സ്വന്തം സിനിമ റിലീസ് ചെയ്യാന്‍ സ്വന്തമായി ഒ.ടി.ടി പ്ലാറ്റ്‌ഫോം ആരംഭിക്കുന്നു; പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുമായി രാമസിംഹന്‍

സ്വന്തം സിനിമ സ്ട്രീം ചെയ്യാനായി സ്വന്തമായി ഒ.ടി.ടി പ്ലാറ്റ്‌ഫോം ആരംഭിക്കാനൊരുങ്ങി സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ രാമസിംഹന്റെ ഒ.ടി.ടി പ്ലാറ്റ്‌ഫോം എത്തുമെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം തിയേറ്ററുകളിലെത്തിയ തന്റെ സിനിമ ‘പുഴ മുതല്‍ പുഴ വരെ’ ഈ പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുമെന്ന് രാമസിംഹന്‍ ഇന്ത്യാടുഡേയോട് വ്യക്തമാക്കി.

പ്രമുഖ ഒ.ടി.ടി ചാനലുകള്‍ ചിത്രങ്ങള്‍ ഏറ്റെടുക്കുന്നതിന് വലിയ കാലതാമസമെടുക്കും. ഈ കാലതാമസം ഒഴിവാക്കാന്‍ എന്ത് ചെയ്യണമെന്ന ആലോചനയില്‍ ആയിരുന്നു. നിരവധി ചിന്തകള്‍ക്ക് ശേഷമാണ് സ്വന്തം ഒ.ടി.ടി ചാനല്‍ എന്ന ആശയം രൂപം കൊണ്ടതെന്നും രാമസിംഹന്‍ വ്യക്തമാക്കി.

ബോളിവുഡ് ചിത്രം ‘ദ കേരള സ്‌റ്റോറി’ക്ക് പോലും ഇതുവരെ ഒ.ടി.ടി റിലീസ് ആയിട്ടില്ല. ഇത്തരത്തില്‍ ചിത്രങ്ങള്‍ സ്ട്രീം ചെയ്യാന്‍ കാലതാമസം വന്നാല്‍ അത് പ്രതികൂലമായി ബാധിക്കും. അതുകൊണ്ടാണ് താന്‍ സ്വന്തമായൊരു ഒ.ടി.ടി എന്ന തീരുമാനത്തിലേക്ക് എത്തിയത് എന്നാണ് സംവിധായകന്‍ പറയുന്നത്.

അതേസമയം, മലബാര്‍ ലഹള പശ്ചാത്തലമാക്കി രാമസിംഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് പുഴ മുതല്‍ പുഴ വരെ. ക്രൗഡ് ഫണ്ടിംഗിലൂടെ നിര്‍മ്മിച്ച ചിത്രം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുമെന്നും രാമസിംഹന്‍ പറഞ്ഞിരുന്നു. ചിത്രത്തിന്റെ ഡബ്ബിംഗ് ജോലി പൂര്‍ത്തിയായെന്നും സംവിധായകന്‍ അറിയിച്ചിരുന്നു.

സിനിമയില്‍ നടന്‍ തലൈവാസല്‍ വിജയ് ആണ് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന പ്രധാന കഥാപാത്രമായി എത്തിയത്. ജോയ് മാത്യുവും ചിത്രത്തില്‍ അഭിനയിക്കുന്നത്. ഒരു കോടിക്ക് മുകളില്‍ രൂപയാണ് ആദ്യ ഘട്ടത്തില്‍ നിര്‍മ്മാണത്തിനായി ലഭിച്ചത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക