മികച്ച നടൻ ആരാവും? മത്സരരം​ഗത്ത് മമ്മൂട്ടിയും ദുൽഖറും, നോമിനേഷൻ ലിസ്റ്റിലുളള മറ്റ് സൂപ്പർതാരങ്ങൾ ഇവർ

സൈമ അവാർഡ്സ് 2025ലെ മികച്ച നടനുളള വിഭാഗത്തിൽ മമ്മൂട്ടിക്കൊപ്പം ദുൽഖർ സൽമാനും നോമിനേഷൻ. മമ്മൂട്ടി മലയാളത്തിലാണെങ്കിൽ ദുൽഖർ തെലുങ്കിലാണ് മികച്ച നടനാകാനുള്ള മത്സരത്തിനുളളത്. ഭ്രമയു​ഗം എന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിലെ പ്രകടനത്തിനാണ് മമ്മൂട്ടിയ്ക്ക് നോമിനേഷൻ. മമ്മൂക്കയ്ക്ക് ഒപ്പം ആസിഫ് അലി(കിഷ്കിന്ധാ കാണ്ഡം), ഫഹദ് ഫാസിൽ(ആവേശം), പൃഥ്വിരാജ് (ആടുജീവിതം), ടൊവിനോ തോമസ്(എആർഎം), ഉണ്ണി മുകുന്ദൻ(മാർക്കോ) എന്നിവരും സൈമ അവാർഡ്സിൽ മത്സരരംഗത്തുണ്ട്.

ലക്കി ഭാസ്കർ എന്ന തെലുങ്ക് ചിത്രത്തിലെ പ്രകടനത്തിനാണ് ദുൽഖറിന് നോമിനേഷൻ. തെലുങ്കിൽ വമ്പൻ താരങ്ങൾക്കൊപ്പമാണ് ദുൽഖർ മത്സരിക്കുന്നത്. അല്ലു അർജുൻ (പുഷ്പ 2), ജൂനിയൻ എൻടിആർ(ദേവര), നാനി(സരിപോതാ സനിവാരം), പ്രഭാസ് (കൽക്കി 2898 AD), തേജ സജ്ജ (ഹനുമാൻ) എന്നിവരാണ് ദുൽഖറിനൊപ്പം മികച്ച നടനുളള കാറ്റ​ഗറിയിൽ മത്സരിക്കുന്നത്.

മലയാളത്തിൽ നിന്നും മികച്ച നടിക്കുള്ള സൈമ അവാർഡിൽ ആറ് പേരാണ് മത്സരിക്കുന്നത്. പാർവതി തിരുവോത്ത് (ഉള്ളൊഴുക്ക്), ഉർവശി (ഉള്ളൊഴുക്ക്), സറിൻ ഷിഹാബ് (ആട്ടം), ജ്യോതിർമയി (ബൊ​ഗെയ്ൻവില്ല), മമിത ബൈജു (പ്രേമലു), നസ്രിയ ഫഹദ് (സൂക്ഷ്മദർശിനി) എന്നിവരാണ് ആ താരങ്ങൾ.

Latest Stories

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം

രാജിക്കത്ത് നൽകിയിട്ടും പുറത്താക്കിയത് എന്തിനെന്നറിയില്ല, ഓടിളക്കി വന്നവനല്ല, ജനാധിപത്യ വ്യവസ്ഥയിൽ തിരഞ്ഞെടുക്കപ്പെട്ടയാളാണ് ഞാൻ : കെ.ബി. ഗണേഷ് കുമാർ