റി റോളായാലും അമ്മ റോളായാലും അല്ലെങ്കില്‍ മറ്റെന്തെങ്കിലും റോള്‍. ആ റോളിന്റെ പേര് ഞാനിവിടെ പറയാന്‍ താല്‍പര്യപ്പെടുന്നില്ല. അത് എന്റെ തീരുമാനമാണ്. അത് എനിക്ക് നല്ല പേരാണ് ഈ മേഖലയില്‍ നേടിത്തന്നത്. നമുക്ക് നമ്മുടേതായ അഭിപ്രായസ്വാതന്ത്ര്യമുണ്ട്.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി