പ്രതിഫലം പോലും തന്നില്ല, ഒരു സിനിമയ്ക്ക് വിളിച്ചു വരുത്തി രണ്ട് എണ്ണത്തില്‍ അഭിനയിപ്പിച്ചു; വെളിപ്പെടുത്തി ഷക്കീല

നായികമാര്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭിക്കാറില്ലെന്ന് നടി ഷക്കീല. കെഎല്‍എഫ് വേദിയില്‍ സംസാരിക്കവെയാണ് ഇന്ത്യന്‍ സിനിമയില്‍ നായികമാര്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് താരം സംസാരിച്ചത്. പ്രതിഫലം ലഭിക്കുന്നില്ല എന്ന് പറയാന്‍ നാണക്കേടാണ് എന്നാണ് ഷക്കീല പറയുന്നത്.

‘കിന്നാരത്തുമ്പി’ സിനിമയില്‍ അഞ്ച് ദിവസത്തേക്ക് ഇരുപത്തിഅയ്യായിരം രൂപ പ്രതിഫലം ലഭിച്ചു. ശേഷം പ്രതിഫലം കൂടുതല്‍ ലഭിച്ചു തുടങ്ങി. എന്നാല്‍ ഒരു സിനിമയുടെ പേരില്‍ വിളിച്ചു വരുത്തി രണ്ട് സിനിമകളില്‍ അഭിനയിപ്പിച്ചും വണ്ടിച്ചെക്ക് തന്ന് പറ്റിച്ചവരും ഉണ്ട് എന്നാണ് ഷക്കീല തുറന്നു പറഞ്ഞിരിക്കുന്നത്.

സിനിമാ മേഖലയില്‍ ആരംഭിച്ച ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ പരാതിപ്പെട്ടാല്‍ പിന്നെ അവസരം ലഭിക്കില്ലെന്നും പ്രതികരിച്ചു. ഗള്‍ഫ് രാജ്യങ്ങളിലെ ശിക്ഷാ രീതികള്‍ നാട്ടിലും ഉണ്ടാകണമെന്നും ഷക്കീല പറഞ്ഞു. അതേസമയം, അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയാണ് ഷക്കീല ഇപ്പോള്‍.

ഒരു കാലത്ത് ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് ജീവിതത്തിലും കരിയറിലും മറ്റൊരു ഘട്ടത്തിലാണ്. തമിഴ് ഷോകളില്‍ ഷക്കീല ഇന്ന് സാന്നിധ്യം അറിയിക്കുന്നുണ്ട്. അടുത്തിടെ ഷക്കീലയുടെ കാമുകന്‍ നടി ശാലിനിയുടെ സഹോദരന്‍ റിച്ചാര്‍ഡ് ആണ് എന്ന വാര്‍ത്തകളും എത്തിയിരുന്നു.

Latest Stories

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ

'സർക്കാർ പദവിയിലിരിക്കെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് ആയത് ചട്ടവിരുദ്ധം'; കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി