'അപ്പപ്പൊ കാണുന്നവന്റെയല്ലല്ലോ സ്വന്തം അപ്പന്റെ ശൈലിയല്ലേ?'; വിമര്‍ശന കമന്റിന് മറുപടിയുമായി ഷമ്മി തിലകന്‍

തന്റെ പോസ്റ്റിന് ലഭിച്ച പരിഹാസ കമന്റിന് മറുപടിയുമായി ഷമ്മി തിലകന്‍. ‘പടവെട്ട്’ സിനിമയ്ക്ക് ശേഷം മറ്റൊരു വ്യത്യസ്ത ലുക്കില്‍ ‘പാല്‍ത്തു ജാന്‍വര്‍’ സിനിമയില്‍ എത്തിയതിനെ കുറിച്ചാണ് ഷമ്മിയുടെ പോസ്റ്റ്. തന്റെ ചിത്രത്തിന് ലഭിച്ച കമന്റുകള്‍ക്ക് മറുപടി നല്‍കവെയാണ് താര ം വിമര്‍ശന കമന്റിനും മറുപടി നല്‍കിയിരിക്കുന്നത്.

”പടവെട്ടി പിരിഞ്ഞ്, പാല്‍ത്തൂ ജാന്‍വറിലേക്കുള്ള യാത്രാമധ്യേ, കുയ്യാലിയില്‍ നിന്നും ഡോക്ടര്‍ സുനില്‍ ഐസക്കിലേക്കുള്ള ദൂരം എത്രയാണെന്ന് ഒരു സ്വയം വിലയിരുത്തല്‍” എന്നാണ് ഷമ്മി തിലകന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റ്. ഈ പോസ്റ്റിനാണ് വിമര്‍ശന കമന്റ് വന്നത്.

‘ചേട്ടന് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, തിലകന്‍ ചേട്ടനെ അനുകരിക്കാന്‍ നോക്കരുത്. അത് നിങ്ങളില്‍ ഉണ്ട്. നിങ്ങള്‍ നിങ്ങളുടെ ശൈലിയില്‍ അഭിനയിക്കുക’, എന്നായിരുന്നു ഒരാളുടെ കമന്റ്. ‘അപ്പപ്പൊ കാണുന്നവന്റെയല്ലല്ലോ സ്വന്തം അപ്പന്റെ ശൈലിയല്ലേ?’ എന്നാണ് ഷമ്മി ഇയാള്‍ക്ക് നല്‍കിയ മറുപടി.

കൂടെ അഭിനയിക്കാന്‍ ആഗ്രമുണ്ട് എന്ന് പറയുന്ന കമന്റുകള്‍ക്കും ഷമ്മി മറുപടി കൊടുക്കുന്നുണ്ട്. ‘എന്നെങ്കിലും ചേട്ടന്റെ ഒക്കെ കൂടെ ഫ്രെയിമില്‍ അഭിനയിക്കണം എന്ന് ആഗ്രഹം ഉണ്ട്. അതിനായി പരിശ്രമിക്കുന്നു’ എന്ന കമന്റിന് ‘കറി വാടാ മക്കളേ’ എന്നാണ് ഷമ്മി തിലകന്‍ മറുപടിയായി കുറിച്ചിരിക്കുന്നത്.

അതേസമയം, പടവെട്ട് ആണ് ഷമ്മി തിലകന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. നിവിന്‍ പോളി ത്രത്തില്‍ കുയ്യാലി എന്ന കഥാപാത്രത്തെയാണ് ഷമ്മി അവതരിപ്പിച്ചത്. ലിജു കൃഷ്ണ സംവിധാനം ചെയ്ത ചിത്രം ഒക്ടോബര്‍ 21ന് ആണ് തിയേറ്ററുകളില്‍ എത്തിയത്.

Latest Stories

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി

9ാം ദിവസവും രാഹുല്‍ ഒളിവില്‍ തന്നെ; മുൻകൂര്‍ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും, രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം ഊര്‍ജിതമാക്കി എസ്‌ഐടി

'കഴിവില്ലാത്തവർ കഴിവുള്ള കോഹ്ലിയുടെയും രോഹിതിന്റെയും വിധി എഴുതുന്നു': ഹർഭജൻ സിങ്

'ഒരു കാലത്തും നിങ്ങൾ അവരോട് എതിർത്ത് നിൽക്കാൻ പോകരുത്, അത് കളിക്കാരായാലും പരിശീലകനായാലും': രവി ശാസ്ത്രി

'രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നത്, ബ്രാഞ്ച് മെമ്പർ പോലുമല്ലാത്ത മുകേഷിനെ എങ്ങനെ പുറത്താക്കും... മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല'; എംവി ഗോവിന്ദൻ

'മുകേഷിന്റെ കാര്യം എടുക്കുക, ഇന്നും അയാൾ സിപിഎം നേതാവായ എംഎൽഎ...മധുരം വിളമ്പുന്ന ഡിവൈഎഫ്ഐക്കാരാ...ഉളുപ്പുണ്ടോ'; ഫേസ്ബുക്ക് പോസ്റ്റുമായി അബിൻ വർക്കി

'വ്യക്തിപരമായ സൗഹൃദത്തെ ഞാൻ രാഷ്ട്രീയത്തിൽ കൊണ്ടുവന്നതല്ല, പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം'; പുറത്താക്കൽ നടപടി കൂട്ടായി ആലോചിച്ചെടുത്തതെന്ന് ഷാഫി പറമ്പിൽ

'കാട്ടരുവിക്കരികിലിരുന്ന് അട്ട കടിച്ച മുറിവിൽ അമർത്തി ചൊറിഞ്ഞയാൾ ഉരുവിട്ടുകൊണ്ടേയിരുന്നു...എന്റെ ഹിക്ക ഇതറിഞ്ഞാലുണ്ടല്ലോ'; പരിഹസിച്ച് പിഎം ആർഷോ

'എംഎല്‍എ സ്ഥാനത്ത് തുടരുന്ന കാര്യം തീരുമാനിക്കേണ്ടത് രാഹുല്‍, പാർട്ടിയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യം'; കെസി വേണുഗോപാല്‍