ഈ രംഗങ്ങള്‍ രജനി ചിത്രങ്ങളുടെ കോപ്പിയടി; 'ലിയോ'ക്കെതിരെ തെളിവുകള്‍ നിരത്തി ആരാധകര്‍, ചര്‍ച്ചയാകുന്നു

തിയേറ്ററില്‍ വിജയ് തരംഗം തീര്‍ത്തതോടെ കോപ്പിയടി ആരോപണവുമായി രജനികാന്ത് ആരാധകര്‍. രജനികാന്തിന്റെ ‘പേട്ട’, ‘ജയിലര്‍’ എന്നീ ചിത്രങ്ങളുമായാണ് ആരാധകര്‍ താരതമ്യം ചെയ്യുന്നത്. രജനി സിനിമകളുമായി താരതമ്യം ചെയ്യുന്ന പോസ്റ്റുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ലിയോയില്‍ ക്ലൈമാക്‌സ് ഫൈറ്റ് കഴിഞ്ഞ് മാസ് ലുക്കില്‍ കസേരയില്‍ വിജയ് ഇരിക്കുന്നൊരു രംഗമുണ്ട്. ഇത് പേട്ടയിലെ രംഗമാണ് എന്നാണ് രജനി ആരാധകര്‍ പറയുന്നത്. ഈ സീനില്‍ വിജയ് ധരിച്ച ഷര്‍ട്ടിന്റെ നിറം, കളര്‍ ഗ്രേഡിംഗ്, കസേരയും മുഴുവന്‍ സജ്ജീകരണവും എല്ലാം പേട്ട കോപ്പിയാണ് എന്ന വാദവുമായാണ് രജനി ആരാധകര്‍ എത്തിയിരിക്കുന്നത്.

ലിയോയില്‍ വിജയ് സിഗരറ്റ് വലിക്കുന്ന രീതി, ജയിലറിലെ രജനികാന്തിന്റെ രീതിയുമായി ബന്ധമുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. രണ്ട് ചിത്രങ്ങളിലെയും സീനുകള്‍ ഉള്‍പ്പെടുത്തിയാണ് താരതമ്യം. രജനികാന്ത് ആര്‍മി പേജുകളിലാണ് ഇത്തരം കോപ്പി ആരോപണം ഉയരുന്നത്.

വിജയ്‌യുടെ അഭിനയം കണ്ട് ചിരിയാണ് വരുന്നതെന്നും, ബ്ലഡി സ്വീറ്റ് അല്ല ബ്ലഡി ഡിസാസ്റ്റര്‍ ആണ് ലിയോ എന്ന് പറഞ്ഞു കൊണ്ടുള്ള ഡീഗ്രേഡിംഗ് കമന്റുകളും രജനി ഫാന്‍സിന്റെ സോഷ്യല്‍ മീഡിയ പേജുകളില്‍ നിറയുന്നുണ്ട്.

അതേസമയം, ലിയോ സൂപ്പര്‍ ഹിറ്റിലേക്കാണ് കുതിക്കുന്നത്. 140 കോടിയില്‍ അധികമാണ് ചിത്രത്തിന്റെ ഓപ്പണിംഗ് ഡേ കളക്ഷന്‍. 44.5 കോടിയായിരുന്നു ജയിലറിന്റെ ഓപ്പണിംഗ് ഡേ കളക്ഷന്‍. ഷാരൂഖ് ഖാന്‍ ചിത്രങ്ങളായ പഠാന്‍, ജവാന്‍ എന്നീ ചിത്രങ്ങളുടെ റെക്കോര്‍ഡും ആദ്യ ദിനത്തില്‍ ലിയോ മറികടന്നിട്ടുണ്ട്.

Latest Stories

കടല്‍ കരയിലേക്കെത്തും, അളിയാ കേറരുതെന്ന് പറഞ്ഞാല്‍ കടല്‍ കേള്‍ക്കുമോ? പ്രതിഷേധങ്ങളെ പരിഹസിച്ച് മന്ത്രി സജി ചെറിയാന്‍

സംസ്ഥാനത്തെ എല്ലാ ഡിഎംഒ ഓഫീസിലേക്കും വ്യാഴാഴ്ച പ്രതിഷേധ മാര്‍ച്ച്; യൂത്ത് ലീഗ് പ്രതിഷേധം ആരോഗ്യ മേഖലയിലെ സര്‍ക്കാര്‍ അനാസ്ഥക്കെതിരെ

എസ്എഫ്‌ഐയ്ക്ക് പുതിയ നേതൃത്വം; അഖിലേന്ത്യാ പ്രസിഡന്റായി കൊല്ലം സ്വദേശി ആദര്‍ശ് എം സജി

യൂണിയനുകളുടെ കൊടി തോരണങ്ങള്‍ ബസ് സ്റ്റേഷനുകളില്‍ വേണ്ട; ഇനിയും സ്ഥാപിച്ചാല്‍ ഫൈന്‍ ഈടാക്കുമെന്ന് കെബി ഗണേഷ്‌കുമാര്‍

പഠിച്ചത് ഒമ്പതാം ക്ലാസ് വരെ, റിങ്കു സിങിന് വിദ്യാഭ്യാസ ഓഫിസറായി നിയമനം, ശമ്പളം 90,000 രൂപ

വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നതിനെ കരുതിയിരിക്കണം; മതപണ്ഡിതന്മാര്‍ പക്വതയോടെ സംസാരിക്കണമെന്ന് ടിപി അബ്ദുല്ല കോയ മദനി

കോഹ്ലിയല്ല, ടി20 ലോകകപ്പ് ഫൈനലിൽ പ്ലെയർ ഓഫ് ദ മാച്ച് ആവേണ്ടിയിരുന്നത് ആ താരം, തുറന്നുപറഞ്ഞ് മുൻ ക്രിക്കറ്റർ

എന്റെ പിന്നാലെ നടന്ന് ഡാഡി പോയി എന്ന് മമ്മൂക്കയോട് പറഞ്ഞു, കൃത്യമായ സമയത്ത് നമ്മൾക്ക് എനർജി തരുന്നൊരു മെസേജ് അയക്കും : ഷൈൻ ടോം ചാക്കോ

യുക്രൈനില്‍ വീണ്ടും കനത്ത ഡ്രോണ്‍ ആക്രമണം നടത്തി റഷ്യ; ആക്രമണം ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍

അപകടശേഷം അവൻ ആകെ തകർന്നു, എന്നോട് ചോദിച്ചത് ഒരേയൊരു കാര്യം മാത്രം, എന്നാൽ അമ്മ ചോദിച്ചത് മറ്റൊന്ന്, വെളിപ്പെടുത്തി ഡോക്ടർ