രജനിയുടെ മരുമകനാവണം എന്ന് ചിമ്പുവിന് ആഗ്രഹം ഉണ്ടായിരുന്നു, അതായിരിക്കാം ധനുഷിനോടുള്ള ദേഷ്യത്തിന് പിന്നില്‍; ചെയ്യാര്‍ ബാലു

ചിമ്പു – ധനുഷ് തര്‍ക്കം തമിഴകത്തെ പരസ്യമായ രഹസ്യമാണ്. ധാരാളം വാദപ്രതിവാദങ്ങള്‍ ഇരുവര്‍ക്കുമിടയില്‍ നടന്നിട്ടുണ്ട്. ഇപ്പോഴിതാ ധനുഷ്-ചിമ്പു തര്‍ക്കത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സിനിമാപ്രവര്‍ത്തകന്‍ ചെയ്യാര്‍ ബാലു. ആഗയം എന്ന തമിഴ് യൂട്യൂബ് ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കരിയര്‍ സംബന്ധിച്ചുള്ള മത്സരത്തിന് പുറമെ വ്യക്തിപരമായ കാരണങ്ങളും ഈ തര്‍ക്കത്തിന് കാരണമായെന്നാണ് ഇദ്ദേഹം പറയുന്നത്. ധനുഷിന്റെ മുന്‍ ഭാര്യ ഐശ്വര്യയുമായി പഠന കാലം മുതലുള്ള സൗഹൃദം ചിമ്പുവിനുണ്ട്. ഐശ്വര്യയെ വിവാഹം കഴിക്കാന്‍ ചിമ്പു ആഗ്രഹിച്ചിരുന്നതായി ബാലു പറഞ്ഞു.

ധനുഷ് രജനിയുടെ മരുമകന്‍ ആയി. അത് ദേഷ്യത്തിന് കാരണമായി. ഒരു ഘട്ടത്തില്‍ ചിമ്പുവിന്റെ കരിയര്‍ വല്ലാതെ ഇടിഞ്ഞു. ആ സമയത്ത് ധനുഷ് നിരവധി സിനിമകള്‍ ചെയ്ത് സജീവമായി. ചിമ്പുവിന് ഇനി തിരിച്ചു വരവില്ല എന്ന് പലരും വിമര്‍ശിച്ചു. അതിന് പിന്നാലെയാണ് നടന്‍ തിരിച്ചുവരുന്നതും ട്വിറ്റര്‍ ബയോയില്‍ അസുരന്‍ ആക്ടര്‍ എന്നെഴുതുകയും ചെയ്‌തെന്ന് ചെയ്യാര്‍ ബാല പറയുന്നു.

തിരുച്ചിത്രമ്പലം ആണ് അടുത്ത കാലത്തിറങ്ങിയ ധനുഷിന്റെ ഹിറ്റ് സിനിമ. കഴിഞ്ഞ വര്‍ഷം ആദ്യമായിരുന്നു ധനുഷും ഐശ്വര്യ രജിനികാന്തും വേര്‍പിരിഞ്ഞത്. 18 വര്‍ഷം നീണ്ട വിവാഹ ബന്ധമാണ് ഇരുവരും വേര്‍പിരിഞ്ഞത്.

രണ്ട് പേരെയും വീണ്ടും ഒരുമിപ്പിക്കാന്‍ രജനികാന്തും കുടുംബവും ശ്രമിച്ചെങ്കിലും നടന്നില്ല. 2004 നവംബറിലാണ് ധനുഷും ഐശ്വര്യ രജിനികാന്തും വിവാഹം കഴിക്കുന്നത്. ഇരുവരുടെയും കുടുംബങ്ങള്‍ മുമ്പ് തന്നെ അടുത്ത സൗഹൃദത്തിലായിരുന്നു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക