ഞാനും വിനീതും അടിച്ച് പിരിഞ്ഞെന്ന് കരുതുന്നവരോട് ഒരു വാക്ക്: ഷാന്‍ റഹമാന്‍

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം “ഹൃദയ”ത്തിന് സംഗീതമൊരുക്കുന്നത് താനല്ലെന്ന് വ്യക്തമാക്കി സംഗീത സംവിധായകന്‍ ഷാന്‍ റഹമാന്‍. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രമാണ് ഹൃദയം. ഹിഷാം അബ്ദുള്‍ വഹാബ് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

എന്നാല്‍ ഹൃദയത്തിലെ ഗാനം ഗംഭീരമാക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടനവധി സന്ദേശങ്ങളാണ് തനിക്ക് ലഭിച്ചതെന്ന് ഷാന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. താനും വിനീതും തമ്മില്‍ അടിച്ചു പിരിഞ്ഞുവെന്ന നിഗമനത്തിലെത്തുന്നവര്‍ക്ക് വേണ്ടിയാണ് കാര്യങ്ങള്‍ വ്യക്തമാക്കുന്നതെന്നും ഷാന്‍ കുറിച്ചു.

“”ഇന്നലെ മുതല്‍ ഒരു സംഗതി എന്നെ വല്ലാതെ ശല്യം ചെയ്യുകയാണ്. ഹൃദയത്തിന് വേണ്ടി സംഗീതമൊരുക്കുന്നത് ഞാനല്ല ഹിഷാം അബ്ദുള്‍ വഹാബാണ്. ഞാനും വിനീതും തമ്മില്‍ അടിച്ചു പിരിഞ്ഞുവെന്ന നിഗമനത്തില്‍ എത്തിയവരോട്, ഞങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്നവുമില്ല. കുഞ്ഞെല്‍ദോ എന്ന സിനിമയുടെ ജോലിയുമായി ബന്ധപ്പെട്ട് മിനിഞ്ഞാന്ന് ഞങ്ങള്‍ കണ്ടിരുന്നു”” എന്ന് ഷാന്‍ കുറിച്ചു.

“”ഹിഷാം വളരെ പ്രതിഭയുള്ള ഒരു വ്യക്തയാണ്. എന്നാല്‍ അര്‍ഹമായ അംഗീകാരങ്ങള്‍ അദ്ദേഹത്തിന് ലഭിക്കുന്നില്ലെന്ന് എനിക്കും വിനീതിനും എപ്പോഴും തോന്നാറുണ്ട്. അതുകൊണ്ടു തന്നെ ഹൃദയത്തിന് ഗാനങ്ങള്‍ ഒരുക്കുന്നത് ഹിഷാമായിരിക്കും. ഹൃദയത്തിന് വേണ്ടി ഹിഷാമിന് എന്റെ സ്റ്റുഡിയോ ഉപയോഗിക്കാം. ഞങ്ങളുടെ സൗഹൃദം സിനിമയ്ക്കും സംഗീതത്തിനും അതീതമാണ്. ഞങ്ങള്‍ ഒരു കുടുംബമായിരിക്കും. ഒരിക്കല്‍ വിനീത് എന്നോട് പറഞ്ഞിട്ടുണ്ട്, നീ ആരെയെങ്കിലും കൊന്നാലും ഞാന്‍ നിന്റെ കൂടെ നില്‍ക്കും. അതാണ് ഞങ്ങള്‍. അതാണ് ഹൃദയം”” എന്നും ഷാന്‍ കുറിപ്പില്‍ പറയുന്നു.

Latest Stories

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍

ഗുരുതരസ്വഭാവമുള്ള പരാതികള്‍, എഐസിസി കടുപ്പിച്ചു; കോടതി വിശദമായി വാദം കേട്ട് മുന്‍കൂര്‍ ജാമ്യം നല്‍കില്ലെന്ന് വിധിച്ചു; പിന്നാലെ പടിക്ക് പുറത്താക്കി കോണ്‍ഗ്രസ്; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ Who Cares ന് ഉത്തരം കിട്ടിതുടങ്ങി