നടി ശാന്തികൃഷ്ണയുടെ പിതാവ് അന്തരിച്ചു

നടി ശാന്തികൃഷ്ണയുടെ പിതാവ് ആര്‍. കൃഷ്ണന്‍ അന്തരിച്ചു. ഇന്ന് രാവിലെ 8.45-ന് ബംഗ്ലൂരുവിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 92 വയസായിരുന്നു. കിഡ്‌നി സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

കിഡ്‌നി സംബന്ധമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ്  ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കോവിഡ് ബാധിക്കുകയായിരുന്നു. ലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചില്ല, എന്നാല്‍ ആരോഗ്യനില വഷളാവുകയായിരുന്നു. ഇന്ന് രാവിലെ അച്ഛന്‍ പോയെന്നും ശാന്തികൃഷ്ണ മനോരമ ഓണ്‍ലൈനോടു വ്യക്തമാക്കി.

തമിഴ് സംവിധായകന്‍ സുരേഷ് കൃഷ്ണ ശാന്തിയുടെ സഹോദരനാണ്. ബംഗ്ലൂരുവില്‍ കുടുംബത്തോടൊപ്പമാണ് താമസം. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ചായിരിക്കും സംസ്‌കാരം.

തെന്നിന്ത്യന്‍ സിനിമാരംഗത്ത് ശ്രദ്ധേയായ താരമാണ് ശാന്തി കൃഷ്ണ. 1981-ല്‍ നിദ്ര എന്ന സിനിമയിലാണ് ആദ്യമായി വേഷമിട്ടത്. മലയാളത്തില്‍ ശ്രദ്ധേയയായ താരം തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. ഒരു രാത്രി ഒരു പകല്‍, ശ്യാമരാഗം എന്നിവയാണ് ചിത്രീകരണം നടക്കുന്ന ചിത്രങ്ങള്‍.

Latest Stories

കെ ടെറ്റില്‍ കൂടുതല്‍ ഇളവുകളുമായി വിദ്യാഭ്യാസ വകുപ്പ്; സ്ഥാനക്കയറ്റവും ബൈട്രാന്‍സ്ഫര്‍ നിയമനവും നല്‍കാം; രണ്ട് വര്‍ഷത്തിനകം കെ ടെറ്റ് യോഗ്യത നേടണമെന്ന് മാത്രം

6-സീറ്റ് ഇലക്‌ട്രിക് എംപിവിയുമായി കിയ; ഉടൻ ലോഞ്ച് ചെയ്യുമോ?

വികാരാധീനനായി വിതുമ്പി കെ സുധാകരന്‍; പഴയ പോരാട്ടങ്ങളേയും സഹപ്രവര്‍ത്തകരേയും ഓര്‍മ്മിപ്പിച്ച് പ്രസംഗം; മല്‍സരിക്കുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് സമ്മര്‍ദ്ദ നീക്കങ്ങള്‍ക്കിടയില്‍ പ്രതികരണം

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ