തിരഞ്ഞെടുപ്പും ബാധിച്ചു, ഇനി പുതിയ റിലീസുകള്‍ ഇല്ല, കോളിവുഡിന് പറയാനുള്ളത് നഷ്ടക്കണക്കുകള്‍; തിയേറ്ററില്‍ ഇനി റീ റിലീസ് പ്രളയം

ആഗോള ബോക്‌സ് ഓഫീസ് കീഴടക്കി കുതിക്കുകയാണ് മലയാള സിനിമ. ‘എബ്രഹാം ഓസ്‌ലര്‍’, ‘മലൈകോട്ടൈ വാലിബന്‍’ എന്നീ സിനിമകള്‍ തുടങ്ങി വച്ച ഓളം പിന്നാലെ വന്ന ‘ഭ്രമയുഗം’, ‘പ്രേമലു’, ‘മഞ്ഞുമ്മല്‍ ബോയ്‌സ്’, ‘ആടുജീവിതം’, ‘ആവേശം’, ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്നീ സിനിമകള്‍ ഏറ്റെടുക്കുകയും ചെയ്തു. മോളിവുഡ് തിളങ്ങി നില്‍ക്കുമ്പോള്‍ കോളിവുഡിന് പറയാനുള്ളത് നഷ്ടക്കണക്കുകളാണ്. ഈ വര്‍ഷം പുറത്തിറങ്ങിയ 68 സിനിമകളില്‍ 66 പടങ്ങളും ഫ്‌ളോപ്പുകള്‍ ആയിരുന്നു.

അതുകൊണ്ട് തന്നെ ഇനി അടുത്തൊന്നും കോളിവുഡില്‍ പുതിയ സിനിമകള്‍ ഇല്ല. തമിഴകത്തെ തിയേറ്ററുകളില്‍ ഇപ്പോള്‍ റീ റിലീസുകളുടെ കാലമാണ്. ലോക്‌സഭ തിരഞ്ഞെടുപ്പ് അടക്കം തമിഴ് സിനിമയെ ബാധിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വമ്പന്‍ താരങ്ങളുടെ റിലീസുകള്‍ മാറ്റിയതും, പല സിനിമകളുടെയും ഷൂട്ടിംഗ് കഴിയാത്തതു കൊണ്ടും തിയേറ്ററുകളില്‍ ഇനി എത്താന്‍ പോകുന്നത് പഴയ സിനിമകളാണ്.

കാര്‍ത്തിയുടെ രണ്ട് സിനിമകളാണ് തമിഴ്‌നാട്ടില്‍ റീ റിലീസ് ചെയ്യുന്നത്. 2007ല്‍ പുറത്തിറങ്ങിയ ‘പരുത്തിവീരന്‍’, 2010ല്‍ പുറത്തിറങ്ങിയ ‘പയ്യ’ എന്നീ സിനിമകള്‍ റീ റിലീസ് ചെയ്യുന്നുണ്ട്. സൂര്യയുടെ പരാജയ ചിത്രം ‘അഞ്ചാനും’ റിലീസ് ചെയ്യുന്നുണ്ട്. ഗ്യാംങ്സ്റ്റര്‍ ചിത്രമായ അഞ്ചാന്‍ 2014ല്‍ ആയിരുന്നു റിലീസ് ചെയ്തത്. സൂര്യ ആദ്യമായി പിന്നണി പാടിയതും ഈ സിനിമയ്ക്ക് വേണ്ടിയായിരുന്നു.

2004ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് വിജയ് ചിത്രം ‘ഗില്ലി’യും റീ റിലീസിനെത്തുന്നുണ്ട്. 50 കോടി കളക്ഷന്‍ നേടിയ ഗില്ലി വിജയ്‌യുടെ കരിയര്‍ ബ്രേക്ക് ചിത്രമായിരുന്നു. ഗില്ലി കേരളത്തിലും 40 തിയേറ്ററുകളില്‍ എത്തുന്നുണ്ട്. മണിരത്‌നത്തിന്റെ സംവിധാനത്തില്‍ ഹിന്ദിയിലും തമിഴിലുമായി 2010ല്‍ പുറത്തെത്തിയ ‘രാവണ്‍’ ചിത്രവും റീ റിലീസ് ചെയ്യും. ചിമ്പുവിന്റെ ‘വിണ്ണൈതാണ്ടി വരുവായ’, അജിത്തിന്റെ ‘ബില്ല’, ‘മിന്‍സാര കനവ്’, ‘കാതല്‍ മന്നന്‍’ തുടങ്ങിയ സിനിമകളും റീ റിലീസ് ചെയ്തിരുന്നു.

അതേസമയം, തിരഞ്ഞെടുപ്പ് കാലത്ത് സിനിമകള്‍ മാറ്റിവച്ചത് മാത്രമല്ല, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിക്രത്തിന്റെ ‘തങ്കലാന്‍’ എന്ന ചിത്രത്തിന്റെ റിലീസ് രണ്ടിലധികം തവണയായി മാറ്റി വയ്ക്കുകയാണ്. സൂര്യ, കമല്‍ ഹാസന്‍, വിജയ്, രജനികാന്ത്, അജിത്ത് എന്നീ സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുതേയുള്ളു. കമല്‍ ഹാസന്റെ ‘തഗ് ലൈഫ്’, ‘ഇന്ത്യ 2’ എന്നീ രണ്ട് സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്.
രജനികാന്തിനെ നായകനാക്കി ടി.ജെ ജ്ഞാനവേല്‍ ഒരുക്കുന്ന ‘വേട്ടയ്യന്‍’ സിനിമ പോസ്റ്റ പ്രൊഡക്ഷനിലാണ്. അജിത്തിന്റെ ‘വിടാമുയര്‍ച്ചി’, ‘ഗുഡ് ബാഡ് അഗ്ലി’ എന്നീ സിനിമകള്‍ എന്ന് റിലീസ് ചെയ്യുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ധനുഷ് സംവിധാനം ചെയ്ത് നായകനാകുന്ന ‘രായന്‍’ എന്ന സിനിമയുടെ റിലീസും പ്രഖ്യാപിച്ചിട്ടില്ല. സൂര്യ ചിത്രം ‘കങ്കുവ’യുടെ പ്രൊഡക്ഷന്‍ പുരോഗമിക്കുന്നതേയുള്ളു. വിജയ് ചിത്രം ‘ദ ഗോട്ടി’ന്റെ ചിത്രീകരണവും നടന്നു കൊണ്ടിരിക്കുകയാണ്.

ഏപ്രില്‍ 19ന് ആണ് തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ 4ന് ആണ് ഫലപ്രഖ്യാപനം. ഈ അവസരത്തില്‍ പുതിയ സിനിമകള്‍ റിലീസ് ചെയ്യാതെയിരിക്കുന്നത് തമിഴകത്തെ തിയേറ്ററുകളെയും സിനിമകളെയും ഒന്നടങ്കം ബാധിക്കുമെന്ന് ഉറപ്പാണ്. മലയാള സിനിമകളുടെ റിലീസ് കൊണ്ടാണ് നിലവില്‍ തമിഴകത്തെ തിയേറ്ററുകാര്‍ പിടിച്ചു നില്‍ക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട്ടില്‍ മാത്രം 60 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിട്ടുണ്ട്. പ്രേമലു, ആടുജീവിതം, ആവേശം എന്നീ സിനിമകളും തമിഴകത്ത് ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുകയാണ്.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം