ഈ രംഗങ്ങള്‍ രജനി ചിത്രങ്ങളുടെ കോപ്പിയടി; 'ലിയോ'ക്കെതിരെ തെളിവുകള്‍ നിരത്തി ആരാധകര്‍, ചര്‍ച്ചയാകുന്നു

തിയേറ്ററില്‍ വിജയ് തരംഗം തീര്‍ത്തതോടെ കോപ്പിയടി ആരോപണവുമായി രജനികാന്ത് ആരാധകര്‍. രജനികാന്തിന്റെ ‘പേട്ട’, ‘ജയിലര്‍’ എന്നീ ചിത്രങ്ങളുമായാണ് ആരാധകര്‍ താരതമ്യം ചെയ്യുന്നത്. രജനി സിനിമകളുമായി താരതമ്യം ചെയ്യുന്ന പോസ്റ്റുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ലിയോയില്‍ ക്ലൈമാക്‌സ് ഫൈറ്റ് കഴിഞ്ഞ് മാസ് ലുക്കില്‍ കസേരയില്‍ വിജയ് ഇരിക്കുന്നൊരു രംഗമുണ്ട്. ഇത് പേട്ടയിലെ രംഗമാണ് എന്നാണ് രജനി ആരാധകര്‍ പറയുന്നത്. ഈ സീനില്‍ വിജയ് ധരിച്ച ഷര്‍ട്ടിന്റെ നിറം, കളര്‍ ഗ്രേഡിംഗ്, കസേരയും മുഴുവന്‍ സജ്ജീകരണവും എല്ലാം പേട്ട കോപ്പിയാണ് എന്ന വാദവുമായാണ് രജനി ആരാധകര്‍ എത്തിയിരിക്കുന്നത്.

ലിയോയില്‍ വിജയ് സിഗരറ്റ് വലിക്കുന്ന രീതി, ജയിലറിലെ രജനികാന്തിന്റെ രീതിയുമായി ബന്ധമുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. രണ്ട് ചിത്രങ്ങളിലെയും സീനുകള്‍ ഉള്‍പ്പെടുത്തിയാണ് താരതമ്യം. രജനികാന്ത് ആര്‍മി പേജുകളിലാണ് ഇത്തരം കോപ്പി ആരോപണം ഉയരുന്നത്.

വിജയ്‌യുടെ അഭിനയം കണ്ട് ചിരിയാണ് വരുന്നതെന്നും, ബ്ലഡി സ്വീറ്റ് അല്ല ബ്ലഡി ഡിസാസ്റ്റര്‍ ആണ് ലിയോ എന്ന് പറഞ്ഞു കൊണ്ടുള്ള ഡീഗ്രേഡിംഗ് കമന്റുകളും രജനി ഫാന്‍സിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിറയുന്നുണ്ട്.

അതേസമയം, ലിയോ സൂപ്പര്‍ ഹിറ്റിലേക്കാണ് കുതിക്കുന്നത്. 140 കോടിയില്‍ അധികമാണ് ചിത്രത്തിന്റെ ഓപ്പണിംഗ് ഡേ കളക്ഷന്‍. 44.5 കോടിയായിരുന്നു ജയിലറിന്റെ ഓപ്പണിംഗ് ഡേ കളക്ഷന്‍. ഷാരൂഖ് ഖാന്‍ ചിത്രങ്ങളായ പഠാന്‍, ജവാന്‍ എന്നീ ചിത്രങ്ങളുടെ റെക്കോര്‍ഡും ആദ്യ ദിനത്തില്‍ ലിയോ മറികടന്നിട്ടുണ്ട്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക