'ഇന്ത്യന്‍ 2'വില്‍ നെടുമുടി വേണുവും വിവേകും ഉണ്ടാകും; വിഎഫ്എക്‌സ് ചെയ്യാനൊരുങ്ങി ശങ്കര്‍

ശങ്കര്‍- കമല്‍ഹാസന്‍ കോമ്പോയില്‍ ഒരുങ്ങുന്ന ‘ഇന്ത്യന്‍ 2’വില്‍ അന്തരിച്ച താരങ്ങളായ നെടുമുടി വേണുവിന്റെയും വിവേകിന്റെയും ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തും. വിഎഫ്എക്‌സ് ഉപയോഗിച്ച് ഇരു താരങ്ങളുടെയും ഭാഗങ്ങള്‍ ഉള്‍പ്പെടുത്താനാണ് ശങ്കറിന്റെ തീരുമാനം എന്നാണ് റിപ്പോര്‍ട്ടുകള്‍.

2015ല്‍ ആണ് 1996ല്‍ പുറത്തിറങ്ങിയ ‘ഇന്ത്യന്‍’ സിനിമയ്ക്ക് സീക്വല്‍ ഒരുക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നത്. 2017ല്‍ അനൗണ്‍സ് ചെയ്ത സിനിമ 2018ല്‍ ആരംഭിക്കാനിരുന്നെങ്കിലും വൈകുകയായിരുന്നു. ഷൂട്ടിംഗിനിടെ ലൊക്കേഷനില്‍ ഉണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ മരിച്ചതും കോവിഡ് നിയന്ത്രണങ്ങളും സാമ്പത്തിക പ്രതിസന്ധിയെ സിനിമയെ ബാധിച്ചിരുന്നു.

ഇതോടെ നിരവധി തവണ ഷൂട്ടിംഗ് മുടങ്ങുകയായിരുന്നു. ഇതിനിടെ 2021ല്‍ വിവേകും നെടുമുടി വേണുവും അന്തരിച്ചു. 2021ല്‍ ആണ് ഏപ്രിലില്‍ ആണ് വിവേക് അന്തരിച്ചത്. 2021 ഒക്ടോബറിലാണ് നെടുമുടി വേണു അന്തരിച്ചത്. അന്തരിച്ച അഭിനേതാക്കളുടെ ബാക്കി ഭാഗങ്ങള്‍ വിഎഫ്എക്‌സ് ഉപയോഗിച്ച് ചെയ്യാനാണ് ശങ്കറിന്റെ തീരുമാനം.

കമല്‍ഹാസന് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിക്കൊടുത്ത ‘ഇന്ത്യന്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ‘ഇന്ത്യന്‍ 2’. കാജല്‍ അഗര്‍വാള്‍, സിദ്ധാര്‍ഥ്, സമുദ്രക്കനി, രാകുല്‍ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കര്‍, ബോബി സിന്‍ഹ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Latest Stories

'എപ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല, വൈഭവ് കുറെ പഠിക്കേണ്ടതുണ്ട്': റോബിൻ ഉത്തപ്പ

അമേരിക്കയുമായി ഒരു ചർച്ചയ്ക്കുമില്ല, യുദ്ധം അഞ്ച് വർഷത്തേക്ക് തുടരാനും തയ്യാർ; ട്രംപിനെ തള്ളി ഇറാൻ

'ഫാസ്റ്റ് ബോളർമാരിലെ ഉസ്മാൻ താരിഖാണ് ജസ്പ്രീത് ബുംറ'; പാകിസ്ഥാൻ സിലക്ടറിന്റെ വാക്കുകൾക്കെതിരെ വിമർശനം ശക്തം

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി